കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ.എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ നഷ്ടപ്പെട്ടു പോയ നീലാംബരികളെക്കുറിച്ച് പരിതപിച്ചിരുന്ന ഡോ. പിള്ള ഇപ്പോൾ അവയൊക്കെ വീണ്ടെടുത്ത കൃതാർത്ഥതയിലും പുതിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത് കണ്ട സംതൃപ്തിയിലുമാണ്.
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് ( ഐഎൻസി ടി ആർ യുഎ സ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്.
എന്നാൽ അതിനുമപ്പുറം സമൂഹജീവി, വ്യക്തി എന്നീ നിലകളിൽ അദ്ദേഹത്തെ വർണ്ണിക്കാൻ ഒട്ടേറെ അലങ്കാരങ്ങളുണ്ട്. ഗ്രന്ഥകാരൻ, പംക്തികാരൻ, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, സാമൂഹികനിരീക്ഷകൻ, അപൂർവ വായനക്കാരൻ. കൈനിക്കര പത്മനാഭപിള്ള, കൈനിക്കര കുമാരപിള്ള, കൈനിക്കര മാധവൻപിള്ള എന്നിവരുടെ പിൻതലമുറക്കാരൻ. നടന്മാരായ പൃഥ്വി രാജ്, ഇന്ദ്രജിത്ത് എന്നിവരുടെ മാതൃസഹോദരൻ അങ്ങനെയങ്ങനെ....
നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ സകുടുംബം കഴിയുന്ന അദ്ദേഹം മലയാളനാടും സാഹിത്യവും കലയുമായി അഭേദ്യബന്ധം പുലർത്തുകയും തന്നാൽ കഴിയുന്ന പ്രോത്സാഹനങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകിവരികയും ചെയ്യുന്നുണ്ട്. എങ്കിലും തന്റെ കർമ്മമേഖലയായ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് നാടിനുവേണ്ടി ഒന്നും ചെയ്യാനാകാത്തതിൽ അദ്ദേഹം ഖിന്നനായിരുന്നു.
കേരളത്തിന് ഗുണം ചെയ്യുന്ന ഒന്നുരണ്ടു വൈദ്യ ശാസ്ത്ര ഗവേഷണ സംരംഭങ്ങൾ യാഥാർത്ഥ്യമാക്കാൻ ഡോ.എം.വി.പിള്ള പലതവണ ശ്രമിച്ചെങ്കിലും എന്തും സംശയദൃഷ്ടിയോടെ കാണുന്ന ഭരണഔദ്യോഗിക ദുഷ്പ്രഭുത്വത്തിന്റെയും ആസ്ഥാന ഉപദേശകരുടെയും താല്പര്യക്കുറവിനാൽ നടക്കാതെ വന്നു. ഗ്ലോബൽ വൈറസ് നെറ്റ് വർക്കുമായി (ജി.വി.എൻ) സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ കേരളത്തിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പിണറായി വിജയൻ സർക്കാർ ഒടുവിൽ യാഥാർത്ഥ്യമാക്കി.
Esta historia es de la edición April 28, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 28, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം