Prøve GULL - Gratis

പുഴ വരും ദേവനെ തേടി

Vanitha

|

November 08,2025

മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ

- വി.ആർ. ജ്യോതിഷ്

പുഴ വരും ദേവനെ തേടി

ഇവിടെ ക്ഷേത്ര പടവുകളിൽ കാലു നനച്ചു ഭക്തിയോടെ ഒഴുകുകയാണു മൂവാറ്റുപുഴയാറ്.

പടിഞ്ഞാറു നിന്നു വന്നു കിഴക്കോട്ട് ഒഴുകി, വീണ്ടും തെക്കു പടിഞ്ഞാറേക്ക് ഒഴുകുന്ന പുഴ കാണാം ഇവിടെ നിന്നാൽ. അങ്ങനെ രണ്ടുവട്ടം വളഞ്ഞു ക്ഷേത്രത്തിനു പിന്നിലൂടെ വിനയത്തോടെ ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ എളിമയിൽ തുടങ്ങുന്നു ഊരമന ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിന്റെ ആ ഐതിഹ്യപ്പെരുമ. രണ്ടു ക്ഷേത്രങ്ങളാണ് ഇവിടെ. നരസിംഹസ്വാമിക്ഷേത്രവും കടവിനു കാവലാ യി ശാസ്താക്ഷേത്രവും.

അപൂർവമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള, നൂറ്റാണ്ടുകൾക്കു മുൻപു വരച്ച ചുമർചിത്രങ്ങളോടു കൂടിയ ശ്രീകോവിലുള്ള ക്ഷേത്രമാണിത്. ഇനിയും പറയാനേറെയുണ്ട് ഈ ക്ഷേത്രങ്ങളെക്കുറിച്ച്.

ശാസ്താക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. ഊരമന സ്വദേശിയായ ഒരു ബ്രാഹ്മണൻ ചമ്ര വട്ടം ശാസ്താവിന്റെ കടുത്ത ഭക്തനായിരുന്നു എന്നും അദ്ദേഹം ഊരമനയിലേക്കു മടങ്ങിയപ്പോൾ ചമ്രവട്ടം ശാസ്താക്ഷേത്രത്തിൽ നിന്ന് ഒരു ശില കൂടി കരുതിയെന്നും ആ ശിലയാണ് ഇവിടെ പ്രതിഷ്ഠിച്ചത് എന്നുമാണ് ഐതിഹ്യം. അങ്ങനെ റോഡിന് ഇരുവശത്തുമായി രണ്ടു ക്ഷേത്രങ്ങൾ. നര സിംഹമൂർത്തിയുടെ ഉഗ്രരൂപമാണു പ്രധാനപ്രതിഷ്ഠ. റോഡിന് ഇരുവശവുമായാണു ക്ഷേത്രങ്ങളെങ്കിലും രണ്ടു ക്ഷേത്രത്തിനും കൂടി ഒറ്റ ഗോപുരമാണ്. ഒരു ശില്പം പോലെ മനോഹരമാണ് ഈ ഗോപുരം. ഗോപുരം കടന്നാൽ ചെറിയ ഇടനാഴി, അതു നര സിംഹസ്വാമിക്ഷേത്രത്തിലേക്കു നീളുന്നു.

എഴുപത്തിരണ്ടു മനകളുടെ ഊര്

ഊരമന എന്ന വാക്കിനു മനകളുടെ ഊര് എന്നാണ് അർഥം. 72 മനകൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നത്രേ. ഈ മനകൾക്കായിരുന്നു ക്ഷേത്രത്തിന്റെ സംരക്ഷണചുമതല. എന്നാൽ, ഒരിക്കൽ ഭക്ഷണത്തിനായി യാചിച്ചു വന്ന വൃദ്ധനെ പല മനകളിൽ നിന്നും ആട്ടിയോടിച്ചത്. അവസാനം ഈ ക്ഷേത്രത്തിൽ വച്ച് ഒരാൾ ആഹാരം നൽകി. പിറ്റേന്നു രാവിലെ മൂന്നു മനകൾ ഒഴികെ മറ്റുള്ളതെല്ലാം കത്തി നശിച്ചുവെന്നാണ് ഐതിഹ്യം. പെരിങ്ങാട്ടുള്ളി, വട്ടവേലി, തെക്കിനേഴം ഈ മൂന്നു മനകളാണു ഇവിടെ ഇപ്പോൾ അവശേഷിക്കുന്നത്.

FLERE HISTORIER FRA Vanitha

Vanitha

Vanitha

കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?

കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്

time to read

2 mins

November 08,2025

Vanitha

Vanitha

പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം

പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ

time to read

1 mins

November 08,2025

Vanitha

Vanitha

പുഴ വരും ദേവനെ തേടി

മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ

time to read

3 mins

November 08,2025

Vanitha

Vanitha

കാലുകൾക്ക് വേണം കരുതൽ

ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം

time to read

2 mins

November 08,2025

Vanitha

Vanitha

അന്നമ്മയുടെ ലോകഃ

77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും

time to read

3 mins

November 08,2025

Vanitha

Vanitha

മുള്ളോളം മധുരം

ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ

time to read

2 mins

November 08,2025

Vanitha

Vanitha

മൂക്കിൻ തുമ്പത്തെ ട്രെൻഡ്

സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ

time to read

1 mins

November 08,2025

Vanitha

Vanitha

കുട്ടികളോട് എങ്ങനെ പറയാം

കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?

time to read

3 mins

November 08,2025

Vanitha

Vanitha

പാതി തണലിൽ പൂവിടും ചെടികൾ

പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം

time to read

1 mins

November 08,2025

Vanitha

Vanitha

രാഷ്ട്രപതിയുടെ നഴ്‌സ്‌

കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി

time to read

4 mins

November 08,2025

Listen

Translate

Share

-
+

Change font size