Prøve GULL - Gratis
വൈദ്യുത ബിൽ മെലിയാൻ എനർജി വർക്കൗട്ട്
Vanitha
|February 01, 2025
നിരക്കിൽ ഉണ്ടാകുന്ന വർധനവിനെ മറികടന്ന് വൈദ്യുത ബിൽ വരുതിയിലാക്കാൻ വിദഗ്ധ നിർദേശങ്ങൾ
വിയർപ്പിനൊത്ത് ഉരുകിയൊലിച്ചു തീരുമെന്നു പേടിച്ചു മിക്കവരും സ്വീകരണമുറിയുടെ കിടപ്പുമുറിയുടെയും ചുവരിൽ എയർ കണ്ടീഷനർ സ്ഥാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന് ആവശ്യമുള്ള യും വൈദ്യുതിയുടെ 70 ശതമാനവും നമ്മൾ പണം കൊടുത്തു വാങ്ങുകയാണ് എന്നു മറക്കേണ്ട. സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ എനർജി താരിഫ് ഉയർത്തിക്കൊണ്ടേയിരിക്കുന്നു.
വൈദ്യുതിയുടെ അനാവശ്യ ഉപയോഗം പരമാവധി പരിമിതപ്പെടുത്തി ബില്ലിന്റെ തുക കയ്യിലൊതുക്കുന്നതാണു ബുദ്ധി. അറിവില്ലായ്മയും അശ്രദ്ധയുമാണ് വീട്ടിലെ വൈദ്യുതി ബിൽ "തടിക്കാൻ' കാരണം. ചിട്ടയായും ശ്രദ്ധയോടെയും "എനർജി വർക്കൗട്ട്' ചെയ്താൽ ബില്ലിന്റെ ഭാരം ഈസിയായി നിയന്ത്രിക്കാം.
അറിയാം പിക് ടൈം
ജോലി കഴിഞ്ഞെത്തി കുളിയും രാത്രിയിലേക്കുള്ള പാചകവും പ്രാർഥനയും പഠനവും ടിവി കാണലും എല്ലാം വൈകുന്നേരം ആറു മുതൽ പത്തു വരെയും രാവിലെ ആറു മുതൽ എട്ടു മണി വരെയുമാണ്. ഈ പീക് ടൈമിൽ എല്ലാവരും ഒന്നിച്ച് വൈദ്യുതി ഉപയോഗിക്കുകയാണ്. അതു കൊണ്ടു തന്നെ വൈദ്യുതി ബിൽ വരുതിയിലാക്കാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും ഈ സമയത്താണ്.
ആറു മുതൽ പത്തു മണി വരെ ഫ്രിജ് ഇടയ്ക്കിടെ അടയ്ക്കുന്നതും തുറക്കുന്നതും പരമാവധി ഒഴിവാക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ ഫ്രിജ് ഓഫാക്കിയിടുകയും ചെയ്യാം.
ഇരുട്ടിനെ വീട്ടിൽ കയറ്റേണ്ടെന്നു കരുതി എല്ലാ മുറിയിലും ലൈറ്റിട്ടു വയ്ക്കരുത്. പ്ലമിങ്, തുണി ഇസ്തിരി ഇടൽ, എ സി ഉപയോഗം തുടങ്ങിയ കാര്യങ്ങൾ ഈ സമയത്ത് സാധിക്കുമെങ്കിൽ ഒഴിവാക്കാം.
ഉപയോഗമില്ലാത്ത സമയത്ത് ഇൻഡക്ഷൻ കുക്കർ, മിക്സി തുടങ്ങിയവയുടെ പ്ലഗ് വേർപെടുത്തുക.
എസി ശ്രദ്ധിക്കാം
26 ഡിഗ്രിയാണു മുറിയിൽ വിദഗ്ധർ നി ർദേശിക്കുന്ന താപനില. താപനില ഒരു ഡിഗ്രി കുറയ്ക്കാൻ ഏകദേശം ആറു ശതമാനം ഊർജം ഉപയോഗിക്കപ്പെടുന്നു. താപനില ഓരോ ഡിഗ്രി ഉയരുന്തോറും ആറു മുതൽ എട്ടു ശതമാനം വരെ കുറവ് വൈദ്യുതി ഉപയോഗത്തിൽ വരും.
26 ഡിഗ്രി സെൽഷ്യസ് കംഫർട്ടബിൾ അല്ലെങ്കിൽ സുഖകരമായ ഏറ്റവും കൂ ടിയ താപനിലയിൽ എസി പ്രവർത്തിപ്പിക്കാൻ ശ്രമിക്കാം. ഇതിലൂടെ കംപ്രസറിലെ ലോഡ് കുറയ്ക്കാനാകും. എസി ഉപയോഗിക്കുമ്പോൾ മുറി പൂർണമായും അടച്ചിടണം.
Denne historien er fra February 01, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
