Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar
The Perfect Holiday Gift Gift Now

നെയ്യാറു പോലെ സംഗീതം

Manorama Weekly

|

May 24, 2025

വഴിവിളക്കുകൾ

- ശ്രീവത്സൻ ജെ. മേനോൻ

നെയ്യാറു പോലെ സംഗീതം

കുട്ടിക്കാലത്ത് കളിക്കുന്നതിനിടെ അടുത്ത പറമ്പിൽ മാങ്ങ പറിക്കാൻ പോയതാണ് സംഗീതത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കം. തൃശൂർ പൂങ്കുന്നം ഗണപതി അഗ്രഹാരത്തിലായിരുന്നു എന്റെ കുട്ടിക്കാലം. വീടിന്റെ എതിർവശത്ത് താമസിച്ചിരുന്നത് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യയായ രാജലക്ഷ്മി കൃഷ്ണൻ എന്ന സം ഗീതാധ്യാപിക. അവരുടെ വീടിനോടു ചേർന്നു വലിയൊരു നാട്ടുമാവ് ഉണ്ടായിരുന്നു.

തീരെ കുട്ടിയായിരുന്നപ്പോൾ കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കുമ്പോൾ അവരുടെ പറമ്പിലെ മാവിൽ നിന്നു മാമ്പഴം പെറുക്കാൻ പോകുമായിരുന്നു. അപ്പോൾ ടീച്ചർ സംഗീതം പഠിപ്പിക്കുന്നത് കേൾക്കാമായിരുന്നു. ഒരുതവണ പോയപ്പോൾ ഞങ്ങൾ കുട്ടികളെയെല്ലാം പിടിച്ചിരുത്തി ടീച്ചർ പാട്ടു പാടാൻ പറഞ്ഞു. അന്നു ഞാൻ പാടിയത് എകെജിയിൽ പഠിച്ച എബിസിഡി... ആയിരുന്നു. അതു കേട്ടിട്ട് ടീച്ചർ അമ്മയോട് കുട്ടിയെ പാട്ടു പഠിപ്പിക്കാൻ വിടൂ, ഞാൻ പഠിപ്പിക്കാം എന്നു പറഞ്ഞു. രാജലക്ഷ്മി ടീച്ചറാണ് സംഗീതത്തിലെ എന്റെ ആദ്യ വഴികാട്ടി.

ഒൻപതാംക്ലാസ് വരെ ടീച്ചറിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. തുടർന്ന്, അതേ അഗ്രഹാരത്തിൽ തന്നെ ടി.വി. രമണിയെന്ന വയലിൻ വിദ്വാനു കീഴിൽ മൂന്നുവർഷം പഠിച്ചു.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back