試す - 無料

ഏതോ ജന്മ കൽപനയിൽ...

Vanitha

|

February 18, 2023

സംഗീതലോകത്ത് ആരും പാടാത്ത പാട്ടിന്റെ സൗന്ദര്യമായിരുന്നു വാണിയമ്മ. അന്തരിച്ച ഗായിക വാണി ജയറാമിനെ മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര ഓർക്കുന്നു 

- വി. ആർ. ജ്യോതിഷ്

ഏതോ ജന്മ കൽപനയിൽ...

ഈശ്വരന്റെ ജന്മകല്പനയായിരുന്നു വാണിയമ്മയിലെ ഗായിക എന്നു തോന്നിയിട്ടുണ്ട്.

സംഗീതവഴികളിലൂടെ ഞങ്ങൾക്കു മുൻപേ നടന്ന വാണിയമ്മ ഒരു വഴിവിളക്കായിരുന്നു. ഈശ്വരന് ഏറ്റവും പ്രിയപ്പെട്ടവർക്കാണു പാടാനുള്ള കഴിവു കൊടുക്കുന്നതെന്നു വാണിയമ്മ പറയുമായിരുന്നു.

ഞങ്ങളുടെ കുട്ടിക്കാലത്തെ സ്വപ്നഗായികയായിരുന്നു വാണിയമ്മ. ഞാനിപ്പോഴും ഓർക്കുന്നു, ആകാശവാണിയിലൂടെ വാണിയമ്മയുടെ പാട്ടുകേൾക്കാൻ കൊതിച്ചിരുന്ന കാലം. സംഗീതവാസനയുള്ളവരെ അവർ അത് സ്വാധീനിച്ചിരുന്നു. വാണിയമ്മയെപ്പോലെ ഒരു ഗായികയാകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഞാനും.

അക്കാലത്തേ വാണിയമ്മയുടെ ഇതരഭാഷാ ഗാനങ്ങൾ പാടിനടന്നിരുന്നു. അതുപക്ഷേ, പാട്ടിനെക്കുറിച്ച് ഒന്നും അറിഞ്ഞുകൊണ്ടല്ല. എവിടെ നിന്നെങ്കിലും കേൾക്കുന്നതായിരുന്നു. അല്പം കൂടി മുതിർന്നപ്പോൾ ഞാൻ ഗാനമേളകൾക്കു പാടാൻ തുടങ്ങി. ആ സമയത്താണു വാണിയമ്മയുടെ സ്വരവും ആലാപനഭംഗിയുമൊക്കെ തിരിച്ചറിയുന്നത്. അന്നു സ്റ്റേജിൽ പാടിയിരുന്ന പാട്ടുകളിൽ കൂടുതലും വാണിയമ്മ പാടിയതായിരുന്നു.

"സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധിക മാണീ ഭൂമി 'ഒഎൻവി എഴുതി സലിൽ ചൗധരി ഈണമിട്ട സ്വപ്നം എന്ന സിനിമയിലെ ഈ ഗാനത്തിലൂടെ മലയാളത്തിൽ വാണിയമ്മ പുതിയൊരു സംഗീതയുഗം തുറക്കുകയായിരുന്നല്ലോ. ആ ഗാനവും മങ്കൊമ്പ് ഗോപാലകൃഷ്ണനും ആർ.കെ. ശേഖറും ചേർന്നൊരുക്കിയ ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാം അന്തരീക്ഷം..' എന്ന ഗാനവും ഞാനന്ന് എത്രയോ വേദികളിൽ പാടിയിട്ടുണ്ട്. അതുപോലെ വാണിയമ്മ പാടിയ സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനീ... എം.കെ. അർജുനൻ മാഷ് ഭരണിക്കാവ് ശിവകുമാർ ടീമിന്റെ ഈ മനോഹരഗാനവും ഞാൻ ഗാനമേളകളിൽ പാടാറുണ്ടായിരുന്നു.

എന്നാൽ അക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ശ്രീകുമാരൻ തമ്പി സർ എഴുതി അർജുനൻ മാഷ് സംഗീതം നൽകിയ തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി 'എന്ന പാട്ടാണ്. മിക്കവാറും ഓണക്കാലങ്ങളിലായിരിക്കുമല്ലോ ഗാനമേളകൾ ധാരാളം ഓണപ്പാട്ടുകൾ പാടേണ്ടിവരും. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയിരുന്ന പാട്ടായിരുന്നു തിരുവോണപ്പുലരിതൻ.

ഓലഞ്ഞാലിക്കുരുവി

Vanitha からのその他のストーリー

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Translate

Share

-
+

Change font size