കുട്ടിക്കൂട്ടത്തിന്റെ കളിയുടെ രസത്തിനിടയിൽ രണ്ടുപേർ തമ്മിൽ തർക്കമുണ്ടായി. ആരുടെ ഭാഗത്തു നിൽക്കണം എന്ന ചിന്തയിൽ കൂട്ടുകാർ തലപുകച്ചു. പക്ഷേ, ന്യായം ആരുടെ ഭാഗത്തെന്ന കാര്യത്തിൽ കുഞ്ഞുസാറയ്ക്കു മാത്രം സംശയമൊന്നുമില്ലായിരുന്നു. സ്കൂളിലായാലും വീട്ടിലായാലും ന്യായത്തിനു വേണ്ടി വാദിക്കുന്ന സാറയെയാണ് എല്ലാവർക്കും പരിചയം.
സാറയുടെ വാദം കേൾക്കുമ്പോഴെല്ലാം അമ്മ ബെറ്റിയും അച്ഛാച്ചൻ സണ്ണിയും തമാശമട്ടിൽ പറയും.
"ഇവളൊരു വക്കീലാകും. അതു കേട്ടു പലരും നെറ്റിചുളിച്ചു. കേൾവി പരിമിതിയുള്ള കുട്ടി എങ്ങനെ വക്കീലാകും? ആ സംശയത്തിനുള്ള ഉത്തരമാണ് അഭിഭാഷക സാറാ സണ്ണിയുടെ ജീവിതം. ഇന്ത്യയിലെ കേൾവിപരിമിതിയുള്ള ആദ്യ അഭിഭാഷകയാണു സാറ സണ്ണി. കോട്ടയം സ്വദേശിയും ബെംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റുമായ സണ്ണി കുരുവിളയുടെയും ബെറ്റിയുടെയും മകൾ.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനു മുന്നിൽ സാറ സണ്ണി വാദവുമായെത്തിയപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ തന്നെ ചരിത്ര നിമിഷമാണു പിറന്നത്. ആംഗ്യഭാഷയിലുള്ള വാദം വിശദീകരിക്കാൻ വ്യാഖ്യാതാവ് സൗരഭ് റോയ് ചൗധരിയെ അനുവദിച്ചു. ഭിന്നശേഷിയുള്ളവരെക്കൂടി പരിഗണിക്കുന്ന ഇടമായി കോടതി മാറിയ ചരിത്രനിമിഷം. പരിമിതികൾ മറികടന്നു സ്വപ്നനേട്ടം സ്വന്തമാക്കിയ സാറയുടെ ജീവിതകഥയിലൂടെ..
കേൾക്കാത്ത ശബ്ദം വായിക്കുമ്പോൾ
എനിക്കു സംസാരിക്കാനാകും. പക്ഷേ, എന്റെ ലോകത്തു ശബ്ദങ്ങളില്ല. കേൾക്കാൻ കഴിയാത്തതിനാൽ പല ഇടങ്ങളിലും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. പരിമിതികളുടെ പേരിൽ ഒരിക്കലും പിന്നിലാകരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. മുതിർന്ന സഹോദരൻ പതീകും എന്റെ ഇരട്ട സഹോദരിയായ മറിയയും കേൾവി പരിമിതിയുള്ളവരാണ്. ഞങ്ങളുടെ മൂന്നുപേരുടെയും വിജയകഥയ്ക്കു പിന്നിൽ മാതാപിതാക്കളുടെ നിശ്ചയദാർഢ്യവും പ്രയത്നവും തുണയായുണ്ട്.
കേൾവി പരിമിതിയുള്ള ഞങ്ങളുടെ സ്കൂൾ, കോളജ് അഡ്മിഷൻ സമയങ്ങളിൽ അവർ നേരിട്ട പ്രശ്നങ്ങൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ഭിന്നശേഷിയുള്ളവർക്കു വേണ്ടി മാറ്റങ്ങൾ കൊണ്ടു വരണമെന്ന മോഹമാണ് അഭിഭാഷകയാകണമെന്ന തീരുമാനത്തിലേക്കെന്നെ എത്തിച്ചത്.
അമ്മയുടെ ചുണ്ടിലെ അക്ഷരങ്ങൾ
この記事は Vanitha の November 11, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の November 11, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്