അത്രമേൽ ഹൃദ്യം അനുരാഗം
Vanitha
|August 03, 2024
ഹൃദ്യയും ശംഭുവും പറയുന്നു. അതിമനോഹരമായ പ്രണയകഥയും വിവാഹവിശേഷങ്ങളും
ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ തന്നെ പിന്തുടരുന്ന അജുവിനോടു സേറ ദേഷ്യപ്പെടുന്ന രംഗമുണ്ട്. എന്തിനാണിങ്ങനെ പിന്നാലെ നടക്കുന്നതെന്ന സേറയുടെ ചോദ്യത്തിന് അജു പറയുന്ന മറുപടി, "എനിക്കു തന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണിഷ്ടം' എന്നാണ്.
ഹൃദ്യയുടെ വീൽചെയറിനോടു ചേർന്നിരിക്കുന്ന ശംഭുവിനെ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് അജുവിനെയും സേറയെയുമാണ്. കാരണം ഹൃദ്യയ്ക്കും ശംഭുവിനും പറയാനുണ്ട് അതിമനോഹരമായൊരു പ്രണയകഥ. അതിനു മുൻപു നമുക്കു ഹൃദ്യയെ പരിചയപ്പെടാം.
തിരുവനന്തപുരം മടവൂർ സ്വദേശികളായ വിനയചന്ദ്രൻ പിള്ളയുടേയും പത്മ വിനയന്റേയും രണ്ടു മക്കളിൽ ഇളയവളാണു ഹൃദ്യ. മൂത്തയാൾ ഹരിത. ഹരിത ജനിച്ച് ഏതാനും മാസങ്ങൾ പിന്നിട്ടപ്പോഴാണു കുട്ടിയുടെ വളർച്ചയിൽ എന്തോ വ്യത്യാസമുണ്ടെന്നു വിനയചന്ദ്രനും പത്മയും തിരിച്ചറിയുന്നത്.
ഒരുപാടു ചികിത്സകളും പരിശോധനകളും നടത്തി. ഒടുവിൽ സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതക വൈകല്യമാണു ഹരിതയ്ക്ക് എന്നു തിരിച്ചറിഞ്ഞു. സമപ്രായക്കാരായ മറ്റു കുട്ടികൾ ഓടിക്കളിച്ചു രസിക്കുമ്പോൾ ഹരിതയുടെ ലോകം വീൽചെയറിലായിരുന്നു.
ഹരിതയ്ക്കൊരു കൂട്ടുവേണമല്ലോ എന്ന ചിന്തയാണ് രണ്ടാമതൊരു കുട്ടിയെക്കുറിച്ചു ചിന്തിക്കാൻ ഇടയാക്കിയതെന്നു പത്മ പറയുന്നു. ഗർഭിണിയാകുന്നതിനു മുൻപും ശേഷവും വിവിധതരം പരിശോധനകൾക്കു പത്മ വിധേയയായി. യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നു ഡോക്ടർമാർ ഉറപ്പു നൽകി. ഒടുവിൽ പത്മയ്ക്കും വിനയചന്ദ്രനും ഒരു പെൺകുഞ്ഞു കൂടി പിറന്നു. അനിയത്തിക്കുട്ടിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഹരിത.
ഒരു വയസ്സു വരെ ഹൃദ്യയ്ക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അതിനുശേഷം വളർച്ചയുടെ വേഗം കുറയുന്നതു വീട്ടുകാർ ശ്രദ്ധിച്ചു. താമസിയാതെ ഹൃദ്യം ഹരിതയുടെ അതേ അവസ്ഥ തന്നെയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒരാൾക്ക് അടുത്തയാൾ താങ്ങാകുമെന്നു കരുതിയിരുന്നവരുടെ മനസ്സിലേക്കു കനൽ വീണ അവസ്ഥ. പക്ഷേ, വിനയചന്ദ്രനും പത്മയും ഇതൊന്നും വലിയ പ്രശ്നമായി കണ്ടില്ല. അച്ഛനും അമ്മയും മക്കളും ചേർന്ന ലോകം സുന്ദരമായിരുന്നു.
“മാനസികമായി വളരെ ബുദ്ധിമുട്ടിയ നാളുകളായിരുന്നു അത്. ഞങ്ങളുടെ വിഷമം ആരേയും അറിയിച്ചില്ല. കുട്ടികളുടെ കളിയും ചിരിയും കണ്ടപ്പോൾ ഞങ്ങൾക്കും ഉത്സാഹമായി. കുട്ടികളുമായി ധാരാളം യാത്ര ചെയ്തു. പഠനത്തിലും അവർ മിടുക്കരായിരുന്നു.
Dit verhaal komt uit de August 03, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

