Prøve GULL - Gratis
തിരികെ നേടാം ഓജസ്സും തേജസ്സും
Vanitha
|June 11, 2022
പ്രസവശേഷമുള്ള ആരോഗ്യസംരക്ഷണവും കർക്കടക ചികിത്സയും മാത്രം പോരാ, സ്ത്രീയുടെ ആരോഗ്യശ്രദ്ധയ്ക്ക്. സ്ത്രീരോഗങ്ങൾക്ക് മികച്ച പ്രതിവിധികളുണ്ട് ആയുർവേദത്തിൽ

അവൾക്കിപ്പോൾ പഴയ ഓജസ്സും തേജസുമൊന്നുമില്ല. എപ്പോഴും ഭയങ്കര ക്ഷീണം. ഇങ്ങനെ സഹതാപ കമന്റ് പാസാക്കി പോകുന്ന പലരും എന്താണ് അവൾ നേരിടുന്ന പ്രശ്നം എന്നു മനസ്സിലാക്കാറില്ല.
പ്രസവശേഷം നടത്തുന്ന ആരോഗ്യസംരക്ഷണവും കർക്കടക ചികിത്സയും മാത്രം പോരാ സ്ത്രീയുടെ ആരോഗ്യശ്രദ്ധയ്ക്ക്. സ്ത്രീരോഗങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധികൾ ആയുർവേദത്തിലുണ്ട്. സ്ത്രീരോഗവിഭാഗം സ്പെഷലൈസ് ചെയ്യുന്ന വിദഗ്ധ ആയുർവേദ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യാം. സ്ത്രീകളെ വലയ്ക്കുന്ന ചില പ്രധാനപ്രശ്നങ്ങളും അവയ്ക്കുള്ള ആയുർവേദ പരിഹാരവും.
നടുവേദന വലയ്ക്കുന്നുണ്ടോ ?
സിസേറിയൻ കഴിഞ്ഞ സ്ത്രീകളിൽ ഭൂരിപക്ഷത്തെയും പിൽക്കാലത്ത് അലട്ടുന്ന പ്രശ്നമാണ് നടുവേദന. 35-40 പ്രായത്തിൽ വിട്ടുമാറാത്ത നടുവേദന കൊണ്ട് വലയുന്നവർ ഏറെയാണ്. വേദന വരുന്നത് ഏതു പ്രായത്തിലായാലും നിസ്സാരമായി കാണരുത്. തുടക്കത്തിലേ ചികിത്സ തുടങ്ങിയാൽ ഫലപ്രദമായി പരിഹരിക്കാം. മതിയായ വിശ്രമവും പ്രധാനമാണ്.
ശസ്ത്രക്രിയ മാത്രമേ പരിഹാരമുള്ളൂ എന്ന് വിധിയെഴുതിയ നടുവേദന ശാസ്ത്രീയ ആയുർവേദ ചികിത്സയിലൂടെ പരിഹരിക്കപ്പെട്ട അനുഭവങ്ങൾ നിരവധി.
വേദന വരുന്ന വഴി
പ്രസവശേഷം ഗർഭപാത്രം പൂർവസ്ഥിതിയിലാകാതിരിക്കുക, നീർവീഴ്ച, കശേരുക്കളുടെ തേയ്മാനം, ശരീരത്തിൽ ജലാംശം കുറയുന്നത്, വീഴ്ചകൾ, അമിത അധ്വാനം, വിശ്രമവും വ്യായാമവും ഇല്ലാതിരിക്കൽ ഇവയെല്ലാം നടുവേദനയ്ക്ക് കാരണമാകാം. ആർത്തവ വിരാമത്തോടെ സ്ത്രീകൾക്ക് ഈസ്ട്രജൻ സംരക്ഷണത്തിൽ കുറവു വരും. എല്ലുകളുടെ ദൃഢത ഉറപ്പാക്കുന്നതിൽ പ്രധാനിയാണ് ഈസ്ട്രജൻ ഹോർമോൺ. ഇതിലുണ്ടാകുന്ന വ്യതിയാനവും നടുവേദനയ്ക്ക് കാരണമാകാം.
അടിക്കടി ഉണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് ഗർഭാശയ അണുബാധയിലേക്ക് നയിക്കാം. ഇതോടൊപ്പം കടുത്ത നടുവേദനയും ഉണ്ടാകാം. രോഗമായും ലക്ഷണമായും വരുന്ന നടുവേദനയെ തെല്ലും അവഗണിക്കരുത്.
തുടക്കത്തിലേ അകറ്റാം
മറ്റൊരാൾക്ക് ഫലപ്രദമായി എന്നു കേൾക്കുന്ന ആയുർവേദ മരുന്നുകൾ വാങ്ങി ഉപയോഗിക്കരുത്. വ്യക്തിയുടെ ശാരീരിക പ്രത്യേകതകളും നടുവേദനയുടെ കാരണവും മനസ്സിലാക്കിയാണ് ഡോക്ടർ ഔഷധം നിർദേശിക്കുന്നത്. അല്ലാതെ പറഞ്ഞറിഞ്ഞ മരുന്ന് സ്വയം പരീക്ഷിച്ചാൽ സ്ഥിതി വഷളാകാം.
Denne historien er fra June 11, 2022-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size