Prøve GULL - Gratis
ജോലിയിൽ ഒറ്റ മൈൻഡ്
Vanitha
|November 22, 2025
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
ഇളയ കുട്ടികൾ ജനിക്കുമ്പോൾ മൂത്തവരെ വന്നുമൂടുന്ന പൊസസീവ്നസിന്റെ ഒരു നേർത്ത പുതപ്പുണ്ട്. പാവ യും കളിപ്പാട്ടങ്ങളുമൊന്നും കൊടുക്കാതെ പിടിച്ചു വച്ചും അച്ഛനോടും അമ്മയോടും സ്നേഹത്തിനു വേണ്ടി പി ണങ്ങിയും അവർ പ്രതിഷേധിക്കും. പക്ഷേ, ഒന്നു മുതിർന്നാൽ ഇളയയാളെ സ്നേഹം കൊണ്ടു പൊതിഞ്ഞുപിടിക്കാൻ മൂത്തവർ മത്സരിക്കും. അങ്ങനെ ഒന്നിച്ചു സ്നേഹത്തോടെ ജോലി ചെയ്യുന്ന സഹോദരങ്ങളുടെ കഥയാണിത്. ഒരു വീട്ടിൽ ജനിച്ചുവളർന്ന ഇവർ ജോലി സ്ഥലത്തും ഒന്നിച്ചാണ്. ആ ത്രില്ലും രസവും അറിയാം.
പഠനവും ജോലിയും ഒന്നിച്ച്
മത്സരിച്ചു പഠിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. മത്സരപ്പരീക്ഷകൾക്കു വേണ്ടി പഠിക്കാനും ഗ്രൂപ്പ് സ്റ്റഡി നടത്താനും കൂട്ടുകാർ ഒന്നിച്ചിറങ്ങും. എന്നാൽ പിഎസി പരീക്ഷയ്ക്ക് വേണ്ടി ചേച്ചിയും അനിയത്തിയും ഗ്രൂപ് സ്റ്റഡി നടത്തിയ കഥ കേട്ടാലോ. കൊല്ലം കടയ്ക്കലെ വൃന്ദയും നന്ദയുമാണ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കു വേണ്ടി ഒന്നിച്ചു പഠിച്ചത്. പിന്നെ എന്തു സംഭവിച്ചു എന്നു കേൾക്കാം. വൃന്ദയുടെയും നന്ദയുടെയും അച്ഛൻ രാജീവ് കുമാറിനു ഗൾഫിലായിരുന്നു ജോലി. അമ്മ ഷീബയുടെ ചിട്ടകളിൽ വൃന്ദയും നന്ദയും നന്നായി പഠിച്ചു. മടത്തറ കാണി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നാണ് ഇരുവരും പത്താം ക്ലാസ്സ് പാസ്സായത്.
പ്ലസ് ടുവിനു ശേഷം ഇഷ്ടങ്ങൾ ഒന്നു ട്രാക്ക് തെറ്റിയോടി എന്നു പറഞ്ഞു വൃന്ദയാണു സംസാരം തുടങ്ങിയത്. “ചിതറ സ്കൂളിൽ നിന്നു പ്ലസ് ടു പാസ്സായ പിറകേ ഞാൻ പഠിച്ചതു ഫാഷൻ ഡിസൈനിങ് ആണ്. അതിനു ശേഷമാണു ഡിഗ്രി ചെയ്തത്. വിദൂരപഠനമായാണ് എംഎ സോഷ്യോളജി പാസ്സായത്. അതും കഴിഞ്ഞാണു പിഎസ്സി പരീക്ഷയ്ക്കു തയാറെടുത്തത്. അപ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞിരുന്നു.
വൃന്ദയുടെ പിഎസ്സി പഠനത്തിനു സീരിയസ്നെസ് കൊടുത്തതു ഭർത്താവ് സുജിനാണ്. സുജിനു സ്വന്തമായി പിഎസ്സി പരിശീലന സ്ഥാപനമുണ്ട്. ഇവർക്കൊപ്പം നന്ദയും കൂടി. ആ സമയത്താണു നന്ദയുടെ സ്മാർട് വർക് ടെക്നിക്കുകൾ വൃന്ദയും പരീക്ഷിച്ചത്. പോർഷൻ തിരിച്ചു പഠിക്കുന്നതാണു നന്ദയുടെ രീതി. പരീക്ഷയിൽ ചോദിക്കാൻ സാധ്യത കുറഞ്ഞവ കുറച്ചും, ഉറപ്പായും ചോദ്യം വരുന്ന ഭാഗങ്ങൾ കൂടുതൽ ശ്രദ്ധയോടെയും പഠിക്കും. ആ പരിശ്രമം ഫലം കണ്ടെന്നു വൃന്ദയുടെ സർട്ടിഫിക്കറ്റ്.
Denne historien er fra November 22, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Vanitha
കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?
കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്
2 mins
November 08,2025
Listen
Translate
Change font size

