Poging GOUD - Vrij
പാടൂ നീ, സോപാന ഗായികേ...
Vanitha
|September 14, 2024
കേന്ദ്ര സർക്കാരിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി സോപാന ഗായിക ആശ സുരേഷ്
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തുമ്പോൾ പുലർവെട്ടം വീണു തുടങ്ങുന്നതേയുള്ളൂ. സൂര്യന്റെ ആദ്യ കിരണങ്ങൾ ക്ഷേത്ര ഗോപുരത്തെ പൊന്നിൻമുടി ചൂടിച്ചു. ക്ഷേത്രത്തിനുള്ളിൽ നിന്നുയരുന്ന 'സുപ്രഭാതം' കേട്ടുണരുകയാണു തെരുവ്. ഗോപുരവാതിൽ കടക്കുമ്പോൾ മനോഹരമായ ചുവർചിത്രങ്ങൾ കാണാം.
നടപ്പുരയിലെത്തിയപ്പോൾ സ്വാമിയുടെ അനുഗ്രഹമെന്ന പോലെ ചെറിയൊരു മഴ പെയ്തു. ശ്രീകോവിലിനുള്ളിൽ ആറടി ഉയരത്തിൽ ഭരതസ്വാമിയുടെ ചതുർബാഹു വിഗ്രഹം തേജസ്സോടെ തെളിഞ്ഞു നിൽക്കുകയാണ്, മരതക പതക്കവും പൊന്മാലകളും അണിഞ്ഞ്, ജടാഭാരത്തിനു മുകളിലൂടെ ചാർത്തിയിരിക്കുന്ന താമരമാല ഇരുവശത്തെ കൈകൾക്കിടയിലൂടെ പീഠംവരെ നീളുന്നു.
സ്വാമിയെ തൊഴുതു പുറത്തേക്കിറങ്ങിയപ്പോൾ നീല ദാവണി ചുറ്റി, ഇടതു തോളിൽ ഇടയ്ക്ക് തൂക്കി, നിറചിരിയോടെ പ്രദക്ഷിണ വഴിയിൽ നടന്നു വരുന്നു മലയാളത്തിന്റെ സോപാന വാനമ്പാടി ആശ സുരേഷ്.
“തിരക്കാകുന്നതേയുള്ളൂ. ഞാൻ പതിവായി സ്വാമിയെ കാണാൻ വരും. വിളിച്ചാൽ ഒപ്പം നിൽക്കും.'' കൂടൽമാണിക്യ സ്വാമിയോടുള്ള സ്നേഹവും വിശ്വാസവും ആശയുടെ വാക്കുകളിൽ തുളുമ്പി.
“തേൻ പോലെയുള്ള ശബ്ദമല്ല എന്റേത്. പക്ഷേ, പാട്ടു പാടാനും ആസ്വദിക്കാനും ഇഷ്ടമായിരുന്നു. അങ്ങനെ കർണാടക സംഗീതം പഠിച്ചു തുടങ്ങി നാലാം ദിവസം മാഷ് അച്ഛനോടു പറഞ്ഞു, "കുട്ടിക്കു സംഗീതത്തിൽ തീരെ വാസനയില്ല. ഇതിവിടെ നിർത്താം.' മാഷിന്റെ വാക്കുകൾ അച്ഛനു വലിയ വേദനയായി. സംഗീതം വിട്ടതോടെ അച്ഛൻ എന്നെ അക്ഷരശ്ലോകം പഠിക്കാൻ ചേർത്തു. പിന്നാലെ നാരായണീയവും ഭഗവത് ഗീതയും രാമായണവും പഠിച്ചു.
ആശയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ മാഷ്. അക്ഷരശ്ലോകം സംസ്ഥാനതല മത്സരത്തിൽ നാലു വർഷം തുടർച്ചയായി ആശ ഒന്നാം സ്ഥാനം നേടി. ഗുരുവായൂർ ദേവസ്വം നടത്തുന്ന നാരായണീയം ദശകപാഠ മത്സരത്തിൽ പന്ത്രണ്ടു വർഷം ഒന്നാമതെത്തിയതും ആശ തന്നെ.
സംഗീതം വിട്ടെങ്കിലും ഇടയ്ക്ക് പഠിച്ചു കൊണ്ടേയിരുന്നു. 2019ൽ കാലിക്കറ്റ് സർവകലാശാല യുവജനോത്സവത്തിൽ ആശ കലാതിലകമായി. 2022 ൽ ഞരളത്ത് സോപാന വാനമ്പാടി പുരസ്കാരം ആശയെത്തേടിയെത്തി. ഈ വിജയങ്ങൾ ഇന്നെത്തി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി പദവിയിലാണ്.
Dit verhaal komt uit de September 14, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

