എല്ലുറപ്പില്ല മനസ്സുറപ്പുണ്ട്
Vanitha
|May 13, 2023
'മനസ്സ് ശക്തമാണെങ്കിൽ നുറുങ്ങിപോകുന്നതല്ല ഈ ജീവിതം.' ബ്രിറ്റിൽ ബോൺ എന്ന അപൂർവരോഗം ബാധിച്ച പഞ്ചമി സതീഷ് കുമാർ തന്റെ അസാധാരണമായ ജീവിതകഥ പറയുന്നു
തിരുവനന്തപുരത്തു നിന്നു ബ്രിട്ടനിലേക്കു വിമാനം കയറുമ്പോൾ ചക്രക്ക സേരയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. അത് ഉറച്ച ഒരു തീരുമാനമായിരുന്നു. അപൂർവമായ രോഗത്തിനൊപ്പമുള്ള അതിജീവനം. പിന്നെ, രോഗവും വൈകല്യവും ജീവിതത്തിന്റെ അവസാന വാക്കല്ലെന്നു പറയാനുള്ള ഒരവസരം. അധികം ചോദ്യങ്ങളില്ലാത്ത എന്നാൽ ഉത്തരങ്ങൾ ധാരാളമുള്ള ഒരിടം തേടിയുള്ള യാത്ര.
ഈ ലോകത്തു നമ്മളെ ഏറ്റവും നന്നായി തിരിച്ചറിയാൻ കഴിയുന്നതു നമ്മൾക്കു മാത്രമാണ്. അങ്ങനെ അറിഞ്ഞാൽ പിന്നെ പ്രതിസന്ധികളോടു യുദ്ധം ചെയ്യാം. കഴിയുമെങ്കിൽ അവയെ തരണം ചെയ്യാം.
ഓസ്റ്റിയോ ജനസിസ് ഇംപെർഫക്റ്റാ അഥവാ ബ്രിറ്റിൽ ബോൺ എന്ന അപൂർവരോഗം ബാധിച്ച പഞ്ചമി ഇപ്പോൾ ബ്രിട്ടനിലെ കോവെൻട്രി സർവകലാശാലയിലെ എജ്യുക്കേഷൻ ഓഫിസർ ആണ്.
“ഈ പദവിയിൽ എത്തുന്ന ആദ്യത്തെ മലയാളിയാണു ഞാൻ. പൊങ്ങച്ചം പറയുന്നതല്ല. കടന്നു വന്ന വഴികളെക്കുറിച്ച് ഓർത്തപ്പോൾ പറഞ്ഞുപോയി എന്നേയുള്ളു. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങളെങ്കിലും ചെയ്യണം. അതായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. സ്കൂളിൽ സഹപാഠികൾ മൈതാനത്തു കളിക്കുമ്പോൾ കൂടെ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും അതു കാണാനെങ്കിലും പോയി നിൽക്കണം. അത്രയൊക്കെയായിരുന്നു ആഗ്രഹങ്ങൾ. എന്നാൽ അതിനുപോലും പലപ്പോഴും കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തു പാപ്പനംകോടിനടുത്തു തൂക്കുവിള യിലാണു വീട്. മാതൃനിലയം എന്നാണു വീട്ടുപേര്. അച്ഛൻ സതീഷ് കുമാർ. അമ്മ സിന്ധുമതി. പ്രേമ വിവാഹമായിരുന്നു അവരുടേത്. അച്ഛനു ഗൾഫിൽ ബിസിനസ്സാണ്.
കുഞ്ഞായിരുന്നപ്പോഴേ ഞാനൊരു "ആക്റ്റിവിസ്റ്റ്' ആയിരുന്നു എന്ന് അമ്മ തമാശയായി പറയാറുണ്ട്. മറ്റു കുട്ടികൾ നടക്കുന്ന പ്രായത്തിനു മുന്നേ ഞാൻ നടന്നു തുടങ്ങി. ഓടിക്കളിക്കാൻ വലിയ ഇഷ്ടമായിരുന്നു. മൂന്നു വയസ്സായപ്പോഴേ ഡാൻസ് പഠിക്കാൻ പോയി. സമ്മാനങ്ങളും വാങ്ങി. നഴ്സറി ക്ലാസ്സിൽ നന്നായി പഠിക്കുന്ന എല്ലാ കലാപരിപാടികൾ മുൻപന്തിയിൽ നിൽക്കുന്ന കുട്ടി. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ.''
അന്ന് ഉച്ചനേരത്ത്
“നീറമൺകര മന്നം മെമ്മോറിയൽ റസിഡൻഷൽ ഹയർ സെക്കൻഡറി സ്കൂളിലെ യുകെജി വിദ്യാർഥിയായി ഉല്ലസിച്ചു നടക്കുന്ന കാലത്തെ ഒരുച്ചനേരത്താണു സന്തോഷത്തിന്റെ പ്രകാശം മങ്ങിത്തുടങ്ങിയത്.
Dit verhaal komt uit de May 13, 2023-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Translate
Change font size

