1983 ജൂൺ 25. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോഡ്സിൽ കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ഏകദിനനിയന്ത്രിത ഓവർ ക്രിക്കറ്റ് ലോകകപ്പ് വിജയത്തോടെ ലോകത്തിന്റെ നെറുകയിലേറിയത് അന്നായിരുന്നു. 1932 ൽ ഇംഗ്ലണ്ടിനെതിരെ, ടെസ്റ്റ് ക്രിക്കറ്റിൽ ഹരിശ്രീ കുറിച്ച് ലണ്ടനിലെ ലോഡ്സിൽ അമ്പത്തി ഒന്നാം വാർഷിക ദിനത്തിലെ ഇന്ത്യയുടെ നേട്ടം, ക്രിക്കറ്റിൽ രാജ്യത്തിന്റെ തലവര തന്നെ മാറ്റി എഴുതപ്പെടാൻ പോന്നതായിരുന്നു. അന്നുവരെ ലോക ക്രിക്കറ്റിൽ ഇന്ത്യ ഒരു ശക്തി അല്ലായിരുന്നു. ലോകകപ്പ് വിജയം രാജ്യത്ത് കളിയുടെ എല്ലാ തരത്തിലുമുള്ള വളർച്ചയ്ക്ക് വഴി തെളിച്ചു. ക്രിക്കറ്റിൽ ഇന്നു കാണുന്ന പ്രതാപത്തിന് നാൽപ്പതു വർഷങ്ങൾക്കു മുമ്പ് നേടിയ ആ വിജയമാണ് അടിസ്ഥാനശിലയായത്.
ആദ്യ രണ്ട് ലോകകപ്പുകളിൽ 1975 ലും 1979 ലും ശ്രീനിവാസ് വെങ്കിട്ടരാഘവന്റെ കീഴിൽ ഇന്ത്യ മത്സ രിച്ചുവെങ്കിലും ഈസ്റ്റ് ആഫ്രിക്കയോട് മാത്രമാണ് ഏകവിജയം നേടിയിരുന്നത്. ഏകദിന ക്രിക്കറ്റ് ശൈലിയോട് ഒരിക്കലും ഇന്ത്യൻ ടീം പൊരുത്തപ്പെട്ടിരുന്നില്ല. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ കളിച്ചിരുന്ന ഫറൂക്ക് എഞ്ചിനിയർ, ബിഷൻസിങ്ങ് ബേദി തുടങ്ങിയ കളിക്കാർക്കു മാത്രമേ ഏകദിന ക്രിക്കറ്റ് കളിച്ച് പരിചയമുണ്ടായിരുന്നുള്ളൂ.
ഇംഗ്ലണ്ടിൽ തുടർച്ചയായി നടന്ന മൂന്നാം ലോകകപ്പിന് ഹരിയാനയിൽ നിന്നുള്ള കപിൽദേവിന്റെ കീഴിൽ ഇന്ത്യൻ ടീം വിമാനം കയറുമ്പോൾ, മുൻ കാലങ്ങളെക്കാൾ വ്യത്യസ്തമായ പ്രകടനമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മൂന്നാം ലോകകപ്പിൽ ഇന്ത്യ കറുത്ത കുതിരകളായിരിക്കും എന്നു പറഞ്ഞ ഒരു നായകനുണ്ടായിരുന്നു. കെറി പാക്കറുടെ ലോകസീരിസിൽ കളിക്കുക വഴി, പ്രമുഖ താരങ്ങളെ തഴഞ്ഞ ഓസ്ട്രേലിയയെ നയിച്ച കിം ഹ്യൂസ് ആയിരുന്നു ഇന്ത്യയ്ക്ക് സാധ്യതകൾ കൽപിച്ച നായകൻ. ഒരുപക്ഷേ ആദ്യ രണ്ട് ലോകകപ്പും നേടുകയും, ഒരു ഹാട്രിക് ലക്ഷ്യമാക്കി ഇംഗ്ലണ്ടിലെത്തുകയും ചെയ്ത് വെസ്റ്റ് ഇൻഡീസിന്റെ ക്ലൈവ് ഹ്യൂബർട്ട് ലോയിഡ് നയിച്ചിരുന്ന ടീമിനെതിരെ കപിലിന്റെ ടീമിന്റെ പ്രകടനമായിരിക്കാം കിം ഹ്യൂസ് വിലയിരുത്തിയത്. ഏകദിനക്രിക്കറ്റിൽ അനിഷേധ്യശക്തിയായ, കരുത്തുറ്റ കരിബിയൻ ടീമി നതിരെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ 1983 മാർച്ച്29 ന് ഗയാനയിലെ ബർബേസിൽ ഇന്ത്യയുടെ 27 റൺ സിന്റെ വിജയം. കപിൽദേവിന്റെ ടീമിനെ മത്സരത്തിന് മുൻപ് എഴുതി തള്ളേണ്ട ഒരു ടീമല്ല ഇന്ത്യൻ ടീമെന്നു പറയിക്കുവാൻ കിം ഹ്യൂസിനെ പ്രേരിപ്പിച്ചിരിക്കണം.
Esta historia es de la edición June 25, 2023 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 25, 2023 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം