कोशिश गोल्ड - मुक्त
തിരികെ നേടാം ഓജസ്സും തേജസ്സും
Vanitha
|June 11, 2022
പ്രസവശേഷമുള്ള ആരോഗ്യസംരക്ഷണവും കർക്കടക ചികിത്സയും മാത്രം പോരാ, സ്ത്രീയുടെ ആരോഗ്യശ്രദ്ധയ്ക്ക്. സ്ത്രീരോഗങ്ങൾക്ക് മികച്ച പ്രതിവിധികളുണ്ട് ആയുർവേദത്തിൽ
അവൾക്കിപ്പോൾ പഴയ ഓജസ്സും തേജസുമൊന്നുമില്ല. എപ്പോഴും ഭയങ്കര ക്ഷീണം. ഇങ്ങനെ സഹതാപ കമന്റ് പാസാക്കി പോകുന്ന പലരും എന്താണ് അവൾ നേരിടുന്ന പ്രശ്നം എന്നു മനസ്സിലാക്കാറില്ല.
പ്രസവശേഷം നടത്തുന്ന ആരോഗ്യസംരക്ഷണവും കർക്കടക ചികിത്സയും മാത്രം പോരാ സ്ത്രീയുടെ ആരോഗ്യശ്രദ്ധയ്ക്ക്. സ്ത്രീരോഗങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധികൾ ആയുർവേദത്തിലുണ്ട്. സ്ത്രീരോഗവിഭാഗം സ്പെഷലൈസ് ചെയ്യുന്ന വിദഗ്ധ ആയുർവേദ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യാം. സ്ത്രീകളെ വലയ്ക്കുന്ന ചില പ്രധാനപ്രശ്നങ്ങളും അവയ്ക്കുള്ള ആയുർവേദ പരിഹാരവും.
നടുവേദന വലയ്ക്കുന്നുണ്ടോ ?
സിസേറിയൻ കഴിഞ്ഞ സ്ത്രീകളിൽ ഭൂരിപക്ഷത്തെയും പിൽക്കാലത്ത് അലട്ടുന്ന പ്രശ്നമാണ് നടുവേദന. 35-40 പ്രായത്തിൽ വിട്ടുമാറാത്ത നടുവേദന കൊണ്ട് വലയുന്നവർ ഏറെയാണ്. വേദന വരുന്നത് ഏതു പ്രായത്തിലായാലും നിസ്സാരമായി കാണരുത്. തുടക്കത്തിലേ ചികിത്സ തുടങ്ങിയാൽ ഫലപ്രദമായി പരിഹരിക്കാം. മതിയായ വിശ്രമവും പ്രധാനമാണ്.
ശസ്ത്രക്രിയ മാത്രമേ പരിഹാരമുള്ളൂ എന്ന് വിധിയെഴുതിയ നടുവേദന ശാസ്ത്രീയ ആയുർവേദ ചികിത്സയിലൂടെ പരിഹരിക്കപ്പെട്ട അനുഭവങ്ങൾ നിരവധി.
വേദന വരുന്ന വഴി
പ്രസവശേഷം ഗർഭപാത്രം പൂർവസ്ഥിതിയിലാകാതിരിക്കുക, നീർവീഴ്ച, കശേരുക്കളുടെ തേയ്മാനം, ശരീരത്തിൽ ജലാംശം കുറയുന്നത്, വീഴ്ചകൾ, അമിത അധ്വാനം, വിശ്രമവും വ്യായാമവും ഇല്ലാതിരിക്കൽ ഇവയെല്ലാം നടുവേദനയ്ക്ക് കാരണമാകാം. ആർത്തവ വിരാമത്തോടെ സ്ത്രീകൾക്ക് ഈസ്ട്രജൻ സംരക്ഷണത്തിൽ കുറവു വരും. എല്ലുകളുടെ ദൃഢത ഉറപ്പാക്കുന്നതിൽ പ്രധാനിയാണ് ഈസ്ട്രജൻ ഹോർമോൺ. ഇതിലുണ്ടാകുന്ന വ്യതിയാനവും നടുവേദനയ്ക്ക് കാരണമാകാം.
അടിക്കടി ഉണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് ഗർഭാശയ അണുബാധയിലേക്ക് നയിക്കാം. ഇതോടൊപ്പം കടുത്ത നടുവേദനയും ഉണ്ടാകാം. രോഗമായും ലക്ഷണമായും വരുന്ന നടുവേദനയെ തെല്ലും അവഗണിക്കരുത്.
തുടക്കത്തിലേ അകറ്റാം
മറ്റൊരാൾക്ക് ഫലപ്രദമായി എന്നു കേൾക്കുന്ന ആയുർവേദ മരുന്നുകൾ വാങ്ങി ഉപയോഗിക്കരുത്. വ്യക്തിയുടെ ശാരീരിക പ്രത്യേകതകളും നടുവേദനയുടെ കാരണവും മനസ്സിലാക്കിയാണ് ഡോക്ടർ ഔഷധം നിർദേശിക്കുന്നത്. അല്ലാതെ പറഞ്ഞറിഞ്ഞ മരുന്ന് സ്വയം പരീക്ഷിച്ചാൽ സ്ഥിതി വഷളാകാം.
यह कहानी Vanitha के June 11, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Translate
Change font size
