कोशिश गोल्ड - मुक्त

മിന്നലഴകേ...മിന്നുമഴകേ....

Vanitha

|

March 29, 2025

അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്... മിസ് കേരളയുടെ വേദിയിലേക്ക്...അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്...

മിന്നലഴകേ...മിന്നുമഴകേ....

അഴകളവുകളുടെ പൂർണതയും അറിവിന്റെ തലപ്പൊക്കവും കൊണ്ടു മിന്നിത്തിളങ്ങിയ 20 പെൺ നക്ഷത്രങ്ങൾ. സിയാൽ കൺവെൻഷൻ സെന്ററിലെ വെളിച്ചം തുടുപ്പിച്ച റാംപിലൂടെ അവർ നടന്നപ്പോൾ കാണികളുടെ ഹൃദയം മിടിച്ചു തുടങ്ങി. ആയിരക്കണക്കിന് മത്സരാർഥികളിൽ നിന്നു വിവിധ റൗണ്ടുകളിലൂടെയെത്തിയ ആ 20 സുന്ദരിമാരിൽ നിന്ന് അഴകിന്റെ റാണിയെ തിരഞ്ഞെടുക്കാനുള്ള കാത്തിരിപ്പ്...ഒടുവിൽ ആ നിമിഷമെത്തി. അഴകും അറിവും പരസ്പരം മത്സരിച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ സൗന്ദര്യ കിരീടം അരുണിമ ജയന്റെ ശിരസ്സിലേക്ക്.

ഒരു ട്വന്റി 20 മാച്ചിന്റെ ആവേശം അലയടിക്കുന്നതായിരുന്നു സിയാലിലെ അഴകിന്റെ ഗ്രാന്റ് ഫിനാലെ വേദി. ജഡ്ജസിന്റെ ചോദ്യശരങ്ങൾക്കു വിവേകത്തോടെയുള്ള മറുപടി നൽകാൻ ഓരോ സുന്ദരിമാരും പരസ്പരം മത്സരിച്ചു. ആരു വാഴും ആരും വീഴും എന്ന ആകാംക്ഷ ജനിപ്പിക്കുന്ന നൂലിഴ കീറിയുള്ള മത്സര മാനദണ്ഡങ്ങൾ. ആദ്യഘട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 10 സുന്ദരിമാർ രണ്ടാംഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അവരിൽ നിന്ന് അഞ്ച് പേരായി ചുരുങ്ങുമ്പോഴേക്കും ആവേശം കൊടുമുടി കയറി.

ചലച്ചിത്രതാരം ഐശ്വര്യലക്ഷ്മിയും കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ഹൈപ്പർ മാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമനും ചേർന്ന് അരുണിമയെ വിജയകിരീടം അണിയിച്ചു. ശ്വേത ജയറാം ഫസ്റ്റ് റണ്ണറപ്പും സാന്ദ്ര ഫ്രാൻസിസ് സെക്കൻഡ് റണ്ണറപ്പുമായി.

“വെൺതാരമായി വാനിലുയരൂ നീ' എന്ന അവതരണ ഗാനം ഓരോ മത്സരാർഥിയിലേക്കും ആവേശമായി പടർന്നു കയറി. വിധികർത്താക്കളായി നൈല ഉഷയും പൂർണിമ ഇന്ദ്രജിത്തും മഹേഷ് നാരായണനും സാനിയ അയ്യപ്പനും എത്തിയതോടെ കല്യാൺ സിൽക്സ് വനിത മിസ് കേരള 2025 ആഘോഷരാവിനു തിരിതെളിഞ്ഞു.

ലെഹംഗകളുടെ സൗന്ദര്യം

ഇന്ത്യൻ കലാചാരുതയുടെ സൗന്ദര്യവും പൈതൃകവും വിളിച്ചോതുന്ന ഡിസൈനർ ലെഹംഗകളിൽ മത്സരാർഥികൾ റാംപിൽ ചുവടുവച്ചു. പിന്നണിയിലുയർന്ന താൽ സെ താല് മിലാ എന്ന ഗാനം സുവർണ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു. കല്യാൺ സിൽക്ക്സ് അമേറ് ഗോൾഡ് ആൻഡ് ഡയമണ്ട്സും മത്സരാർഥികൾക്കായി തിരഞ്ഞെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളും അവരെ ചരിത്രകഥകളിൽ നിന്നിറങ്ങിവന്ന മുഗൾ രാജകുമാരിമാരെപ്പോലെ അണിയിച്ചൊരുക്കി. വജ്രാഭരണങ്ങളുടേയും പവിഴത്തിന്റെയും ശോഭ അവരുടെ മാറ്റു കൂട്ടി.

image

Vanitha से और कहानियाँ

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Vanitha

Vanitha

ഉയരങ്ങൾ തേടി പല നാടുകളിലൂടെ..

ഈ പാട്ടുവരികളിലുണ്ട് ശാന്തി ബാലചന്ദ്രന്റെ ജീവിതയാത്ര

time to read

3 mins

September 27, 2025

Listen

Translate

Share

-
+

Change font size