कोशिश गोल्ड - मुक्त
എന്റെ എംടി
Vanitha
|October 12, 2024
ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയെ വർത്തമാനം പറയുന്ന കലാമണ്ഡലം സരസ്വതി ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ
എംടി എന്ന രണ്ടക്ഷരം, മലയാളികൾക്കു സാഹിത്യത്തിന്റെ മഹാസാഗരമാണ്. തൊണ്ണൂറ്റിയൊന്നാം പിറന്നാളിന്റെ നിറവിലൂടെ കടന്നു പോകുന്ന എം.ടി.വാസുദേവൻ നായരോടൊപ്പമുള്ള തന്റെ ജീവിതം കലാമണ്ഡലം സരസ്വതി ടീച്ചർക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടതും. ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയേ വർത്തമാനം പറയുന്ന ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ നിറമേറും ഓർമകളുടെ എത്രയെത്ര സുന്ദര അധ്യായങ്ങൾ.
ഒരു ചെറിയ ആശുപത്രിക്കാലത്തിനു ശേഷം എംടി കോഴിക്കോട്ടെ സിതാര' എന്ന വീട്ടിലേക്കു മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് സരസ്വതി ടീച്ചർ സംസാരിക്കാനിരുന്നത്. “ആശുപത്രിയിൽ കഴിയുന്നത് അദ്ദേഹത്തിനു തീരെ ഇഷ്ടമല്ല. "എനിക്ക് മടുത്തു... എന്നെ വീട്ടിലേക്ക് പറഞ്ഞയച്ചോ... ഇതേ പോലെ അവിടെ ഇരിക്കാം' എന്നാണ് ഡോക്ടർമാരോട് പറഞ്ഞത്.
ആ ദിവസങ്ങളിൽ മകൾ അശ്വതിയുടെ ഫോണിന് വിശ്രമമുണ്ടായിരുന്നില്ല. ലോകത്തിന്റെ പല കോണുകളിൽ നിന്ന് ആളുകൾ വിളിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തോടുള്ള മലയാളികളുടെ സ്നേഹവും കരുതലും ആഴത്തിൽ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
വീട്ടിൽ തിരിച്ചെത്തിയ ശേഷം ദിനചര്യകളിൽ ചെറിയ മാറ്റങ്ങൾ വന്നു. ബീഡി വലി പൂർണമായും നിർത്തി. ചുമ മാറണമെങ്കിൽ ഈ ശീലം അവസാനിപ്പിച്ചേ പറ്റൂ എന്നു ഡോക്ടർമാർ കർശനമായി പറഞ്ഞിരുന്നു. അങ്ങനെ അതു സമ്മതിച്ചു.
പുലർച്ചെയുള്ള പതിവുനടത്തം കുറച്ചു കാലമായി ഇല്ല. എന്തൊക്കെയോ കഥകൾ മനസ്സിലുണ്ടെന്നു തോന്നുന്നു. സുഹൃത്തുക്കളോടൊക്കെ അതേക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. “മുത്തശ്ശിമാരുടെ രാത്രി' എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനു ശേഷം അദ്ദേഹത്തിന്റെ പുതിയ കൃതികളൊന്നും വന്നിട്ടില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാണ് എഴുത്തിനു തടസ്സം.
എൺപതുകളുടെ തുടക്കത്തിലുള്ള മറ്റൊരു ആശുപത്രിക്കാലമാണ് ഇപ്പോൾ ഓർമ വരുന്നത്. മദ്രാസിൽ വച്ചു വയറുവേദന കൂടി എംടി ആശുപത്രിയിലായി. സർജറി വേണ്ടി വന്നു. മിക്ക ദിവസവും പ്രേംനസീർ കാണാൻ വരുമായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ എത്തിയാൽ വൈകുന്നേരമേ പോകൂ. വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കും.
എംടിക്ക് നസീറിക്കയെ വലിയ ബഹുമാനവും ഇഷ്ടവുമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം വളരെയേറെ ആസ്വദിച്ചിരുന്നു. ഡിസ്ചാർജായി നാട്ടിലേക്കു മടങ്ങിയപ്പോൾ, "ഇതോടെ ആള് പരിശുദ്ധനാകണം' എന്നു പറഞ്ഞാണ് നസീറിക്കാ യാത്രയാക്കിയത്. അതോടെ എംടി മദ്യപാനം നിർത്തി.
यह कहानी Vanitha के October 12, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
