Versuchen GOLD - Frei
ഉഴവില്ല, വളമില്ല നെല്ലിനൊപ്പം മീൻ
KARSHAKASREE
|November 01, 2024
നെല്ലിലെ കീടങ്ങൾ മത്സ്യത്തിനു തീറ്റ, മത്സ്യക്കാഷ്ഠം നെല്ലിനു വളം
-
നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരള ത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യുട്യൂബ് വിഡിയോകളിലല്ലാതെ? എന്നാൽ വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളർത്തുമത്സ്യങ്ങളെ കാണാം. നെല്ല് വളരുന്നതിനൊപ്പം ജലനിരപ്പും ഉയരുന്ന പാടത്ത് നെല്ലിന്റെ ശത്രുകീടങ്ങളെ മത്സ്യങ്ങൾ ആഹാരമാക്കുമ്പോൾ മത്സ്യങ്ങളുടെ കാഷ്ഠം നെല്ലിനു വളവുമാകുന്നു.
നെല്ലിനൊപ്പം മീൻകൃഷി 35 വർഷമായി നടത്തിവരികയാണ് വയനാട് പനമരത്തിനു സമീപം പരക്കുനി തോരണ ത്തിൽ ടി.എഫ്. വർക്കി. നിരീക്ഷണബുദ്ധിയും മത്സ്യങ്ങളോടുള്ള കമ്പവും മൂലം തുടങ്ങിവച്ച ഈ രീതി പുതുമാതൃകയാണെന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. അതുകൊണ്ടുതന്നെ ആരോടും പറഞ്ഞതുമില്ല. മീൻ മോഷ്ടിക്കപ്പെടുമെന്ന ഭീതിയും ഇതു രഹസ്യമാക്കി വയ്ക്കാൻ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വർഷം മുൻപ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നതുവരെ വർക്കി മോഡൽ' ശ്രദ്ധിക്കപ്പെടാതെ പോയതും അതുകൊണ്ടുതന്നെ.
പുതിയ ശൈലി 1985ൽ ആണ് പരീക്ഷിച്ചു തുടങ്ങിയതെന്നു വർക്കി. കബനിനദിയിൽ ഫിഷറീസ് വകുപ്പ് കാർപ് മത്സ്യങ്ങളെ നിക്ഷേപിച്ചു തുടങ്ങിയ കാലം. പുരയിടത്തിലെ ചെറുതോട് തേകിയപ്പോൾ ആ മത്സ്യങ്ങളിൽ ചിലത് വർക്കിക്കു കിട്ടി. എന്നാൽ, സ്വർണവർണമുള്ള കാർപ് മത്സ്യക്കുഞ്ഞുങ്ങളെ കൊന്നുതിന്നാൻ അദ്ദേഹത്തിനു മനസ്സുവന്നില്ല. വീടിനോടു ചേർന്നുള്ള പാടത്തെ വെള്ളം വറ്റാതെ കിടന്ന കുഴിക്കണ്ടത്തിൽ അവയെ തുറന്നുവിട്ടു. സ്ഥിരമായി വെള്ളം കെട്ടിക്കിടന്ന പാടത്ത് നെല്ലിനിടയിൽ പ്രത്യേക തീറ്റയോ പരിചരണണമോ ഇല്ലാതെ അവ വളർന്നു. കൊയ്ത്താകാറായപ്പോൾ അവയെ പിടിച്ചു. ആകെ നിക്ഷേപിച്ച 40 മത്സ്യങ്ങളും ശരാശരി ഒരു കിലോ തൂക്കമെത്തിയിരുന്നു. നെല്ലിനിടയിൽ വിടുമ്പോൾ ശരാശരി 100 ഗ്രാം തൂക്കമുണ്ടായിരുന്ന മത്സ്യക്കുഞ്ഞുങ്ങളാണ് കേവലം 90 ദിവസം കൊണ്ട് ഒരു കിലോ തൂക്കമെത്തിയത്. അതോടെ വർക്കിച്ചേട്ടന്റെ മനസ്സിൽ പുത്തൻ ആശയമുദിച്ചു. പിന്നീടുള്ള വർഷങ്ങളിലെല്ലാം ഞാറ്റടി തയാറാക്കി പാടത്തു ഞാർ നടുന്നതിനൊപ്പം മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. അടുത്ത കാലത്തായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു പകരം മാതൃ-പിതൃ മത്സ്യങ്ങളെ പാടത്തേക്കു വിട്ട് പ്രജനനം നടത്തുകയാണു പതിവ്.
Diese Geschichte stammt aus der November 01, 2024-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
KARSHAKASREE
കൃഷിയിലും മാഷ്
അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം
2 mins
February 01,2026
KARSHAKASREE
അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ
പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം
2 mins
February 01,2026
KARSHAKASREE
മണ്ണിനൊരു പോഷക മീറ്റർ
മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും
1 mins
February 01,2026
KARSHAKASREE
ചെറുപയർ: ചെറുതല്ല ഗുണങ്ങൾ
ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം
2 mins
February 01,2026
KARSHAKASREE
പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ
കാരണങ്ങളും നിയന്ത്രണമാർഗങ്ങളും
1 mins
February 01,2026
Listen
Translate
Change font size

