Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

പാടാണ് പൈങ്കിളി

Vanitha

|

September 16, 2023

എഴുത്തും ജീവിതവും പോരാട്ടങ്ങളും. ജനപ്രിയ നോവലിസ്റ്റ് ജോയ്സി എല്ലാം തുറന്നു പറയുന്നു

- നകുൽ വി.ജി

പാടാണ് പൈങ്കിളി

പൈങ്കിളി എന്നു വിളിച്ചു പലരും കളിയാക്കാറുണ്ടെങ്കിലും ഓരോ നോവലും എഴുതുന്നതിനു പിന്നിൽ ഒരുപാട് ആലോചനകളുണ്ട്, ധ്യാനമുണ്ട്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആകുമ്പോൾ വെറുതെ തട്ടിക്കൂട്ടിക്കൊടുക്കുന്നതല്ലേ എന്നാണു പലരുടെയും വിചാരം. ഗഹനമായ ചിന്തയോ ഭാവനയോ ഒന്നും വേണ്ടല്ലോ എന്നും കരുതും. തുടക്കത്തിൽ എനിക്കും അങ്ങനെ തോന്നിയിരുന്നു. മറ്റു പല കാര്യങ്ങളുമായി നടക്കുന്നു. സമയമാകുമ്പോൾ എഴുതിക്കൊടുക്കുന്നു എന്നൊക്കെ. പിന്നെ മനസ്സിലായി, ഒരു നോവൽ അഞ്ചു വർഷം കൊണ്ടാണു തീരുന്നതെങ്കിൽ ആ അഞ്ചു വർഷത്തെ മനനം അതിനു പിന്നിലുണ്ടെന്ന്. നടക്കുമ്പോൾ കഴിക്കുമ്പോൾ എവിടെയെങ്കിലും പോയി കാത്തിരിക്കുമ്പോൾ ഒക്കെ ആ നോവലിനെക്കുറിച്ചാണു ചിന്തിക്കുക. കഥാപാത്രങ്ങളുടെ സഞ്ചാരവും സംഭാഷണങ്ങളുമാണു മനസ്സിൽ നിറയുക.

ഏറെ ആലോചനകളിൽ മുഴുകിയെഴുതിയ നോവലാണ് "മഴ തോരും മുമ്പേ.' അതു വായിച്ചു വായനക്കാർ എഴുതിയ രണ്ടായിരത്തിലേറെ കത്തുകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഓരോ ലക്കവും കണ്ണ് നനയാതെ വായിച്ചു തീർന്നിട്ടില്ലെന്നു പലരും പറഞ്ഞു. അവരുടെ കണ്ണുകൾ നനഞ്ഞ പോലെ, എഴുതുമ്പോൾ എന്റെ കണ്ണുകളും നനഞ്ഞൊഴുകിയിട്ടുണ്ട്. മുറിയിൽ കയറി, വാതിലും ജനലുമൊക്കെ കുറ്റിയിട്ടാണ് എഴുതിയിരുന്നത്. ആരു വന്നു വിളിച്ചാലും തുറക്കില്ല. സന്തോഷത്താൽ കരഞ്ഞ്, ആനന്ദിച്ചാണ് ഓരോ അധ്യായവും തീർത്തത്.

“മഴ തോരും മുമ്പേ വായിച്ച് മാനസാന്തരമുണ്ടായവരുണ്ട്. ഒരു പട്ടാളക്കാരൻ ഫോണിൽ വിളിച്ചു പറഞ്ഞു, “എന്റെ അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടത് അവരുടെ വിഹിതം കൂടി അവകാശപ്പെട്ട ഇളയ സഹോദരന്റെ ചുമതലയാ ണെന്നു ഞാൻ കരുതിയിരുന്നു. വല്ലപ്പോഴും മാത്രം, അതും വെറും കൈയോടെയാണു ഞാൻ തറവാട്ടിലേക്കു പോയിരുന്നത്. താങ്കളുടെ നോവൽ വായിച്ച ശേഷം ഞാൻ എല്ലാ ആഴ്ചയും പോയി എന്റെ അച്ഛനെയും അമ്മയെയും കാണുന്നു, അവർക്കു വേണ്ടതെല്ലാം വാങ്ങിക്കൊടുക്കുന്നു...

എന്റെ നോവലുകൾ വായിച്ചു പലരും ഇതു സ്വന്തം ജീവിതമാണെന്നു പറഞ്ഞു വിളിച്ചിട്ടുണ്ട്. 'വനിത'യിൽ സ്ത്രീപദം' വന്നപ്പോൾ മുംബൈയിൽ നിന്നൊരു സ്ത്രീ കോപത്തോടെ വിളിച്ചു പറഞ്ഞു, "എന്റെ കാര്യങ്ങൾ എഴുതാൻ ആരു പറഞ്ഞു, ഞാൻ കേസ് കൊടുക്കും...

FLERE HISTORIER FRA Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size