Poging GOUD - Vrij
മാറ്റിയെഴുതുന്ന മലയാളം
Vanitha
|February 01, 2025
ജെസിബി പ്രൈസും ക്രോസ് വേഡ് ബുക് അവാർഡും ഉൾപ്പെടെ വലിയ പുരസ്കാരങ്ങൾ നേടി ഇന്ത്യൻ വിവർത്തന രംഗത്തെ തിളങ്ങുന്ന സാന്നിധ്യമായ ജയശ്രീ കളത്തിലിന്റെ സാഹിത്യജീവിതം

വായനയുടെയും സങ്കൽപ്പങ്ങളുടെയും വലിയ തുരുത്തിലാണു കുഞ്ഞു ജയശ്രീ കൂടൊരുക്കിയത്. നല്ല വായനക്കാരിയായിരുന്ന അമ്മയുടെ പിന്തുണയായിരുന്നു പ്രചോദനം. കോട്ടക്കൽ പാണ്ടമംഗലത്ത് മേലാത്ര ജനാർദന പണിക്കരുടെയും കളത്തിൽ ശ്രീകുമാരിയുടെയും ഇളയ മകൾ ജയശ്രീയുടെ ലോകം കുട്ടിക്കാലം മുതലേ പുസ്തകങ്ങളായിരുന്നു.
വർഷങ്ങൾക്കിപ്പുറം ജെസിബി പ്രസം ക്രോസ് വേഡ് ബുക് അവാർഡും ഉൾപ്പെടെ ഇന്ത്യൻ സാഹിത്യരംഗത്തെ പ്രമുഖ പുരസ്കാരങ്ങൾ നേടി, വിവർത്തനരംഗത്തെ തിളങ്ങുന്ന സാന്നിധ്യമായി നിറഞ്ഞു നിൽക്കുകയാണു ജയശ്രീ കളത്തിൽ.
എൻ.പ്രഭാകരന്റെ അഞ്ച് നോവെല്ലകളുടെ വിവർത്തനമായ 'ഡയറി ഓഫ് എ മലയാളി മാഡ് മാൻ' എന്ന തന്റെ പ്രഥമ കൃതിയിലൂടെ ജയശ്രീ 2019ലെ ക്രോസ് വേഡ് ബുക്ക് അവാർഡ് നേടി. 2020ൽ എസ്. ഹരീഷിന്റെ "മീശ' എന്ന നോവൽ മുസ്റ്റാഷ്' എന്ന പേരിൽ വിവർത്തനം ചെയ്തപ്പോൾ ജെസിബി പ്രൈസും തേടിയെത്തി.
2003 മുതൽ ജീവിതപങ്കാളി ആഡ്ലി സിദ്ദീഖിക്കൊപ്പം ഇംഗ്ലണ്ടിൽ താമസിക്കുന്ന ജയശ്രീ, എല്ലാ വർഷവും നാട്ടിലെത്തും. ഇക്കുറി വന്നപ്പോൾ തന്റെ സാഹിത്യ ജീവിതത്തിന്റെ വഴിത്താരകളെക്കുറിച്ച് അവർ വനിത'യോടു മനസ്സു തുറന്നു.
"കുട്ടിയായിരുന്നപ്പോൾ, വലുതായാൽ ആരാകണം എന്ന ചോദ്യത്തിന് "എഴുത്തുകാരിയാകണം' എന്നു മറുപടി പറഞ്ഞിരുന്ന ആളാണു ഞാൻ. അന്നൊക്കെ പോക്കറ്റ് മണിയായി കിട്ടുന്ന കാശെല്ലാം കൂട്ടിവച്ച്, കോട്ടയ്ക്കൽ ബസ് സ്റ്റാൻഡിൽ പ്രഭാത് ബുക് ഹൗസിന്റെ പുസ്തകവണ്ടി വരുന്നദിവസത്തിനായി കാത്തിരിക്കും.
ചെറുപ്പത്തിൽ മുട്ടുവീക്കത്തിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാൽ ഓടാനും ചാടാനുമൊക്കെ പ്രയാസമായിരുന്നു. വായനയായിരുന്നു പ്രധാന വിനോദം. ഇവിടെ ഞങ്ങളുടെ അയൽപക്കത്തു താമസിച്ചിരുന്ന മണിയേട്ടൻ ബാലരമയും പൂമ്പാറ്റയുമൊക്കെ വരുത്തും. അവിടുത്തെ കുട്ടികൾ വായിക്കും മുൻപേ എനിക്കാണു തരിക. മുതിർന്നപ്പോൾ എന്തു സമ്മാനം വേണമെന്ന് അച്ഛനും അമ്മയും ചോദിക്കു മ്പോൾ പുസ്തകം വാങ്ങാനുള്ള പണം എന്നാകും എന്റെ മറുപടി.
കോഴിക്കോട് ടൂറിങ് ബുക് സ്റ്റാളിൽ അക്കാലത്ത് ബുക് ബാങ്ക് എന്നൊരു ഏർപ്പാടുണ്ടായിരുന്നു. കുറേശ്ശേ പൈസ ഇടുക, ഒന്നിച്ചു പുസ്തകം എടുക്കുക. അങ്ങനെയും കുറേയധികം പുസ്തകങ്ങൾ വാങ്ങി വായിച്ചു.
തുടക്കം കവിതകളിൽ
Dit verhaal komt uit de February 01, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size