Poging GOUD - Vrij

എഴുപതിന്റെ കേളികൊട്ട്

Manorama Weekly

|

December 09,2022

വഴിവിളക്കുകൾ

- പെരുവനം കുട്ടൻ മാരാർ

എഴുപതിന്റെ കേളികൊട്ട്

ബാല്യകാലം മുതൽ മേളവും കൊട്ടും പാട്ടുമൊക്കെ കണ്ടും കേട്ടുമാണു വളർന്നത്. വളരെ ചെറുപ്പത്തിലേ അച്ഛനോടൊപ്പം ക്ഷേത്ര അടിയന്തിരങ്ങൾക്ക് പോയിത്തുടങ്ങി. സ്കൂളിൽ പഠിക്കുമ്പോഴേ കുലത്തൊഴിൽ കൊട്ടാണ്, അത് ചെയ്യേണ്ടിവരും എന്ന് അറിയാമായിരുന്നു. മേളക്കാരനാകണം എന്നല്ലാതെ മറ്റൊരു തൊഴിലിനെക്കുറിച്ച് കുട്ടിക്കാലത്തു ചിന്തിച്ചിട്ടില്ല. പെരുവനം മഹാദേവക്ഷേത്രം, ഭഗവതീ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഞാൻ കൊട്ടു തുടങ്ങിയത്.

മൂന്ന് അപ്പു മാരാർമാരായിരുന്നു എന്റെ ഗുരുനാഥന്മാർ. പത്താം വയസ്സു മുതൽ പത്തു വർഷം എന്റെ അച്ഛൻ പെരുവനം അപ്പുമാരാരുടെ ശിക്ഷണത്തിലാണ് ഞാൻ കൊട്ട് പഠിച്ചത്.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size