Prøve GULL - Gratis
അത്രമേൽ ഹൃദ്യം അനുരാഗം
Vanitha
|August 03, 2024
ഹൃദ്യയും ശംഭുവും പറയുന്നു. അതിമനോഹരമായ പ്രണയകഥയും വിവാഹവിശേഷങ്ങളും
ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ തന്നെ പിന്തുടരുന്ന അജുവിനോടു സേറ ദേഷ്യപ്പെടുന്ന രംഗമുണ്ട്. എന്തിനാണിങ്ങനെ പിന്നാലെ നടക്കുന്നതെന്ന സേറയുടെ ചോദ്യത്തിന് അജു പറയുന്ന മറുപടി, "എനിക്കു തന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണിഷ്ടം' എന്നാണ്.
ഹൃദ്യയുടെ വീൽചെയറിനോടു ചേർന്നിരിക്കുന്ന ശംഭുവിനെ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് അജുവിനെയും സേറയെയുമാണ്. കാരണം ഹൃദ്യയ്ക്കും ശംഭുവിനും പറയാനുണ്ട് അതിമനോഹരമായൊരു പ്രണയകഥ. അതിനു മുൻപു നമുക്കു ഹൃദ്യയെ പരിചയപ്പെടാം.
തിരുവനന്തപുരം മടവൂർ സ്വദേശികളായ വിനയചന്ദ്രൻ പിള്ളയുടേയും പത്മ വിനയന്റേയും രണ്ടു മക്കളിൽ ഇളയവളാണു ഹൃദ്യ. മൂത്തയാൾ ഹരിത. ഹരിത ജനിച്ച് ഏതാനും മാസങ്ങൾ പിന്നിട്ടപ്പോഴാണു കുട്ടിയുടെ വളർച്ചയിൽ എന്തോ വ്യത്യാസമുണ്ടെന്നു വിനയചന്ദ്രനും പത്മയും തിരിച്ചറിയുന്നത്.
ഒരുപാടു ചികിത്സകളും പരിശോധനകളും നടത്തി. ഒടുവിൽ സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതക വൈകല്യമാണു ഹരിതയ്ക്ക് എന്നു തിരിച്ചറിഞ്ഞു. സമപ്രായക്കാരായ മറ്റു കുട്ടികൾ ഓടിക്കളിച്ചു രസിക്കുമ്പോൾ ഹരിതയുടെ ലോകം വീൽചെയറിലായിരുന്നു.
ഹരിതയ്ക്കൊരു കൂട്ടുവേണമല്ലോ എന്ന ചിന്തയാണ് രണ്ടാമതൊരു കുട്ടിയെക്കുറിച്ചു ചിന്തിക്കാൻ ഇടയാക്കിയതെന്നു പത്മ പറയുന്നു. ഗർഭിണിയാകുന്നതിനു മുൻപും ശേഷവും വിവിധതരം പരിശോധനകൾക്കു പത്മ വിധേയയായി. യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നു ഡോക്ടർമാർ ഉറപ്പു നൽകി. ഒടുവിൽ പത്മയ്ക്കും വിനയചന്ദ്രനും ഒരു പെൺകുഞ്ഞു കൂടി പിറന്നു. അനിയത്തിക്കുട്ടിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഹരിത.
ഒരു വയസ്സു വരെ ഹൃദ്യയ്ക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അതിനുശേഷം വളർച്ചയുടെ വേഗം കുറയുന്നതു വീട്ടുകാർ ശ്രദ്ധിച്ചു. താമസിയാതെ ഹൃദ്യം ഹരിതയുടെ അതേ അവസ്ഥ തന്നെയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒരാൾക്ക് അടുത്തയാൾ താങ്ങാകുമെന്നു കരുതിയിരുന്നവരുടെ മനസ്സിലേക്കു കനൽ വീണ അവസ്ഥ. പക്ഷേ, വിനയചന്ദ്രനും പത്മയും ഇതൊന്നും വലിയ പ്രശ്നമായി കണ്ടില്ല. അച്ഛനും അമ്മയും മക്കളും ചേർന്ന ലോകം സുന്ദരമായിരുന്നു.
“മാനസികമായി വളരെ ബുദ്ധിമുട്ടിയ നാളുകളായിരുന്നു അത്. ഞങ്ങളുടെ വിഷമം ആരേയും അറിയിച്ചില്ല. കുട്ടികളുടെ കളിയും ചിരിയും കണ്ടപ്പോൾ ഞങ്ങൾക്കും ഉത്സാഹമായി. കുട്ടികളുമായി ധാരാളം യാത്ര ചെയ്തു. പഠനത്തിലും അവർ മിടുക്കരായിരുന്നു.
Denne historien er fra August 03, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

