Prøve GULL - Gratis
പാസവും ഭാഗ്യജാതകവും ഗ്രേപ്പ് വാട്ടറും
Manorama Weekly
|September 24, 2022
ഒരേയൊരു ഷീല
പാസം' എന്നാണു സിനിമയുടെ പേരെന്നു പറഞ്ഞു. ആറായിരം രൂപയാണ് എന്റെ ശമ്പളം. കരാർ അനുസരിച്ച് അതിൽ പകുതി എസ്.എസ്.ആറിനു കൊടുക്കണം. അപ്പോൾ മൂവായിരം രൂപ എസ്.എസ്.ആറിനും മൂവായിരം രൂപ ഞങ്ങൾക്കും. ആ മൂവായിരത്തിന് അന്നു മുപ്പതു കോടി രൂപയുടെ വിലയാണ് എന്റെ ജീവിതത്തിൽ. ഷൂട്ടിങ് തുടങ്ങി. രണ്ടു ഭാഷയിലാണ് സിനിമ എടുക്കുന്നത്. തെലുങ്കിലും തമിഴിലും. ആദ്യത്തെ ഷോട്ടിൽ ഞാൻ എംജി ആറിനു ചോറു വിളമ്പിക്കൊടുക്കുന്നു, അദ്ദേഹം എന്നെ സ്നേഹത്തോടെ നോക്കുന്നു. അതെടുത്തു കഴിഞ്ഞു ഞാൻ മാറിപ്പോയി ഇരുന്നു. അടുത്ത ഷോട്ടിൽ അതേ ലൈറ്റ് അപ്പിൽ എൻ.ടി.രാമറാവുവും ശാരദയും ചേർന്നു തെലുങ്ക് റീമേക്കിനുള്ള സീൻ ആണ്. അന്നത്തെ റീമേക്ക് അങ്ങനെയായിരുന്നു.
“ശാരദ ആ സമയത്ത് തെലുങ്കിൽ ഒരുപാടു സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. തഴക്കം വന്ന നടിയാണ്. മലയാളത്തിൽ ദുഃഖപുത്രിയായിരുന്നെങ്കിലും തെലുങ്കിൽ ശാരദ നല്ല കോമഡി അഭിനയിച്ചിരുന്നു. കരയുന്ന സീനുകളൊക്കെ വരുമ്പോൾ ശാരദയെ ആദ്യം അഭിനയിപ്പിക്കും. അതു നോക്കി അഭിനയിക്കാൻ എന്നോടു പറയും. സംവിധായകൻ ടി.ആർ.രാമണ്ണ മലയാളത്തിലെ സംവിധായകൻ കെ.സേതുമാധവനെപ്പോലെയാണ്. താഴ്ന്ന ശബ്ദത്തിലേ സംസാരിക്കുകയുള്ളൂ. വളരെ പതിയെ വന്ന് നമ്മളോടു പറയും എങ്ങനെയാണ് ഓരോ കാര്യവും ചെയ്യേണ്ടതെന്ന്. ദേഷ്യപ്പെടാറില്ല.
ഓരോ ദിവസവും ഷൂട്ട് കഴിഞ്ഞു പോകുമ്പോൾ ഞാൻ അമ്മയോടു പരാതി പറയും, "അമ്മേ, എനിക്ക് അഭിനയിക്കാൻ ഇഷ്ടമേയില്ല. വേറെ ഒരു പെണ്ണിനെ നോക്കി അഭിനയിക്കാനാണ് പറയുന്നത്.
"സാരമില്ല. അവരൊക്കെ വലിയ നടിമാരാണ്. നീ വന്നതല്ലേയുള്ളൂ. വേറെ വഴിയില്ല നമുക്ക്. ചെയ്തേ പറ്റൂ' - അമ്മ പറയും.
‘പാസം' സിനിമയിൽ അഭിനയിച്ചതു മുതൽ ഞാനും ശാരദയും വലിയ കൂട്ടുകാരായി. ഞങ്ങളുടെ വീട് അവരുടെ വീടിന്റെ അടുത്താണ്. അവരൊക്കെ താമസിക്കുന്നതു കോടമ്പാക്കത്ത്. രാവിലെ കമ്പനി വണ്ടി വരും. അന്ന് പ്രൊഡക്ഷന്റെ വണ്ടിയിലാണു സെറ്റിൽ പോയിരുന്നത്. ഞങ്ങൾക്കു കാറൊന്നും ഇല്ല. വണ്ടി ആദ്യം എന്നെ വിളിക്കും. പോകുന്ന വഴിക്കു ശാരദയെ വിളിക്കും. റോഡരികിലാണ് അവരുടെ വീട്. നീല പെയിന്റ് അടിച്ച് ഒരു വീട്. വീടിനകത്തു കുറെ ഫോട്ടോസ് നന്നായി ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.
Denne historien er fra September 24, 2022-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Manorama Weekly
സ്മൃതികളേ, നിങ്ങൾ വരില്ലയോ കൂടെ
ഗാനരചനയിൽ 50 വർഷം പിന്നിടുന്ന എം.ഡി.രാജേന്ദ്രൻ പാട്ടുവന്ന വഴികളെപ്പറ്റി
6 mins
November 15,2025
Manorama Weekly
“വേറിട്ട ശ്രീരാമൻ
വഴിവിളക്കുകൾ
2 mins
November 15,2025
Manorama Weekly
പ്രായം പ്രശ്നമല്ല
കഥക്കൂട്ട്
1 mins
November 15,2025
Manorama Weekly
അരുമകൾക്ക് ഇൻഷുറൻസ് പരിരക്ഷ
പെറ്റ്സ് കോർണർ
1 min
November 15,2025
Manorama Weekly
പൂച്ചകൾക്കും പ്രമേഹം!
പെറ്റ്സ് കോർണർ
1 min
November 08,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മല്ലിയില ചിക്കൻ
1 mins
November 08,2025
Manorama Weekly
സുമതി വളവ് ഒരു യൂ-ടേൺ
സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയമോഹത്തെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുകയാണ് താരം.
3 mins
November 08,2025
Manorama Weekly
അങ്ങനെ പത്തുപേർ
കഥക്കൂട്ട്
2 mins
November 08,2025
Manorama Weekly
ഏതോ ജന്മകൽപനയാൽ...
വഴിവിളക്കുകൾ
1 mins
November 08,2025
Translate
Change font size
