Versuchen GOLD - Frei
ഉഴവില്ല, വളമില്ല നെല്ലിനൊപ്പം മീൻ
KARSHAKASREE
|November 01, 2024
നെല്ലിലെ കീടങ്ങൾ മത്സ്യത്തിനു തീറ്റ, മത്സ്യക്കാഷ്ഠം നെല്ലിനു വളം
-
നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരള ത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യുട്യൂബ് വിഡിയോകളിലല്ലാതെ? എന്നാൽ വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളർത്തുമത്സ്യങ്ങളെ കാണാം. നെല്ല് വളരുന്നതിനൊപ്പം ജലനിരപ്പും ഉയരുന്ന പാടത്ത് നെല്ലിന്റെ ശത്രുകീടങ്ങളെ മത്സ്യങ്ങൾ ആഹാരമാക്കുമ്പോൾ മത്സ്യങ്ങളുടെ കാഷ്ഠം നെല്ലിനു വളവുമാകുന്നു.
നെല്ലിനൊപ്പം മീൻകൃഷി 35 വർഷമായി നടത്തിവരികയാണ് വയനാട് പനമരത്തിനു സമീപം പരക്കുനി തോരണ ത്തിൽ ടി.എഫ്. വർക്കി. നിരീക്ഷണബുദ്ധിയും മത്സ്യങ്ങളോടുള്ള കമ്പവും മൂലം തുടങ്ങിവച്ച ഈ രീതി പുതുമാതൃകയാണെന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. അതുകൊണ്ടുതന്നെ ആരോടും പറഞ്ഞതുമില്ല. മീൻ മോഷ്ടിക്കപ്പെടുമെന്ന ഭീതിയും ഇതു രഹസ്യമാക്കി വയ്ക്കാൻ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വർഷം മുൻപ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നതുവരെ വർക്കി മോഡൽ' ശ്രദ്ധിക്കപ്പെടാതെ പോയതും അതുകൊണ്ടുതന്നെ.
പുതിയ ശൈലി 1985ൽ ആണ് പരീക്ഷിച്ചു തുടങ്ങിയതെന്നു വർക്കി. കബനിനദിയിൽ ഫിഷറീസ് വകുപ്പ് കാർപ് മത്സ്യങ്ങളെ നിക്ഷേപിച്ചു തുടങ്ങിയ കാലം. പുരയിടത്തിലെ ചെറുതോട് തേകിയപ്പോൾ ആ മത്സ്യങ്ങളിൽ ചിലത് വർക്കിക്കു കിട്ടി. എന്നാൽ, സ്വർണവർണമുള്ള കാർപ് മത്സ്യക്കുഞ്ഞുങ്ങളെ കൊന്നുതിന്നാൻ അദ്ദേഹത്തിനു മനസ്സുവന്നില്ല. വീടിനോടു ചേർന്നുള്ള പാടത്തെ വെള്ളം വറ്റാതെ കിടന്ന കുഴിക്കണ്ടത്തിൽ അവയെ തുറന്നുവിട്ടു. സ്ഥിരമായി വെള്ളം കെട്ടിക്കിടന്ന പാടത്ത് നെല്ലിനിടയിൽ പ്രത്യേക തീറ്റയോ പരിചരണണമോ ഇല്ലാതെ അവ വളർന്നു. കൊയ്ത്താകാറായപ്പോൾ അവയെ പിടിച്ചു. ആകെ നിക്ഷേപിച്ച 40 മത്സ്യങ്ങളും ശരാശരി ഒരു കിലോ തൂക്കമെത്തിയിരുന്നു. നെല്ലിനിടയിൽ വിടുമ്പോൾ ശരാശരി 100 ഗ്രാം തൂക്കമുണ്ടായിരുന്ന മത്സ്യക്കുഞ്ഞുങ്ങളാണ് കേവലം 90 ദിവസം കൊണ്ട് ഒരു കിലോ തൂക്കമെത്തിയത്. അതോടെ വർക്കിച്ചേട്ടന്റെ മനസ്സിൽ പുത്തൻ ആശയമുദിച്ചു. പിന്നീടുള്ള വർഷങ്ങളിലെല്ലാം ഞാറ്റടി തയാറാക്കി പാടത്തു ഞാർ നടുന്നതിനൊപ്പം മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. അടുത്ത കാലത്തായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു പകരം മാതൃ-പിതൃ മത്സ്യങ്ങളെ പാടത്തേക്കു വിട്ട് പ്രജനനം നടത്തുകയാണു പതിവ്.
Diese Geschichte stammt aus der November 01, 2024-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size

