Poging GOUD - Vrij
സാരിയിലൊരു പുഴയായ് മാറുമ്പോൾ
Vanitha
|March 16, 2024
നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സ്വന്തം സാരികളെ ഓർമകളിൽ കൊരുത്തിട്ടിരിക്കുകയാണ്

ജീവിച്ച ഒരു നിമിഷത്തിന്റെ പോലും ഓർമ മാഞ്ഞുപോകാതെ കൂടെ ഉണ്ടാകണമെന്നായിരുന്നു കുട്ടിപ്രായത്തിൽ എന്റെ ആഗ്രഹം ആരെങ്കിലും ഇഷ്ടത്തോടെ തരുന്ന കൊച്ചുകൊച്ചു സമ്മാനങ്ങൾ, ബർത്ഡേ കാർഡുകൾ, വിഷുക്കൈ നീട്ടം ഇങ്ങനെ ചങ്കിൽ വന്നു തൊടുന്നതെന്തും എടുത്തു സൂക്ഷിച്ചു വയ്ക്കുകയും താലോലിക്കുകയും ചെയ്തിരുന്നു. പക്ഷേ, വളർന്നപ്പോൾ മനസ്സിലായി ജീവിതത്തിന്റെ മുഴു വൻ ശേഷിപ്പുകളും, ഓർമകൾ പോലും മുഴുവനായി നമുക്കു കൊണ്ടു നടക്കാനാവില്ല എന്ന്.
അങ്ങനെയാണു പ്രിയപ്പെട്ട വസ്തുക്കൾ മറ്റുള്ളവർക്കു കൊടുത്തു തുടങ്ങിയത്. എന്റെ ചില സാരികളെ മറ്റാരെങ്കിലും കൂടുതൽ ഇഷ്ടപ്പെടുന്നു എന്നു തോന്നിയാൽ അതവർക്കു സമ്മാനിക്കും. എന്നിട്ടും അലമാര വിട്ടു പോകാത്ത സാരികൾ ചിലപ്പോൾ പത്തിൽ താഴെയേ ഉണ്ടാകൂ. അതിലൊന്നാണ് ശ്രീകാന്തിന്റെ അമ്മ വിവാഹത്തിനു മുൻപു സമ്മാനിച്ച സാരി.
അന്നു ഞാൻ എറണാകുളത്ത് എഫ്എം റേഡിയോയിൽ ജോലി ചെയ്യുകയാണ്. ആയിടയ്ക്കു ദുബായിൽ പുതിയതായി തുടങ്ങുന്ന റേഡിയോ സ്റ്റേഷനിലേക്ക് എനിക്കു സെലക്ഷൻ ആയി. പോകും മുൻപ് ഏട്ടന്റെ അമ്മ ഒരാഗ്രഹം പറഞ്ഞു. ഭാവി മരുമകളെ ഒന്നു കാണണം. പ്ലസ് ടു മുതലുള്ള പ്രണയമാണ്. ഞങ്ങൾ വിവാഹം കഴിക്കുമെന്നു കുടുംബത്തിൽ എല്ലാവർക്കും ഉറപ്പാണ്. പക്ഷേ, കല്യാണ നിശ്ചയം കഴിഞ്ഞിട്ടുമില്ല.
അങ്ങനെ രഹസ്യ കൂടിക്കാഴ്ചയ്ക്കായി എറണാകുളത്തെത്തിയ അമ്മയ്ക്കൊപ്പം ഞാൻ കാറിൽ കയറുന്നു. ഓടുന്ന കാറിലിരുന്ന് ഒരുപാടു വർത്തമാനം പറയുന്നു. അന്ന് എനിക്കു സമ്മാനിക്കാനായി അമ്മ ഒരു സാരി കയ്യിൽ കരുതിയിരുന്നു. നീലയിൽ കറുപ്പു ബോർഡർ ഉള്ള ഒരു സിൽക് സാരി. ദുബായ്ക്കു പുറപ്പെടുമ്പോൾ നിധിപോലെ പെട്ടിയിൽ എടുത്തു വച്ചിരുന്നു അത്. മകന്റെ സ്വന്തമാകാൻ പോകുന്ന പെൺകുട്ടിയെ ഒരമ്മ ഹൃദയത്തോടു ചേർത്തു പിടിക്കുന്ന ആദ്യ നിമിഷമുണ്ടല്ലോ. അതാണ് എനിക്ക് ഇന്നും ആ സാരി.
തൊടുപുഴയാറിൻ തീരത്ത്
Dit verhaal komt uit de March 16, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size