Prøve GULL - Gratis
ശലഭങ്ങളുടെ 'അമ്മ
Vanitha
|May 13, 2023
നാലു പതിറ്റാണ്ടായി കാൻസർ വാർഡിലെ കുഞ്ഞുശലഭങ്ങൾക്കു കാവലിരിക്കുന്ന ഒരമ്മയുടെ അസാധാരണ ജീവിതം
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡ് ഇപ്പോൾ ഒരു വലിയ നഴ്സറി സ്കൂളു പോലെയാണ് ചുമരിൽ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വിനോദത്തിനായി കളിക്കോപ്പുകൾ, കാർട്ടൂണും സിനിമയും കാണാൻ തിയറ്റർ. ആനയും കുതിരയും കാർട്ടൂൺ കഥാപാത്രങ്ങളുമുള്ള കുട്ടികളുടെ ലോകം. ആവശ്യമുള്ളിടത്തോളം കിടക്കകൾ. ആധുനിക ചികിത്സാരീതികൾ. എന്നാൽ ഇതൊന്നുമില്ലാതിരുന്ന കാലം ഈ വാർഡിനുണ്ടായിരുന്നു.
ഒരു ഡോക്ടറും കുറേ കുഞ്ഞുങ്ങളും മാത്രമുണ്ടായിരുന്ന ഭൂതകാലം. ആ ഡോക്ടറാണു പി. കുസുമ കുമാരി. കഴിഞ്ഞ 40 വർഷമായി ഈ ഡോക്ടർ തിരുവനന്തപുരത്തുണ്ട്. കുട്ടികളുടെ ഡോക്ടറമ്മയായി വിടരും മുൻപേ കൊഴിയാൻ വിധിക്കപ്പെട്ട കുരുന്നുകൾക്ക് ആശ്വാസമായി. മക്കൾക്കു ഗുരുതര കാൻസറെന്നറിഞ്ഞു തകർന്നുപോകുന്ന മാതാപിതാക്കൾക്കു മുന്നിൽ പ്രത്യാശയുടെ ദീപപ്രഭയായി രോഗം ഭേദമായി തിരിച്ചു വീട്ടിൽ പോകുമ്പോൾ ദൈവത്തെപ്പോലെ കൂടെക്കൂട്ടാൻ തോന്നുന്ന എത്ര ഡോക്ടർമാരുണ്ടാകും? ഒരു കാര്യം ഉറപ്പാണ്. റീജനൽ കാൻസർ സെന്ററിൽ കുട്ടികളുടെ ഓങ്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.പി. കുസുമ കുമാരിയെ ദൈവത്തോളം ആരാധിക്കുന്ന നൂറുകണക്കിന് ആൾക്കാരുണ്ട്.
മെഡിക്കൽ കോളജിൽ കുട്ടികളുടെ കാൻസർ വാർഡിൽ വന്ന കുരുന്നുകളെ ആദ്യമായി കണ്ടപ്പോൾ ഡോ. കുസുമ കുമാരി ഓർത്തതു വീട്ടിലിരുന്നു കളിക്കുന്ന തന്റെ മൂന്നു വയസ്സുകാരൻ മകനെ. പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടി. വീട്ടിലെത്തിയപ്പോൾ ഭർത്താവു ചന്ദ്രശേഖരൻ നായർ ചോദിച്ചു; "നീയല്ലെങ്കിൽ ആ കുട്ടികൾക്ക് ആരാണുള്ളത്?' ആ ചോദ്യത്തിനുള്ള ഉത്തരമായി മാറി ഡോ.കുസുമകുമാരിയുടെ പിന്നീടുള്ള ജീവിതം.
അച്ഛന്റെ ആശ്വാസവും സമ്പത്തും
തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം മുരളി സദനത്തിൽ നിന്നു തുടങ്ങുകയാണ് ഈ യാത്ര. പട്ടാളക്കാരനായ കൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും ആറുമക്കളിലൊരാളാണു കുസുമ കുമാരി. മക്കളെല്ലാം നന്നായി പഠിക്കും എന്നതായിരുന്നു കൃഷ്ണപിള്ളയുടെ ഏക ആശ്വാസവും സമ്പാദ്യവും. ഊരൂട്ടമ്പലം എൽ.പി.സ്കൂളിലും മാറനല്ലൂർ ഹൈസ്കൂളിലും കാട്ടാക്കട ക്രിസ്ത്യൻ കോളജിലുമായി കുസുമകുമാരിയുടെ വിദ്യാഭ്യാസം. പിന്നീട് ബി.എസ്.സിക്ക് തിരുവനന്തപുരം വിമൻസ് കോളജിൽ. അവിടെ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ. എം.ബി.ബി.എസ്സും പീഡിയാട്രിക്സിൽ എം.ഡിയും അവിടെ നിന്ന് എടുത്തു.
Denne historien er fra May 13, 2023-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Translate
Change font size

