Prøve GULL - Gratis
ഉഴവില്ല, വളമില്ല നെല്ലിനൊപ്പം മീൻ
KARSHAKASREE
|November 01, 2024
നെല്ലിലെ കീടങ്ങൾ മത്സ്യത്തിനു തീറ്റ, മത്സ്യക്കാഷ്ഠം നെല്ലിനു വളം
-

നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരള ത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യുട്യൂബ് വിഡിയോകളിലല്ലാതെ? എന്നാൽ വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളർത്തുമത്സ്യങ്ങളെ കാണാം. നെല്ല് വളരുന്നതിനൊപ്പം ജലനിരപ്പും ഉയരുന്ന പാടത്ത് നെല്ലിന്റെ ശത്രുകീടങ്ങളെ മത്സ്യങ്ങൾ ആഹാരമാക്കുമ്പോൾ മത്സ്യങ്ങളുടെ കാഷ്ഠം നെല്ലിനു വളവുമാകുന്നു.
നെല്ലിനൊപ്പം മീൻകൃഷി 35 വർഷമായി നടത്തിവരികയാണ് വയനാട് പനമരത്തിനു സമീപം പരക്കുനി തോരണ ത്തിൽ ടി.എഫ്. വർക്കി. നിരീക്ഷണബുദ്ധിയും മത്സ്യങ്ങളോടുള്ള കമ്പവും മൂലം തുടങ്ങിവച്ച ഈ രീതി പുതുമാതൃകയാണെന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. അതുകൊണ്ടുതന്നെ ആരോടും പറഞ്ഞതുമില്ല. മീൻ മോഷ്ടിക്കപ്പെടുമെന്ന ഭീതിയും ഇതു രഹസ്യമാക്കി വയ്ക്കാൻ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വർഷം മുൻപ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നതുവരെ വർക്കി മോഡൽ' ശ്രദ്ധിക്കപ്പെടാതെ പോയതും അതുകൊണ്ടുതന്നെ.
പുതിയ ശൈലി 1985ൽ ആണ് പരീക്ഷിച്ചു തുടങ്ങിയതെന്നു വർക്കി. കബനിനദിയിൽ ഫിഷറീസ് വകുപ്പ് കാർപ് മത്സ്യങ്ങളെ നിക്ഷേപിച്ചു തുടങ്ങിയ കാലം. പുരയിടത്തിലെ ചെറുതോട് തേകിയപ്പോൾ ആ മത്സ്യങ്ങളിൽ ചിലത് വർക്കിക്കു കിട്ടി. എന്നാൽ, സ്വർണവർണമുള്ള കാർപ് മത്സ്യക്കുഞ്ഞുങ്ങളെ കൊന്നുതിന്നാൻ അദ്ദേഹത്തിനു മനസ്സുവന്നില്ല. വീടിനോടു ചേർന്നുള്ള പാടത്തെ വെള്ളം വറ്റാതെ കിടന്ന കുഴിക്കണ്ടത്തിൽ അവയെ തുറന്നുവിട്ടു. സ്ഥിരമായി വെള്ളം കെട്ടിക്കിടന്ന പാടത്ത് നെല്ലിനിടയിൽ പ്രത്യേക തീറ്റയോ പരിചരണണമോ ഇല്ലാതെ അവ വളർന്നു. കൊയ്ത്താകാറായപ്പോൾ അവയെ പിടിച്ചു. ആകെ നിക്ഷേപിച്ച 40 മത്സ്യങ്ങളും ശരാശരി ഒരു കിലോ തൂക്കമെത്തിയിരുന്നു. നെല്ലിനിടയിൽ വിടുമ്പോൾ ശരാശരി 100 ഗ്രാം തൂക്കമുണ്ടായിരുന്ന മത്സ്യക്കുഞ്ഞുങ്ങളാണ് കേവലം 90 ദിവസം കൊണ്ട് ഒരു കിലോ തൂക്കമെത്തിയത്. അതോടെ വർക്കിച്ചേട്ടന്റെ മനസ്സിൽ പുത്തൻ ആശയമുദിച്ചു. പിന്നീടുള്ള വർഷങ്ങളിലെല്ലാം ഞാറ്റടി തയാറാക്കി പാടത്തു ഞാർ നടുന്നതിനൊപ്പം മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. അടുത്ത കാലത്തായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു പകരം മാതൃ-പിതൃ മത്സ്യങ്ങളെ പാടത്തേക്കു വിട്ട് പ്രജനനം നടത്തുകയാണു പതിവ്.
Denne historien er fra November 01, 2024-utgaven av KARSHAKASREE.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA KARSHAKASREE

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Listen
Translate
Change font size