Prøve GULL - Gratis
പാടൂ നീ, സോപാന ഗായികേ...
Vanitha
|September 14, 2024
കേന്ദ്ര സർക്കാരിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി സോപാന ഗായിക ആശ സുരേഷ്

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തുമ്പോൾ പുലർവെട്ടം വീണു തുടങ്ങുന്നതേയുള്ളൂ. സൂര്യന്റെ ആദ്യ കിരണങ്ങൾ ക്ഷേത്ര ഗോപുരത്തെ പൊന്നിൻമുടി ചൂടിച്ചു. ക്ഷേത്രത്തിനുള്ളിൽ നിന്നുയരുന്ന 'സുപ്രഭാതം' കേട്ടുണരുകയാണു തെരുവ്. ഗോപുരവാതിൽ കടക്കുമ്പോൾ മനോഹരമായ ചുവർചിത്രങ്ങൾ കാണാം.
നടപ്പുരയിലെത്തിയപ്പോൾ സ്വാമിയുടെ അനുഗ്രഹമെന്ന പോലെ ചെറിയൊരു മഴ പെയ്തു. ശ്രീകോവിലിനുള്ളിൽ ആറടി ഉയരത്തിൽ ഭരതസ്വാമിയുടെ ചതുർബാഹു വിഗ്രഹം തേജസ്സോടെ തെളിഞ്ഞു നിൽക്കുകയാണ്, മരതക പതക്കവും പൊന്മാലകളും അണിഞ്ഞ്, ജടാഭാരത്തിനു മുകളിലൂടെ ചാർത്തിയിരിക്കുന്ന താമരമാല ഇരുവശത്തെ കൈകൾക്കിടയിലൂടെ പീഠംവരെ നീളുന്നു.
സ്വാമിയെ തൊഴുതു പുറത്തേക്കിറങ്ങിയപ്പോൾ നീല ദാവണി ചുറ്റി, ഇടതു തോളിൽ ഇടയ്ക്ക് തൂക്കി, നിറചിരിയോടെ പ്രദക്ഷിണ വഴിയിൽ നടന്നു വരുന്നു മലയാളത്തിന്റെ സോപാന വാനമ്പാടി ആശ സുരേഷ്.
“തിരക്കാകുന്നതേയുള്ളൂ. ഞാൻ പതിവായി സ്വാമിയെ കാണാൻ വരും. വിളിച്ചാൽ ഒപ്പം നിൽക്കും.'' കൂടൽമാണിക്യ സ്വാമിയോടുള്ള സ്നേഹവും വിശ്വാസവും ആശയുടെ വാക്കുകളിൽ തുളുമ്പി.
“തേൻ പോലെയുള്ള ശബ്ദമല്ല എന്റേത്. പക്ഷേ, പാട്ടു പാടാനും ആസ്വദിക്കാനും ഇഷ്ടമായിരുന്നു. അങ്ങനെ കർണാടക സംഗീതം പഠിച്ചു തുടങ്ങി നാലാം ദിവസം മാഷ് അച്ഛനോടു പറഞ്ഞു, "കുട്ടിക്കു സംഗീതത്തിൽ തീരെ വാസനയില്ല. ഇതിവിടെ നിർത്താം.' മാഷിന്റെ വാക്കുകൾ അച്ഛനു വലിയ വേദനയായി. സംഗീതം വിട്ടതോടെ അച്ഛൻ എന്നെ അക്ഷരശ്ലോകം പഠിക്കാൻ ചേർത്തു. പിന്നാലെ നാരായണീയവും ഭഗവത് ഗീതയും രാമായണവും പഠിച്ചു.
ആശയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ മാഷ്. അക്ഷരശ്ലോകം സംസ്ഥാനതല മത്സരത്തിൽ നാലു വർഷം തുടർച്ചയായി ആശ ഒന്നാം സ്ഥാനം നേടി. ഗുരുവായൂർ ദേവസ്വം നടത്തുന്ന നാരായണീയം ദശകപാഠ മത്സരത്തിൽ പന്ത്രണ്ടു വർഷം ഒന്നാമതെത്തിയതും ആശ തന്നെ.
സംഗീതം വിട്ടെങ്കിലും ഇടയ്ക്ക് പഠിച്ചു കൊണ്ടേയിരുന്നു. 2019ൽ കാലിക്കറ്റ് സർവകലാശാല യുവജനോത്സവത്തിൽ ആശ കലാതിലകമായി. 2022 ൽ ഞരളത്ത് സോപാന വാനമ്പാടി പുരസ്കാരം ആശയെത്തേടിയെത്തി. ഈ വിജയങ്ങൾ ഇന്നെത്തി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി പദവിയിലാണ്.
Denne historien er fra September 14, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size