മിന്നലഴകേ...മിന്നുമഴകേ....
Vanitha
|March 29, 2025
അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്... മിസ് കേരളയുടെ വേദിയിലേക്ക്...അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്...
-
അഴകളവുകളുടെ പൂർണതയും അറിവിന്റെ തലപ്പൊക്കവും കൊണ്ടു മിന്നിത്തിളങ്ങിയ 20 പെൺ നക്ഷത്രങ്ങൾ. സിയാൽ കൺവെൻഷൻ സെന്ററിലെ വെളിച്ചം തുടുപ്പിച്ച റാംപിലൂടെ അവർ നടന്നപ്പോൾ കാണികളുടെ ഹൃദയം മിടിച്ചു തുടങ്ങി. ആയിരക്കണക്കിന് മത്സരാർഥികളിൽ നിന്നു വിവിധ റൗണ്ടുകളിലൂടെയെത്തിയ ആ 20 സുന്ദരിമാരിൽ നിന്ന് അഴകിന്റെ റാണിയെ തിരഞ്ഞെടുക്കാനുള്ള കാത്തിരിപ്പ്...ഒടുവിൽ ആ നിമിഷമെത്തി. അഴകും അറിവും പരസ്പരം മത്സരിച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ സൗന്ദര്യ കിരീടം അരുണിമ ജയന്റെ ശിരസ്സിലേക്ക്.
ഒരു ട്വന്റി 20 മാച്ചിന്റെ ആവേശം അലയടിക്കുന്നതായിരുന്നു സിയാലിലെ അഴകിന്റെ ഗ്രാന്റ് ഫിനാലെ വേദി. ജഡ്ജസിന്റെ ചോദ്യശരങ്ങൾക്കു വിവേകത്തോടെയുള്ള മറുപടി നൽകാൻ ഓരോ സുന്ദരിമാരും പരസ്പരം മത്സരിച്ചു. ആരു വാഴും ആരും വീഴും എന്ന ആകാംക്ഷ ജനിപ്പിക്കുന്ന നൂലിഴ കീറിയുള്ള മത്സര മാനദണ്ഡങ്ങൾ. ആദ്യഘട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 10 സുന്ദരിമാർ രണ്ടാംഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അവരിൽ നിന്ന് അഞ്ച് പേരായി ചുരുങ്ങുമ്പോഴേക്കും ആവേശം കൊടുമുടി കയറി.
ചലച്ചിത്രതാരം ഐശ്വര്യലക്ഷ്മിയും കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ഹൈപ്പർ മാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമനും ചേർന്ന് അരുണിമയെ വിജയകിരീടം അണിയിച്ചു. ശ്വേത ജയറാം ഫസ്റ്റ് റണ്ണറപ്പും സാന്ദ്ര ഫ്രാൻസിസ് സെക്കൻഡ് റണ്ണറപ്പുമായി.
“വെൺതാരമായി വാനിലുയരൂ നീ' എന്ന അവതരണ ഗാനം ഓരോ മത്സരാർഥിയിലേക്കും ആവേശമായി പടർന്നു കയറി. വിധികർത്താക്കളായി നൈല ഉഷയും പൂർണിമ ഇന്ദ്രജിത്തും മഹേഷ് നാരായണനും സാനിയ അയ്യപ്പനും എത്തിയതോടെ കല്യാൺ സിൽക്സ് വനിത മിസ് കേരള 2025 ആഘോഷരാവിനു തിരിതെളിഞ്ഞു.
ലെഹംഗകളുടെ സൗന്ദര്യം
ഇന്ത്യൻ കലാചാരുതയുടെ സൗന്ദര്യവും പൈതൃകവും വിളിച്ചോതുന്ന ഡിസൈനർ ലെഹംഗകളിൽ മത്സരാർഥികൾ റാംപിൽ ചുവടുവച്ചു. പിന്നണിയിലുയർന്ന താൽ സെ താല് മിലാ എന്ന ഗാനം സുവർണ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു. കല്യാൺ സിൽക്ക്സ് അമേറ് ഗോൾഡ് ആൻഡ് ഡയമണ്ട്സും മത്സരാർഥികൾക്കായി തിരഞ്ഞെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളും അവരെ ചരിത്രകഥകളിൽ നിന്നിറങ്ങിവന്ന മുഗൾ രാജകുമാരിമാരെപ്പോലെ അണിയിച്ചൊരുക്കി. വജ്രാഭരണങ്ങളുടേയും പവിഴത്തിന്റെയും ശോഭ അവരുടെ മാറ്റു കൂട്ടി.

यह कहानी Vanitha के March 29, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
