Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År
The Perfect Holiday Gift Gift Now

സ്വപ്നാടനം

Manorama Weekly

|

October 14, 2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

സ്വപ്നാടനം

വിദേശഭാഷകളിലെ ചലച്ചിത്രങ്ങളെങ്ങനെയിരിക്കുമെന്നു കാണാൻ അന്ന് ഫിലിം സൊസൈറ്റികൾ  ഇല്ലായിരുന്നു. ഞായറാഴ്ച മോണിങ്ഷോ ആയി ഇംഗ്ലിഷ് സിനിമകൾ കാണിക്കുന്ന ഏതാനും തിയറ്ററുകൾ മാത്രമായിരുന്നു ആശ്രയം.

ഈ മോണിങ് ഷോകൾക്ക് ഏറ്റവും ദൂരെ നിന്ന് കോട്ടയം സ്റ്റാറിൽ എല്ലാ ഞായറാഴ്ചകളിലും എത്തിയിരുന്നത് കെ.ജി. ജോർജ് ആണ്. തിരുവല്ലയിലെ വീട്ടിൽ നിന്നു 30 കിലോമീറ്റർ.

ഇംഗ്ലിഷിലും മലയാളത്തിലും കണ്ട സിനിമകളുടെയെല്ലാം നോട്ടിസുകൾ കളയാതെ ജോർജ് ഏതാനും പെട്ടികളിൽ സൂക്ഷിച്ചുവച്ചു. നമ്മുടെ സിനിമാചരിത്രത്തിന്റെ ഈ ഈടുവയ്പ്പുകൾ നഷ്ടപ്പെടുത്താതെ സൂക്ഷിക്കാൻ ഇനി സംവിധാനമുണ്ടാകണം.

അറുപതുകളിൽ സ്റ്റാർ തിയറ്ററിൽ എല്ലാ ഞായറാഴ്ചകളിലും കണ്ടുമുട്ടിയിരുന്നവരാണ് കെ.ജി. ജോർജും ജോൺ ഏബ്രഹാമും അരവിന്ദനും സി.ആർ.ഓമനക്കുട്ടനും. അതിൽ രണ്ടുപേർ ഇതാ രണ്ടാഴ്ചത്തെ ഇടവേള ഇട്ട് ഈ ലോക ത്തോടുതന്നെ യാത്ര പറഞ്ഞിരിക്കുന്നു. ഓമനക്കുട്ടനും ജോർജും.

ആ നാൽവർ സംഘത്തിൽ ഒരാൾ ചലച്ചിത്ര പരിശീലന സ്ഥാപനങ്ങളിലൊന്നും പോകാതെ സംവിധായകനായി അരവിന്ദൻ. അദ്ദേഹം അതിനുവേണ്ടി കച്ചകെട്ടി ഇറങ്ങിയതൊന്നുമല്ല. ഉത്തരായനം' ചലച്ചിത്രമാക്കാമെന്ന് കോഴിക്കോട്ടെ കൂട്ടായ്മയിൽ തീരുമാനമായപ്പോൾ അതിന്റെ സംവിധായകനായി അരവിന്ദൻ നിർദേശിച്ചത് മറ്റൊരു പുതുമുഖമായ അടൂർ ഗോപാലകൃഷ്ണനെയാണ്.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back