Essayer OR - Gratuit
എല്ലുറപ്പില്ല മനസ്സുറപ്പുണ്ട്
Vanitha
|May 13, 2023
'മനസ്സ് ശക്തമാണെങ്കിൽ നുറുങ്ങിപോകുന്നതല്ല ഈ ജീവിതം.' ബ്രിറ്റിൽ ബോൺ എന്ന അപൂർവരോഗം ബാധിച്ച പഞ്ചമി സതീഷ് കുമാർ തന്റെ അസാധാരണമായ ജീവിതകഥ പറയുന്നു
തിരുവനന്തപുരത്തു നിന്നു ബ്രിട്ടനിലേക്കു വിമാനം കയറുമ്പോൾ ചക്രക്ക സേരയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. അത് ഉറച്ച ഒരു തീരുമാനമായിരുന്നു. അപൂർവമായ രോഗത്തിനൊപ്പമുള്ള അതിജീവനം. പിന്നെ, രോഗവും വൈകല്യവും ജീവിതത്തിന്റെ അവസാന വാക്കല്ലെന്നു പറയാനുള്ള ഒരവസരം. അധികം ചോദ്യങ്ങളില്ലാത്ത എന്നാൽ ഉത്തരങ്ങൾ ധാരാളമുള്ള ഒരിടം തേടിയുള്ള യാത്ര.
ഈ ലോകത്തു നമ്മളെ ഏറ്റവും നന്നായി തിരിച്ചറിയാൻ കഴിയുന്നതു നമ്മൾക്കു മാത്രമാണ്. അങ്ങനെ അറിഞ്ഞാൽ പിന്നെ പ്രതിസന്ധികളോടു യുദ്ധം ചെയ്യാം. കഴിയുമെങ്കിൽ അവയെ തരണം ചെയ്യാം.
ഓസ്റ്റിയോ ജനസിസ് ഇംപെർഫക്റ്റാ അഥവാ ബ്രിറ്റിൽ ബോൺ എന്ന അപൂർവരോഗം ബാധിച്ച പഞ്ചമി ഇപ്പോൾ ബ്രിട്ടനിലെ കോവെൻട്രി സർവകലാശാലയിലെ എജ്യുക്കേഷൻ ഓഫിസർ ആണ്.
“ഈ പദവിയിൽ എത്തുന്ന ആദ്യത്തെ മലയാളിയാണു ഞാൻ. പൊങ്ങച്ചം പറയുന്നതല്ല. കടന്നു വന്ന വഴികളെക്കുറിച്ച് ഓർത്തപ്പോൾ പറഞ്ഞുപോയി എന്നേയുള്ളു. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങളെങ്കിലും ചെയ്യണം. അതായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. സ്കൂളിൽ സഹപാഠികൾ മൈതാനത്തു കളിക്കുമ്പോൾ കൂടെ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും അതു കാണാനെങ്കിലും പോയി നിൽക്കണം. അത്രയൊക്കെയായിരുന്നു ആഗ്രഹങ്ങൾ. എന്നാൽ അതിനുപോലും പലപ്പോഴും കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തു പാപ്പനംകോടിനടുത്തു തൂക്കുവിള യിലാണു വീട്. മാതൃനിലയം എന്നാണു വീട്ടുപേര്. അച്ഛൻ സതീഷ് കുമാർ. അമ്മ സിന്ധുമതി. പ്രേമ വിവാഹമായിരുന്നു അവരുടേത്. അച്ഛനു ഗൾഫിൽ ബിസിനസ്സാണ്.
കുഞ്ഞായിരുന്നപ്പോഴേ ഞാനൊരു "ആക്റ്റിവിസ്റ്റ്' ആയിരുന്നു എന്ന് അമ്മ തമാശയായി പറയാറുണ്ട്. മറ്റു കുട്ടികൾ നടക്കുന്ന പ്രായത്തിനു മുന്നേ ഞാൻ നടന്നു തുടങ്ങി. ഓടിക്കളിക്കാൻ വലിയ ഇഷ്ടമായിരുന്നു. മൂന്നു വയസ്സായപ്പോഴേ ഡാൻസ് പഠിക്കാൻ പോയി. സമ്മാനങ്ങളും വാങ്ങി. നഴ്സറി ക്ലാസ്സിൽ നന്നായി പഠിക്കുന്ന എല്ലാ കലാപരിപാടികൾ മുൻപന്തിയിൽ നിൽക്കുന്ന കുട്ടി. അതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ.''
അന്ന് ഉച്ചനേരത്ത്
“നീറമൺകര മന്നം മെമ്മോറിയൽ റസിഡൻഷൽ ഹയർ സെക്കൻഡറി സ്കൂളിലെ യുകെജി വിദ്യാർഥിയായി ഉല്ലസിച്ചു നടക്കുന്ന കാലത്തെ ഒരുച്ചനേരത്താണു സന്തോഷത്തിന്റെ പ്രകാശം മങ്ങിത്തുടങ്ങിയത്.
Cette histoire est tirée de l'édition May 13, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
ഇതെന്റെ യുറേക്കാ നിമിഷം
'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ
1 min
April 25, 2026
Vanitha
ഓർമപ്പാലം കടന്ന് തീവണ്ടി
കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു
4 mins
April 25, 2026
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Translate
Change font size

