കരുമ്പീ, കറമ്പ ജനിച്ച് ഏതാനും നാൾ മാത്ര മായ കുഞ്ഞിന്റെ ഓമനമുഖത്തു നോക്കി നെഞ്ചോട് ചേർത്ത് ഓമനിക്കേണ്ടവർ തന്നെ ഇങ്ങ നെവിളിക്കുന്നതു കേട്ടു അമ്പേ തകർന്നു പോയൊരമ്മയുടെ ഓർ മ്മച്ചിത്രം ഞരമ്പുകൾ പൊട്ടിച്ച് ഇടയ്ക്കിടെ എന്നിൽ നിന്നു പുറത്തു ചാടാറുണ്ട്.
അപ്പോൾ കഠാര നെഞ്ചിൽ കുത്തിയിറക്കുന്നതിനേക്കാൾ രക്തം പൊടിയും..
വലുതായപ്പോൾ ഇഷ്ടനിറ ങ്ങൾക്കുനേരെ എന്റെ മകൾക്ക് മുഖം തിരിക്കേണ്ടി വന്നപ്പോഴും അതേ പൊടിച്ചിൽ ഞങ്ങൾ രണ്ടു പേരിലും ഉണ്ടായിട്ടുണ്ട്. ഒരു നാൾ വെളുത്ത ചുരിദാറിൽ കോളേജിൽ ചെന്നപ്പോൾ "കരി തിരി കത്തിയതുപോലെ "യെന്ന കമന്റ് പറഞ്ഞതു കേട്ടപ്പോഴും ഞങ്ങൾ രണ്ടു പേരുടേയും മുഖം വല്ലാണ്ട് താണുപോയിട്ടുണ്ട്.
ഇത്തരം കഥയില്ലാത്തവരു ടെ ജൽപ്പനങ്ങൾ കേട്ട് മകൾ വേദനിച്ചതിനേക്കാൾ എന്റെ ഹൃദയം നൊന്തു. അന്ന് കേട്ട തെല്ലാം ബോഡി ഷെയ്മിങ് ആണെന്നും ഒരാൾക്കും മറ്റാ രാളുടെ നിറത്തിലോ വേഷത്തിലോ കടന്നു ചെല്ലാനുള്ള അവകാശമില്ലെന്നും ആത്മവിശ്വാസമാണ് ഒരുവന്റെ സൗന്ദര്യമെന്നും തിരിച്ചറിയുന്നതിനിടയ്ക്ക് അവൾ പലവട്ടം നൊന്തിട്ടുണ്ട്. ആ തിരിച്ചറിവു മുതൽ അവൾ അവളെ തന്നെ സ്നേഹിക്കാൻ തുടങ്ങി.
താൻ എന്താണോ അതായിരിക്കണം തന്റെ ഫോട്ടോയിലും വീഡിയോയിലും എന്ന് സ്വന്തം വിവാഹത്തിനവൾ പ്രത്യേകം നിഷ്ഠയും വച്ചിരുന്നു.ആ സൗന്ദര്യബോധം എനിക്കു തന്ന സന്തോഷം, അഭിമാനം വർണ്ണനാതീതം! മോഹിനിയാട്ടം കലാകാരൻ എന്ന രീതിയിൽ പ്രശസ്തനായിട്ടു കൂടി ആർ.എൽ.വി. രാമകൃഷ്ണൻ നേരിട്ടതും ഇത്തരമൊരു വർണ്ണ അധിക്ഷേപമാണ്.
ലോക ചരിത്രത്തിന്റെ തന്നെ പലയേടുകളിലും വർണ്ണ, ലിംഗത്തിനെതിരെയുള്ള കലുഷിതവും നിന്ദ്യവുമായ ഇത്തരം ഇടപെടലുകൾ എഴുതിചേർക്കപ്പെട്ടിട്ടുണ്ട്. അതിലെല്ലാം മനുഷ്യപക്ഷത്തു നിന്ന് ഏറെ അകലെയാണു സമൂഹമ നസ്സാക്ഷി എന്നു കാണാം. സാംസ്കാരികകേരളചരിത്രത്തിലും അതിന് നാൾവഴികളുണ്ട്. ജാതിവർണ്ണ കലുഷിത അന്തരീ ക്ഷത്തിൽ കറുത്തവരെന്നും വെളുത്തവരെന്നും പൊതുയിടങ്ങളിൽപോലും നിരന്തരം പരാമർശിക്കപ്പെട്ടത് ചരിത്രം.
നൂതനവഴികളിലൂടെ കാലം കടന്നു പോന്നിട്ടും ഇപ്പോഴും അതിന്റെ വടുക്കൾ സമൂഹത്തിൽ നിലനിൽക്കുന്നു എന്നു ശ്രീമതി സത്യഭാമയിലൂടെ തിരിച്ചറിയുന്നത് ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.
അത് കലയിലേയ്ക്കുകൂടി പകർന്നാടുമ്പോൾ പ്രത്യേകിച്ചും.
Esta historia es de la edición March 31, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 31, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം