Prøve GULL - Gratis
തുണയേകു ദേവി പടകാളിയമ്മേ
Vanitha
|June 11, 2022
അപൂർവമായ മഹാകാളികായാഗം നടന്ന തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമിക്കാവിലേക്ക് ഒരു യാത്ര
യാഗം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളായി. അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ച് യാഗ ഭൂമിയുടെ പുണ്യം ഇപ്പോഴും പൗർണമിക്കാവിന്റെ അന്തരീക്ഷത്തിലുണ്ട്. അപൂർവമായി മാത്രം നടക്കാറുള്ള മഹാകാളികായാഗത്തിനു വേദിയായത് തിരുവനന്തപുരം വെങ്ങാനൂരിലെ ചാവടിനടയിൽ സ്ഥിതി ചെയ്യുന്ന പൗർണമിക്കാവിലാണ്. അവിടെ ഇപ്പോഴും ഭക്തരുടെ ഒഴുക്ക് തുടരുന്നു. നിർദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപപ്രദേശം കൂടിയാണിത്.
രക്ഷയും വിദ്യയും പകരും അമ്മ
ആയ് രാജവംശത്തിന്റെ കുലദേവതയായ പഴയ പടകാളിയമ്മൻ ദേവിയാണ് പൗർണമിക്കാവിലമ്മ എന്നാണ് സങ്കൽപം. എഡി 800 -കാലത്ത് വിഴിഞ്ഞം ആസ്ഥാനമായി രാജഭരണം നടത്തിയിരുന്നത് ആയ് രാജവംശമായിരുന്നു.
ബാലഭദ്ര പ്രതിഷ്ഠയാണെങ്കിലും കാളി, കരിങ്കാളി, ദുർഗ, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ പല ദേവീഭാവങ്ങളെയും പ്രതിഷ്ഠയിലേക്ക് ആവാഹിച്ചിട്ടുണ്ട്. ബാലഭദ്ര, സൗമ്യഭദ്ര, ശൂരഭദ്ര, കോധഭദ്ര, സംഹാരഭദ്ര എന്നിങ്ങനെ പല വിധ കാളിസങ്കൽപമാണ് അടിസ്ഥാനം. ഒരേസമയം സംഹാരരുദ്രയും വിദ്യാദേവതയുമായിരുന്നു പടകാളിയമ്മൻ ദേവി. അതുകൊണ്ടാണ് രുദ്രപൂജയും അക്ഷരപൂജയും ഒരേസമയം ക്ഷേത്രത്തിൽ നടക്കുന്നത്. "അ' മുതൽ 'റ'വരെയുള്ള 51 അക്ഷരങ്ങളുടെ ദേവതകളെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇന്ത്യയിൽ അക്ഷരപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ അപൂർവമാണ്. അതിലൊന്നാണ് പൗർണമിക്കാവ്. അഘോരി സന്യാസിമാരുടെ കാർമികത്വത്തിൽ ഇവിടെ നടന്ന മഹാകാളികായാഗത്തെ തുടർന്നാണ് പൗർണമിക്കാവിലേക്കുള്ള ഭക്തപ്രവാഹം ഏറിയത്. മഹാകാളികാ യാഗം സർവദുരിതശമനവും നാടിന് ഐശ്വര്യവും പകരുന്നതാണെന്നാണ് വിശ്വാസം. ദൈവചൈതന്യത്തിനും ഇത് ശക്തിയേറ്റുമത്രേ.
സമസ്തലോകത്തിനും ശാന്തിയും സമാധാനവും സന്തോഷവും ലഭിക്കാനും മഹാരോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നു മുക്തി, പ്രകൃതിശക്തികളെ പ്രീതിപ്പെടുത്തൽ അങ്ങനെ പലവിധ പ്രാർഥനകളോടെയാണ് പൂർവികർ യാഗങ്ങൾ നടത്തിയിരുന്നത്. യാഗങ്ങളെ താന്ത്രികമെന്നും വൈദീകമെന്നും രണ്ടായി വേർതിരിച്ചിരിക്കുന്നു. പ്രകൃതിയെത്തന്നെ ശക്തിയായി ഉൾക്കൊണ്ടാണ് വൈദീകയാഗം നടക്കുന്നത്. ദേവതകളെയും ദേവൻമാരെയും മുൻനിർത്തിയാണ് താന്ത്രികയാഗം നടക്കുന്നത്. താന്ത്രികാചാര്യന്റെ നേതൃത്വത്തിൽ യാഗകുണ്ഡങ്ങളും യാഗശാലയും തയാറാക്കി വൻ സന്നാഹത്തോടെയാണ് താന്ത്രികായാഗം നടക്കുന്നത്.
Denne historien er fra June 11, 2022-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

