試す - 無料

സ്വപ്നങ്ങളുടെ ചിറകുകൾ

Vanitha

|

September 14, 2024

നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ

- രാഖി റാസ്

സ്വപ്നങ്ങളുടെ ചിറകുകൾ

വിൽപനയ്ക്ക് നിരത്തി വച്ചിരിക്കുന്ന ഭംഗിയുള്ള ബാഗുകൾ, കീചെയിനുകൾ, മുഖം മൂടികൾ, വോൾ ഹാങ്ങിങ്ങുകൾ... ആരെയും മാടി വിളിക്കുന്ന ക്യൂറിയോ ഷോപ്പ്, "സർഗശേഷി. ' കണ്ണൂർ കാലിക്കറ്റ് റോഡിലെ ഈ കൊച്ചുകടയിലേക്കു ചെന്നാൽ ആരുമൊന്ന് അമ്പരക്കും. കാണാൻ ഭംഗിയുള്ള കൗതുകവസ്തുക്കൾ കണ്ടല്ല, മറിച്ച് അവ പരിചയപ്പെടുത്തുന്നതു സാധാരണ പെൺകുട്ടികളല്ല, ബൗദ്ധിക ഭിന്ന ശേഷിയുള്ള കുട്ടികളാണല്ലോ എന്നു കണ്ട്.

വിൽപന നടത്താൻ ഇവർക്കു കഴിയുമോ എന്നു നമ്മളാലോചിക്കും മുൻപേ അവർ മധുരമായി സംസാരിച്ചു തുടങ്ങും. എന്തെല്ലാം കലാവസ്തുക്കൾ അവിടെയുണ്ട്, എങ്ങനെയാണവ നിർമിക്കുന്നത്, എങ്ങനെയൊക്കെ ഉപയോഗിക്കാനാകും, എവിടെ നിന്ന് ഇവ വരുന്നു... അങ്ങനെ ഒരു കൂട്ടം കാര്യങ്ങൾ. വാങ്ങാനെത്തിയവരുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവുമായ വിവരം നിറഞ്ഞ പുഞ്ചിരിയോടെ...

അഞ്ജലി, ടീന, അഞ്ജന, അനുശ്രീ, എന്നീ നാലു പെൺകുട്ടികളാണ് സർഗശേഷിയിൽ സെയിൽസ് എക്സിക്യൂട്ടീവ്സ് ആയി ജോലി ചെയ്യുന്നത്. ഇ വർ മാത്രമ ല്ല, 115 ബൗദ്ധിക ഭിന്നശേഷി വ്യക്തികളാണ് കോഴിക്കോട്ടെ യുഎൽസിസിഎസ് ഫൗണ്ടേഷന്റെ (ഊരാളുങ്കൽ ലേ ബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) പിന്തുണയോടെ വിവിധ മേഖലകളിൽ ജോലി ചെയ്തു വീടിനു താങ്ങാകുന്നത്.

imageസർഗശേഷിയിലെ മാലാഖമാർ

ഡൗൺ സിൻഡ്രം ഉള്ള വനിതകൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുഎൽസിസിഎ സ് ഫൗണ്ടേഷനും ഡൗൺ സിൻഡ്രം ട്രസ്റ്റ് കോഴിക്കോടും സംയുക്തമായി ആരംഭിച്ച കരകൗശല വിൽപനശാലയാണ് "സർഗശേഷി.

കോഴിക്കോട് ഇരിങ്ങലിലെ സർഗാലയ ക്രാഫ്റ്റ്സ് വില്ലേജ്, തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവിടങ്ങളിൽ നിന്നാണ് മനോഹരമായ ഉൽപന്നങ്ങൾ സർഗശേഷിയിലെത്തുന്നത്. ഒപ്പം ഭിന്ന ശേഷിയുള്ളവരുടെ നിർമിതികളും വിൽക്കപ്പെടുന്നു.

സർഗശേഷിയിലെ ടീന മറിയം തോമസ് എന്ന കുട്ടിയുടെ അച്ഛനും 'ദോസ്ത്' എന്ന ഡൗൺ സിൻഡ്രം ട്രെസ്റ്റിന്റെ ചെയർമാനുമായ ഡോ. ഷാജി തോമസ് ജോണും അമ്മ ജയന്തി മേരി തോമസുമാണ് കരകൗശല ഷോപ്പിനായി കെട്ടിടം നൽകിയിരിക്കുന്നത്. ഷോപ്പിന്റെ വരുമാനം ഇവരുടെ ഉന്നമനത്തിനായി മാത്രം ഉപയോഗിക്കുന്നതിനാൽ ഇവിടെ നിന്നുള്ള പർച്ചേസ് സാമൂഹികസേവനം കൂടിയായി മാറുന്നു.

Vanitha からのその他のストーリー

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size