Poging GOUD - Vrij
ജീവിതം നിലച്ച ചിത്രങ്ങൾ
Vanitha
|August 05, 2023
ഓഗസ്റ്റ് 19 ലോക ഫൊട്ടോഗ്രഫി ദിനം. പരിചയപ്പെടാം വ്യത്യസ്തയായ ഒരു ഫോട്ടോഗ്രഫറെ

പേടിയോ? മരിച്ചവരെ എന്തിനാണു പേടിക്കുന്നത്? മരിച്ചവർ ഉപദ്രവിക്കില്ല. പീഡിപ്പിക്കാൻ ശ്രമിക്കില്ല, കൊല്ലാൻ ശ്രമിക്കില്ല, പാര പണിയില്ല. ലോൺ തരാതിരിക്കില്ല. പിന്നെ, എന്തിനാണു പേടിക്കുന്നത്?' ക്യാമറയുടെ ഷട്ടർ അടച്ചു ഷൈജ ഒരു നിമിഷം നിശബ്ദയായി. ഇൻക്വസ്റ്റ് ഫൊട്ടോഗ്രഫിയെന്ന മൃതദേഹചിത്രീകരണത്തിൽ രണ്ടു പതിറ്റാണ്ടായി ഈ മാവേലിക്കരക്കാരി സജീവസാന്നിധ്യമാണ്. അപൂർവമായൊരു തൊഴിൽ ചെയ്യുന്നു എന്നതുമാത്രമല്ല ഷൈജയെ വ്യത്യസ്തയാക്കുന്നത്. സ്വന്തം പ്രയത്നം കൊണ്ടു പൊരുതിയെടുത്ത ഒരു ജീവിതത്തിന്റെ ഉടമ കൂടിയാണു ഷൈജ തമ്പി.
പ്രഫഷനൽ ഫൊട്ടോഗ്രഫി ഒരു തൊഴിലായി പെൺകുട്ടികൾ കാണാതിരുന്ന കാലത്താണു ഷൈജ ഈ രംഗത്തേക്കു വന്നത്. ഇപ്പോൾ തൊഴിലിൽ ആൺപെൺഭേദമില്ലെങ്കിലും അന്ന് അതു വലിയ വിപ്ലവമായിരുന്നു.
“ഒന്നുകിൽ പൈലറ്റ് ആകണം. അല്ലെങ്കിൽ ഫൊട്ടോഗ്രഫർ എന്നായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. പൈലറ്റാകാനുള്ള സാഹചര്യങ്ങളൊന്നും വീട്ടിൽ ഇല്ലെന്ന് അറിയാമായിരുന്നതുകൊണ്ട് ആ മോഹം മാറ്റിവച്ചു.
ഡിഗ്രി പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ കമ്യൂണിറ്റി പോളിടെക്നിക് സ്കീം പ്രകാരമുള്ള ഫൊട്ടോഗ്രഫി കോഴ്സ് പാസ്സായി. അച്ഛനതു വലിയ അഭിമാനമായാണു കണ്ടത്. അതുകൊണ്ടാണു കയ്യിലുണ്ടായിരുന്ന സ്വർണം വിറ്റും കടം വാങ്ങിയും അച്ഛൻ എനിക്ക് വിവിറ്റാറിന്റെ ഒരു ക്യാമറ വാങ്ങിത്തന്നത്.
നൂറനാട് സാനിറ്റോറിയത്തിന് അടുത്തായിരുന്നു ഷൈജയുടെ കുടുംബം. അച്ഛൻ വിക്രമൻ തമ്പി അമ്മ ശാന്തമ്മ. വിവാഹശേഷമാണു മാവേലിക്കര ചെറുകോലിനടുത്തു ചെറുമണ്ണാത്തു കിഴക്കതിൽ വീട്ടിലേക്കു വന്നത്. ഓട്ടോ ഡ്രൈവറായ അനിൽകുമാറാണു ഭർത്താവ്. മകൻ ഗുരുദാസ് സ്കൂൾ വിദ്യാർഥിയാണ്.
റോഡരികിൽ കിടന്ന വൃദ്ധ
ഫൊട്ടോഗ്രഫിയുടെ ശക്തിയെന്തെന്നു ഷൈജ അറിഞ്ഞതു പുതിയ ക്യാമറ കയ്യിൽ കിട്ടിയതിന്റെ മൂന്നാം ദിവസം. കായംകുളത്ത് ഒരു ചടങ്ങിനു പടമെടുക്കാനുള്ള യാത്രയിലായിരുന്നു. ബസിലിരിക്കുമ്പോൾ ഓടയിൽ വീണുകിടക്കുന്ന വൃദ്ധയെ കണ്ട് അവിടെയിറങ്ങി. അവരെ എടുക്കാനോ ആശുപത്രിയിൽ എത്തിക്കാനോ ആരും ശ്രമിക്കുന്നില്ല. ഞാൻ ആ ദൃശ്യം ക്യാമറയിൽ പകർത്താൻ തുടങ്ങി. ഇതു പത്രത്തിൽ വന്നാൽ നാണക്കേടാകുമെന്നു തോന്നിയപ്പോൾ ഫോട്ടോ എടുക്കുന്നതു തടയാനായിരുന്നു കൂടി നിന്നവരുടെ ശ്രമം. അവസാനം പൊലീസും വാർഡ് കൗൺസിലറും സ്ഥലത്തെത്തി. വൃദ്ധയെ ആശുപത്രിയിലേക്കു മാറ്റി.
Dit verhaal komt uit de August 05, 2023-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025
Translate
Change font size