കപ്പലേറിയ ക്യാമറ
Vanitha
|October 25, 2025
ക്രൂസ്ഷിപ്പിൽ ഫൊട്ടൊഗ്രഫറായി ജോലി ചെയ്ത് 18 രാജ്യങ്ങൾ സന്ദർശിച്ച വൈപ്പിൻകാരി സി.ജെ.കാർമലിന്റെ പ്രചോദനം പകരുന്ന ജീവിതയാത്ര
കൊച്ചിക്കായലിലേക്കു മിഴിനട്ടിരിക്കുമ്പോൾ പോലും സി.ജെ.കാർമൽ ഇങ്ങനെയൊരു സ്വപ്നം കണ്ടിരുന്നില്ല. ലോകത്തെ എറ്റവും വലിയ ആഡംബര കപ്പൽ കമ്പനികളിലൊന്നായ എംഎസി ക്രൂസിൽ ഫൊട്ടൊഗ്രഫർ എന്ന ജോലി, രണ്ടു വർഷം മുൻപു കാർമൽ ജീവിതത്തിലാദ്യമായി വിമാനത്തിൽ കയറുന്നത് ഈ ജോലിക്ക് ജോയ്ൻ ചെയ്യാനാണ്. മൂന്നു കണക്ടഡ് ഫ്ലൈറ്റുകളിലൂടെയുള്ള യാത്രയ്ക്കൊടുവിൽ ലോകത്തിന്റെ വടക്കേ അറ്റത്തുള്ള നോർവെയിലെ തുറുമുഖത്തു കാർമൽ ചെന്നിറങ്ങി.
ആഡംബര ക്രൂസിലെ ഫൊട്ടൊഗ്രഫറായ കാർമലിനെ സോഷ്യൽ മീഡിയയിലൂടെ പലർക്കു മറിയാം. പക്ഷേ, ആ ജോലിയിലേക്കു കാർമൽ എത്തിയ ജീവിതയാത്ര അറിയുന്നവർ ചുരുക്കം. ആർക്കും പ്രചോദനം പകരുന്ന കാർമലിന്റെ ജീവിതകഥ കേൾക്കാം.
കാർമലിന്റെ സ്വപ്നം
കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിൽ നിന്ന് 2017 ൽ ഹയർ സെക്കൻഡറി പാസ്സായപ്പോൾ ജേണലിസം ഡിഗ്രി പഠിക്കണമെന്നായിരുന്നു കാർമലിന്റെ ആഗ്രഹം. “അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് അച്ഛനമ്മമാരെ നഷ്ടമായി. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ അവധിക്കാലത്തു തന്നെ ജോലിക്കു കയറി. കൊച്ചിയിലെ സെന്റർ സ്ക്വയർ മാളിലുള്ള ബർഗർ കിങ്സിൽ ട്രയിനി ആയാണ് തുടക്കം. ബർഗർ ഉണ്ടാക്കാൻ പഠിച്ചു. പിന്നെ കസ്റ്റമേഴ്സിന്റെ ഫീഡ്ബാക് രേഖപ്പെടുത്തണം. അങ്ങനെ രണ്ടു മാസം പോയി. പത്താം ക്ലാസ് വരെയുള്ള എന്റെ പഠനത്തിനു തണൽ കൂടിയായിരുന്നു പള്ളുരുത്തി സെന് റീത്താസ് സ്കൂൾ. അവിടത്തെ അധ്യാപകർക്കും ഹെഡ്മിസ്ട്രസ്സിനും എന്നോടു വളരെ വാത്സല്യമായിരുന്നു. പ്ലസ് ടു പാസായപ്പോൾ സിസ്റ്റേഴ്സ് വിളിപ്പിച്ചു. ഈ വർഷം ഉടനെ പുതിയ കോഴ്സിനൊന്നും ചേരുന്നില്ലെങ്കിൽ ഉത്തർ പ്രദേശിൽ കോൺവെന്റ് നടത്തുന്ന ഗ്രാമീണ സ്കൂളിൽ അധ്യാപികയായി പോകാമോ എന്നു ചോദിച്ചു.
പ്രീപ്രൈമറി, പ്രൈമറി ക്ലാസ്സുകളിൽ പഠിപ്പിക്കണം, താമസവും ഭക്ഷണവും ഒപ്പം 8000 രൂപ ശമ്പളവും. ഒരു വർഷം ജോലി ചെയ്താൽ ഡിഗ്രി പഠിക്കാനുള്ള പണം സമ്പാദിക്കാമല്ലോ എന്നായിരുന്നു ചിന്ത. ഉത്തർപ്രദേശിലെ ജാലണിലുള്ള സെന്റ് പോൾസ് സ്കൂളിൽ എത്തി. ഒരു അധ്യയനവർഷം അവിടെ പ്രവർത്തിച്ചു.''
ജീവിതത്തിലെ ലൈഫ് ജാക്കറ്റ്
Denne historien er fra October 25, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

