कोशिश गोल्ड - मुक्त
തുണയേകു ദേവി പടകാളിയമ്മേ
Vanitha
|June 11, 2022
അപൂർവമായ മഹാകാളികായാഗം നടന്ന തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമിക്കാവിലേക്ക് ഒരു യാത്ര
യാഗം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളായി. അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ച് യാഗ ഭൂമിയുടെ പുണ്യം ഇപ്പോഴും പൗർണമിക്കാവിന്റെ അന്തരീക്ഷത്തിലുണ്ട്. അപൂർവമായി മാത്രം നടക്കാറുള്ള മഹാകാളികായാഗത്തിനു വേദിയായത് തിരുവനന്തപുരം വെങ്ങാനൂരിലെ ചാവടിനടയിൽ സ്ഥിതി ചെയ്യുന്ന പൗർണമിക്കാവിലാണ്. അവിടെ ഇപ്പോഴും ഭക്തരുടെ ഒഴുക്ക് തുടരുന്നു. നിർദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപപ്രദേശം കൂടിയാണിത്.
രക്ഷയും വിദ്യയും പകരും അമ്മ
ആയ് രാജവംശത്തിന്റെ കുലദേവതയായ പഴയ പടകാളിയമ്മൻ ദേവിയാണ് പൗർണമിക്കാവിലമ്മ എന്നാണ് സങ്കൽപം. എഡി 800 -കാലത്ത് വിഴിഞ്ഞം ആസ്ഥാനമായി രാജഭരണം നടത്തിയിരുന്നത് ആയ് രാജവംശമായിരുന്നു.
ബാലഭദ്ര പ്രതിഷ്ഠയാണെങ്കിലും കാളി, കരിങ്കാളി, ദുർഗ, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ പല ദേവീഭാവങ്ങളെയും പ്രതിഷ്ഠയിലേക്ക് ആവാഹിച്ചിട്ടുണ്ട്. ബാലഭദ്ര, സൗമ്യഭദ്ര, ശൂരഭദ്ര, കോധഭദ്ര, സംഹാരഭദ്ര എന്നിങ്ങനെ പല വിധ കാളിസങ്കൽപമാണ് അടിസ്ഥാനം. ഒരേസമയം സംഹാരരുദ്രയും വിദ്യാദേവതയുമായിരുന്നു പടകാളിയമ്മൻ ദേവി. അതുകൊണ്ടാണ് രുദ്രപൂജയും അക്ഷരപൂജയും ഒരേസമയം ക്ഷേത്രത്തിൽ നടക്കുന്നത്. "അ' മുതൽ 'റ'വരെയുള്ള 51 അക്ഷരങ്ങളുടെ ദേവതകളെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇന്ത്യയിൽ അക്ഷരപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ അപൂർവമാണ്. അതിലൊന്നാണ് പൗർണമിക്കാവ്. അഘോരി സന്യാസിമാരുടെ കാർമികത്വത്തിൽ ഇവിടെ നടന്ന മഹാകാളികായാഗത്തെ തുടർന്നാണ് പൗർണമിക്കാവിലേക്കുള്ള ഭക്തപ്രവാഹം ഏറിയത്. മഹാകാളികാ യാഗം സർവദുരിതശമനവും നാടിന് ഐശ്വര്യവും പകരുന്നതാണെന്നാണ് വിശ്വാസം. ദൈവചൈതന്യത്തിനും ഇത് ശക്തിയേറ്റുമത്രേ.
സമസ്തലോകത്തിനും ശാന്തിയും സമാധാനവും സന്തോഷവും ലഭിക്കാനും മഹാരോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നു മുക്തി, പ്രകൃതിശക്തികളെ പ്രീതിപ്പെടുത്തൽ അങ്ങനെ പലവിധ പ്രാർഥനകളോടെയാണ് പൂർവികർ യാഗങ്ങൾ നടത്തിയിരുന്നത്. യാഗങ്ങളെ താന്ത്രികമെന്നും വൈദീകമെന്നും രണ്ടായി വേർതിരിച്ചിരിക്കുന്നു. പ്രകൃതിയെത്തന്നെ ശക്തിയായി ഉൾക്കൊണ്ടാണ് വൈദീകയാഗം നടക്കുന്നത്. ദേവതകളെയും ദേവൻമാരെയും മുൻനിർത്തിയാണ് താന്ത്രികയാഗം നടക്കുന്നത്. താന്ത്രികാചാര്യന്റെ നേതൃത്വത്തിൽ യാഗകുണ്ഡങ്ങളും യാഗശാലയും തയാറാക്കി വൻ സന്നാഹത്തോടെയാണ് താന്ത്രികായാഗം നടക്കുന്നത്.
यह कहानी Vanitha के June 11, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Translate
Change font size
