Prøve GULL - Gratis
എന്റെ എംടി
Vanitha
|October 12, 2024
ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയെ വർത്തമാനം പറയുന്ന കലാമണ്ഡലം സരസ്വതി ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ

എംടി എന്ന രണ്ടക്ഷരം, മലയാളികൾക്കു സാഹിത്യത്തിന്റെ മഹാസാഗരമാണ്. തൊണ്ണൂറ്റിയൊന്നാം പിറന്നാളിന്റെ നിറവിലൂടെ കടന്നു പോകുന്ന എം.ടി.വാസുദേവൻ നായരോടൊപ്പമുള്ള തന്റെ ജീവിതം കലാമണ്ഡലം സരസ്വതി ടീച്ചർക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടതും. ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയേ വർത്തമാനം പറയുന്ന ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ നിറമേറും ഓർമകളുടെ എത്രയെത്ര സുന്ദര അധ്യായങ്ങൾ.
ഒരു ചെറിയ ആശുപത്രിക്കാലത്തിനു ശേഷം എംടി കോഴിക്കോട്ടെ സിതാര' എന്ന വീട്ടിലേക്കു മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് സരസ്വതി ടീച്ചർ സംസാരിക്കാനിരുന്നത്. “ആശുപത്രിയിൽ കഴിയുന്നത് അദ്ദേഹത്തിനു തീരെ ഇഷ്ടമല്ല. "എനിക്ക് മടുത്തു... എന്നെ വീട്ടിലേക്ക് പറഞ്ഞയച്ചോ... ഇതേ പോലെ അവിടെ ഇരിക്കാം' എന്നാണ് ഡോക്ടർമാരോട് പറഞ്ഞത്.
ആ ദിവസങ്ങളിൽ മകൾ അശ്വതിയുടെ ഫോണിന് വിശ്രമമുണ്ടായിരുന്നില്ല. ലോകത്തിന്റെ പല കോണുകളിൽ നിന്ന് ആളുകൾ വിളിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തോടുള്ള മലയാളികളുടെ സ്നേഹവും കരുതലും ആഴത്തിൽ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
വീട്ടിൽ തിരിച്ചെത്തിയ ശേഷം ദിനചര്യകളിൽ ചെറിയ മാറ്റങ്ങൾ വന്നു. ബീഡി വലി പൂർണമായും നിർത്തി. ചുമ മാറണമെങ്കിൽ ഈ ശീലം അവസാനിപ്പിച്ചേ പറ്റൂ എന്നു ഡോക്ടർമാർ കർശനമായി പറഞ്ഞിരുന്നു. അങ്ങനെ അതു സമ്മതിച്ചു.
പുലർച്ചെയുള്ള പതിവുനടത്തം കുറച്ചു കാലമായി ഇല്ല. എന്തൊക്കെയോ കഥകൾ മനസ്സിലുണ്ടെന്നു തോന്നുന്നു. സുഹൃത്തുക്കളോടൊക്കെ അതേക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. “മുത്തശ്ശിമാരുടെ രാത്രി' എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനു ശേഷം അദ്ദേഹത്തിന്റെ പുതിയ കൃതികളൊന്നും വന്നിട്ടില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാണ് എഴുത്തിനു തടസ്സം.
എൺപതുകളുടെ തുടക്കത്തിലുള്ള മറ്റൊരു ആശുപത്രിക്കാലമാണ് ഇപ്പോൾ ഓർമ വരുന്നത്. മദ്രാസിൽ വച്ചു വയറുവേദന കൂടി എംടി ആശുപത്രിയിലായി. സർജറി വേണ്ടി വന്നു. മിക്ക ദിവസവും പ്രേംനസീർ കാണാൻ വരുമായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ എത്തിയാൽ വൈകുന്നേരമേ പോകൂ. വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കും.
എംടിക്ക് നസീറിക്കയെ വലിയ ബഹുമാനവും ഇഷ്ടവുമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം വളരെയേറെ ആസ്വദിച്ചിരുന്നു. ഡിസ്ചാർജായി നാട്ടിലേക്കു മടങ്ങിയപ്പോൾ, "ഇതോടെ ആള് പരിശുദ്ധനാകണം' എന്നു പറഞ്ഞാണ് നസീറിക്കാ യാത്രയാക്കിയത്. അതോടെ എംടി മദ്യപാനം നിർത്തി.
Denne historien er fra October 12, 2024 -utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size