ധീരതേ...നിന്റെ പേരോ...
Vanitha
|May 10, 2025
“അച്ഛന്റെ മകളാണു ഞാൻ. ഇതാണച്ഛൻ എന്നിൽ നിന്നു പ്രതീക്ഷിക്കുന്നത് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൺമുന്നിൽ അച്ഛനെ നഷ്ടമായ ആരതി രാമചന്ദ്രൻ
Dont cry... move.. Amma is also scared...But we should be very brave... If something happens to Amma... dont look back... Just run forward..."
അറിയാത്ത വഴികളിലൂടെ കുതിരക്കാലടികൾ പിന്തുടർന്നോടുമ്പോൾ ആരതി കുഞ്ഞുങ്ങളോടു പറഞ്ഞു. അമ്മയുടെ വാക്കുകളുടെ ബലത്തിൽ കുഞ്ഞു ധ്രുപദും കേദാറും സർവശക്തിയുമെടുത്ത് ഓടി...
“ജീവിതത്തിലൊരിക്കലും ഇങ്ങനെ, ഭീതിദമായ സാഹചര്യം ഞാൻ നേരിട്ടിട്ടില്ല, ചെറിയ കാര്യങ്ങൾക്ക് അമ്മ വെപ്രാളപ്പെടുകയും കരയുകയും ചെയ്യുമ്പോൾ അച്ഛൻ പറയും, ഒരു പ്രശ്നം വരുമ്പോൾ കരഞ്ഞു ബഹളം വയ്ക്കുകയല്ല വേണ്ടത്. മനസ്സാന്നിധ്യത്തോടെ പെരുമാറണം.' അച്ഛന്റെ ഛായയാണെനിക്ക്. സ്വഭാവവും അതു തന്നെയെന്ന് ഇപ്പോൾ മനസ്സിലായി. പക്ഷേ, അതു ഞാനറിഞ്ഞത് അച്ഛന്റെ നഷ്ടത്തിലൂടെയായിപ്പോയി....''
സഞ്ചയനം കഴിഞ്ഞു പന്തലഴിക്കുന്ന വീട്ടിലേക്കു പരിചിതരും അപരിചിതരും ആദരവുമായി ഒഴുകിയെത്തുന്നു. ഓരോ സന്ദർശകരോടും സമചിത്തതയോടെ കണ്ണുകൾ നിറയാതെ ആരതി സംസാരിക്കുന്നു. ഇടയ്ക്കിടെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങൾ തിരക്കുന്നു. ഏറ്റവും സാധാരണ ദിവസങ്ങളിലേതു പോലെ പെരുമാറുന്നു.
പക്ഷേ, ഉള്ളിൽ കടലിരമ്പുന്നുണ്ട്. അച്ഛന്റെ ഓർമക ളിൽ തൊട്ടപ്പോഴൊക്കെയും ആരതിയുടെ മനസ്സിടറുന്നുണ്ടായിരുന്നു.
ആനന്ദത്തിന്റെ ആറു മാസങ്ങൾ
“അച്ഛൻ ഖത്തറിൽ പ്രൈവറ്റ് കമ്പനിയിലാണു ജോലി ചെയ്തിരുന്നത്. റിട്ടയർമെന്റിനു ശേഷം മൂന്നു വർഷമായി നാട്ടിൽ. അമ്മ ഷീല ഭവൻസ് സ്കൂളിലെ ടീച്ചറായിരുന്നു. ഞാനും ചേട്ടൻ അരവിന്ദ് ആർ. മേനോനും കൊച്ചിയിലെ ഭവൻസ് സ്കൂളിലാണ് പഠിച്ചത്. ചേട്ടൻ ബെംഗളൂരുവിൽ കുടുംബമായി താമസിക്കുന്നു.
ഞാൻ സെന്റ് തെരേസാസ് കോളജിൽ നിന്നു ക്ലിനിക്കൽ ന്യൂട്രീഷനിൽ പിജി ഡിപ്ലോമ ചെയ്തു. വിവാഹം കഴിഞ്ഞു നാട്ടിലെ ജോലി വിട്ടു ഭർത്താവ് ശരത് ഗോപിനാഥിനൊപ്പം ദുബായിൽ ആയിരുന്നു.
പുതിയൊരു കോഴ്സിനു ചേർന്നതോടെ ഒറ്റയ്ക്ക് പഠനവും കുട്ടികളുടെ കാര്യങ്ങളും കൈകാര്യം ചെയ്യാൻ പ്രയാസമായതിനാൽ ഒരു വർഷം അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കാൻ തീരുമാനിച്ച് എന്റെ ഇരട്ടക്കുട്ടികളുമായി നവംബർ മാസത്തിലാണു നാട്ടിലെത്തിയത്. കേദാറിനും ധ്രുപദിനും എട്ടു വയസ്സായി.
Diese Geschichte stammt aus der May 10, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

