Facebook Pixel മിന്നലഴകേ...മിന്നുമഴകേ.... | Vanitha - womens-interest - Les denne historien på Magzter.com

Prøve GULL - Gratis

മിന്നലഴകേ...മിന്നുമഴകേ....

Vanitha

|

March 29, 2025

അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്... മിസ് കേരളയുടെ വേദിയിലേക്ക്...അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്...

മിന്നലഴകേ...മിന്നുമഴകേ....

അഴകളവുകളുടെ പൂർണതയും അറിവിന്റെ തലപ്പൊക്കവും കൊണ്ടു മിന്നിത്തിളങ്ങിയ 20 പെൺ നക്ഷത്രങ്ങൾ. സിയാൽ കൺവെൻഷൻ സെന്ററിലെ വെളിച്ചം തുടുപ്പിച്ച റാംപിലൂടെ അവർ നടന്നപ്പോൾ കാണികളുടെ ഹൃദയം മിടിച്ചു തുടങ്ങി. ആയിരക്കണക്കിന് മത്സരാർഥികളിൽ നിന്നു വിവിധ റൗണ്ടുകളിലൂടെയെത്തിയ ആ 20 സുന്ദരിമാരിൽ നിന്ന് അഴകിന്റെ റാണിയെ തിരഞ്ഞെടുക്കാനുള്ള കാത്തിരിപ്പ്...ഒടുവിൽ ആ നിമിഷമെത്തി. അഴകും അറിവും പരസ്പരം മത്സരിച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ സൗന്ദര്യ കിരീടം അരുണിമ ജയന്റെ ശിരസ്സിലേക്ക്.

ഒരു ട്വന്റി 20 മാച്ചിന്റെ ആവേശം അലയടിക്കുന്നതായിരുന്നു സിയാലിലെ അഴകിന്റെ ഗ്രാന്റ് ഫിനാലെ വേദി. ജഡ്ജസിന്റെ ചോദ്യശരങ്ങൾക്കു വിവേകത്തോടെയുള്ള മറുപടി നൽകാൻ ഓരോ സുന്ദരിമാരും പരസ്പരം മത്സരിച്ചു. ആരു വാഴും ആരും വീഴും എന്ന ആകാംക്ഷ ജനിപ്പിക്കുന്ന നൂലിഴ കീറിയുള്ള മത്സര മാനദണ്ഡങ്ങൾ. ആദ്യഘട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 10 സുന്ദരിമാർ രണ്ടാംഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അവരിൽ നിന്ന് അഞ്ച് പേരായി ചുരുങ്ങുമ്പോഴേക്കും ആവേശം കൊടുമുടി കയറി.

ചലച്ചിത്രതാരം ഐശ്വര്യലക്ഷ്മിയും കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ഹൈപ്പർ മാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമനും ചേർന്ന് അരുണിമയെ വിജയകിരീടം അണിയിച്ചു. ശ്വേത ജയറാം ഫസ്റ്റ് റണ്ണറപ്പും സാന്ദ്ര ഫ്രാൻസിസ് സെക്കൻഡ് റണ്ണറപ്പുമായി.

“വെൺതാരമായി വാനിലുയരൂ നീ' എന്ന അവതരണ ഗാനം ഓരോ മത്സരാർഥിയിലേക്കും ആവേശമായി പടർന്നു കയറി. വിധികർത്താക്കളായി നൈല ഉഷയും പൂർണിമ ഇന്ദ്രജിത്തും മഹേഷ് നാരായണനും സാനിയ അയ്യപ്പനും എത്തിയതോടെ കല്യാൺ സിൽക്സ് വനിത മിസ് കേരള 2025 ആഘോഷരാവിനു തിരിതെളിഞ്ഞു.

ലെഹംഗകളുടെ സൗന്ദര്യം

ഇന്ത്യൻ കലാചാരുതയുടെ സൗന്ദര്യവും പൈതൃകവും വിളിച്ചോതുന്ന ഡിസൈനർ ലെഹംഗകളിൽ മത്സരാർഥികൾ റാംപിൽ ചുവടുവച്ചു. പിന്നണിയിലുയർന്ന താൽ സെ താല് മിലാ എന്ന ഗാനം സുവർണ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു. കല്യാൺ സിൽക്ക്സ് അമേറ് ഗോൾഡ് ആൻഡ് ഡയമണ്ട്സും മത്സരാർഥികൾക്കായി തിരഞ്ഞെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളും അവരെ ചരിത്രകഥകളിൽ നിന്നിറങ്ങിവന്ന മുഗൾ രാജകുമാരിമാരെപ്പോലെ അണിയിച്ചൊരുക്കി. വജ്രാഭരണങ്ങളുടേയും പവിഴത്തിന്റെയും ശോഭ അവരുടെ മാറ്റു കൂട്ടി.

image

FLERE HISTORIER FRA Vanitha

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Vanitha

Vanitha

എന്ന തവം ശെയ്തനേ യശോദാ.

കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര

time to read

3 mins

April 11, 2026

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Listen

Translate

Share

-
+

Change font size