Prøve GULL - Gratis

എഴുത്തിന്റെ ആനന്ദലഹരി

Vanitha

|

January 04, 2025

ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയും സോളമൻ രാജാവിന്റെ കഥയും കൊച്ചുത്രേസ്യ ടീച്ചർ ഒരുപോലെ ഇഷ്ടപ്പെടുന്നതിനു പിന്നിലൊരു കഥയുണ്ട്

- രൂപാ ദയാബ്ജി

എഴുത്തിന്റെ ആനന്ദലഹരി

വെർജീനിയ വുൾഫിന്റെ പ്രശസ്തമായ ഒരു സങ്കൽപമുണ്ട്. സ്ത്രീക്ക് ക്രിയേറ്റീവായി ജീവിക്കാൻ വേണ്ടതു രണ്ടു കാര്യങ്ങളാണ്, സമ്പാദ്യവും സ്വന്തമായൊരു മുറിയും. ഇതു രണ്ടും ഉണ്ടായിട്ടും കൊച്ചുത്രേസ്യ കെപ്പള്ളിൽ എന്ന കാർത്തികപ്പള്ളിക്കാരി ആദ്യപുസ്തകം പ്രസിദ്ധീകരിച്ചത് അറുപത്തൊൻപതാം വയസ്സിലാണ്.

നാലു പതിറ്റാണ്ടോളം മലയാളം അധ്യാപികയായിരുന്ന കൊച്ചുത്രേസ്യ ടീച്ചർ വിശ്രമജീവിതത്തിലേക്കു കടന്ന കാലത്താണു ശൈവസിദ്ധാന്തത്തിന്റെ ആത്മീയാനുഭൂതികളോട് അടുത്തത്. മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലിഷിലും ബിരുദാനന്തര ബിരുദമുള്ള ടീച്ചർക്ക് എഴുത്തും സാഹിത്യവും അത്ര അകലെയൊന്നുമല്ല. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലെ 100 ശ്ലോകങ്ങൾ വ്യാഖ്യാനിക്കാൻ കൊച്ചുത്രേസ്യ ടീച്ചറിനു മൂന്നു മാസമേ വേണ്ടിവന്നുള്ളൂ. ടീച്ചറിന്റെ മതാതീത ആത്മീയതയ്ക്കും ശുദ്ധമായ ഈശ്വരാന്വേഷണത്തിനും പ്രോത്സാഹനമേകി കുടുംബം കൂടെ നിന്നപ്പോൾ ഇക്കഴിഞ്ഞ ജൂലൈയിൽ പുസ്തകം പുറത്തിറങ്ങി. രണ്ടു പുസ്തകങ്ങളുടെ കൂടി പണി പൂർത്തിയാ ക്കുന്ന തിരക്കിനിടെ എഴുത്തിലെ ആനന്ദലഹരികളെ കുറിച്ചു കൊച്ചുത്രേസ്യ ടീച്ചർ സംസാരിച്ചു.

കോട്ടയത്തെ ബാല്യം

കൊച്ചുത്രേസ്യ ടീച്ചറിന്റെ സ്വന്തം നാടു കോട്ടയമാണ്. മാന്നാനത്തെ മടത്തേട്ടു വീട്ടിൽ മറിയാമ്മയുടെയും തോമസിന്റെയും ആറു മക്കളിൽ നാലാമത്തെയാൾ. “ആർപ്പൂക്കര വില്ലൂന്നി സെന്റ് ഫിലോമിനാസ് സ്കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. തിരുവനന്തപുരം ഓൾ സെയിന്റ് കോളജിൽ നിന്നു സ്‌പെഷൽ ഇംഗ്ലിഷ് ഗ്രൂപ്പിൽ പ്രീഡിഗ്രി പാസ്സായി. പിന്നെ, ഗവ. വിമെൻസ് കോളജിൽ മലയാളം ഡിഗ്രിക്കു ചേർന്നു. സ്കൂളിൽ മലയാളം പഠിപ്പിച്ച മേരിക്കുട്ടി ടീച്ചറിനോടുള്ള ഇഷ്ടമാണ് അതിനു പിന്നിൽ. അവിടെയും ഹൃദയത്തിൽ മലയാളത്തിന്റെ ചൈതന്യം നിറച്ചു തന്ന ഒരു അധ്യാപികയുണ്ടായിരുന്നു. പ്രശസ്ത സാഹിത്യവിമർശകൻ എസ്. ഗുപ്തൻ നായർ സാറിന്റെ മകൾ ലക്ഷ്മി ടീച്ചർ.

കാര്യവട്ടം ക്യാംപസിൽ നിന്നു പിജിയും ഗവ. ട്രെയിനിങ് കോളജിൽ നിന്നു ബിഎഡും പാസ്സായ പിറകേ അമ്പലപ്പുഴ ഗവ. ഹൈസ്കൂളിൽ അധ്യാപികയായി ജോലി കിട്ടി. ആ കാലത്താണു വിവാഹം. കാർത്തികപ്പള്ളിക്കാരനായ ജോസഫിനു കൃഷിയും കച്ചവടവുമൊക്കെയായിരുന്നു.

FLERE HISTORIER FRA Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size