Prøve GULL - Gratis

ധീരതേ...നിന്റെ പേരോ...

Vanitha

|

May 10, 2025

“അച്ഛന്റെ മകളാണു ഞാൻ. ഇതാണച്ഛൻ എന്നിൽ നിന്നു പ്രതീക്ഷിക്കുന്നത് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൺമുന്നിൽ അച്ഛനെ നഷ്ടമായ ആരതി രാമചന്ദ്രൻ

- രാഖി റാസ്

ധീരതേ...നിന്റെ പേരോ...

Dont cry... move.. Amma is also scared...But we should be very brave... If something happens to Amma... dont look back... Just run forward..."

അറിയാത്ത വഴികളിലൂടെ കുതിരക്കാലടികൾ പിന്തുടർന്നോടുമ്പോൾ ആരതി കുഞ്ഞുങ്ങളോടു പറഞ്ഞു. അമ്മയുടെ വാക്കുകളുടെ ബലത്തിൽ കുഞ്ഞു ധ്രുപദും കേദാറും സർവശക്തിയുമെടുത്ത് ഓടി...

“ജീവിതത്തിലൊരിക്കലും ഇങ്ങനെ, ഭീതിദമായ സാഹചര്യം ഞാൻ നേരിട്ടിട്ടില്ല, ചെറിയ കാര്യങ്ങൾക്ക് അമ്മ വെപ്രാളപ്പെടുകയും കരയുകയും ചെയ്യുമ്പോൾ അച്ഛൻ പറയും, ഒരു പ്രശ്നം വരുമ്പോൾ കരഞ്ഞു ബഹളം വയ്ക്കുകയല്ല വേണ്ടത്. മനസ്സാന്നിധ്യത്തോടെ പെരുമാറണം.' അച്ഛന്റെ ഛായയാണെനിക്ക്. സ്വഭാവവും അതു തന്നെയെന്ന് ഇപ്പോൾ മനസ്സിലായി. പക്ഷേ, അതു ഞാനറിഞ്ഞത് അച്ഛന്റെ നഷ്ടത്തിലൂടെയായിപ്പോയി....''

സഞ്ചയനം കഴിഞ്ഞു പന്തലഴിക്കുന്ന വീട്ടിലേക്കു പരിചിതരും അപരിചിതരും ആദരവുമായി ഒഴുകിയെത്തുന്നു. ഓരോ സന്ദർശകരോടും സമചിത്തതയോടെ കണ്ണുകൾ നിറയാതെ ആരതി സംസാരിക്കുന്നു. ഇടയ്ക്കിടെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങൾ തിരക്കുന്നു. ഏറ്റവും സാധാരണ ദിവസങ്ങളിലേതു പോലെ പെരുമാറുന്നു.

പക്ഷേ, ഉള്ളിൽ കടലിരമ്പുന്നുണ്ട്. അച്ഛന്റെ ഓർമക ളിൽ തൊട്ടപ്പോഴൊക്കെയും ആരതിയുടെ മനസ്സിടറുന്നുണ്ടായിരുന്നു.

ആനന്ദത്തിന്റെ ആറു മാസങ്ങൾ

“അച്ഛൻ ഖത്തറിൽ പ്രൈവറ്റ് കമ്പനിയിലാണു ജോലി ചെയ്തിരുന്നത്. റിട്ടയർമെന്റിനു ശേഷം മൂന്നു വർഷമായി നാട്ടിൽ. അമ്മ ഷീല ഭവൻസ് സ്കൂളിലെ ടീച്ചറായിരുന്നു. ഞാനും ചേട്ടൻ അരവിന്ദ് ആർ. മേനോനും കൊച്ചിയിലെ ഭവൻസ് സ്കൂളിലാണ് പഠിച്ചത്. ചേട്ടൻ ബെംഗളൂരുവിൽ കുടുംബമായി താമസിക്കുന്നു.

ഞാൻ സെന്റ് തെരേസാസ് കോളജിൽ നിന്നു ക്ലിനിക്കൽ ന്യൂട്രീഷനിൽ പിജി ഡിപ്ലോമ ചെയ്തു. വിവാഹം കഴിഞ്ഞു നാട്ടിലെ ജോലി വിട്ടു ഭർത്താവ് ശരത് ഗോപിനാഥിനൊപ്പം ദുബായിൽ ആയിരുന്നു.

പുതിയൊരു കോഴ്സിനു ചേർന്നതോടെ ഒറ്റയ്ക്ക് പഠനവും കുട്ടികളുടെ കാര്യങ്ങളും കൈകാര്യം ചെയ്യാൻ പ്രയാസമായതിനാൽ ഒരു വർഷം അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കാൻ തീരുമാനിച്ച് എന്റെ ഇരട്ടക്കുട്ടികളുമായി നവംബർ മാസത്തിലാണു നാട്ടിലെത്തിയത്. കേദാറിനും ധ്രുപദിനും എട്ടു വയസ്സായി.

FLERE HISTORIER FRA Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size