कोशिश गोल्ड - मुक्त

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

Vanitha

|

November 09, 2024

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

- അഞ്ജലി അനിൽകുമാർ

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ചിറകടിച്ചെൻ കൂടു തകരും നേരം ജീവജലം തരുമോ... ജീവജലം തരുമോ...

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്ന് വീട്ടിൽ നിന്ന് ഉയർന്നു കേൾക്കുന്നു. തൃശ്ശൂർ പോട്ടോർ റോഡരികിൽ വിശാലമായ മുറ്റത്ത് തലയെടുപ്പോടെ നിൽക്കുകയാണ് ന്യൂസ്പേപ്പർ ബോയ് സിനിമയിലെ നടൻ വി. ബാലരാമന്റെ വാണീവിലാസം വീട്. 84-ാം വയസ്സിലും ജീവകാരുണ്യപ്രവർത്തനങ്ങളും യോഗയുമൊക്കെയായി സദാ തിരക്കിലാണ് മാഷ്. എങ്കിലും ഓർമയുടെ അങ്ങേതുഞ്ചത്ത് ഇന്നുമുണ്ട് ചെറുതാരകമായി സിനിമയുടെ തിളക്കം. തൃശൂരിലെ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ അമരക്കാരനാണ് വി. ബാലരാമൻ. പ്രവർത്തനത്തിനൊപ്പം താൽപര്യമുള്ളവർക്കു പരിശീലനം നൽകുന്ന ചുമതലയും അദ്ദേഹത്തിനാണ്. ജീവ കാരുണ്യ പ്രവർത്തകരുടെ സംഘടനയായ കെയർ ഫോർ ഓളിന്റെയും യോഗാ ഫോർ ഓളിന്റെയും സ്ഥാപക പ്രസിഡന്റ് കൂടിയാണ് മാഷ്.

“ഈ പ്രായത്തിലും എന്നെ ഇത് ഉത്സാഹവാനായി നിർത്തുന്നത് എന്താണെന്നറിയാമോ? യോഗയും ജീവകാരുണ്യപ്രവർത്തനവും പിന്നെ, ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രെനായ ലച്ചുവും അനുവും തനുവും. കുട്ടികൾക്കൊപ്പം ഇരിക്കുമ്പോൾ ഞാൻ അവരിൽ ഒരാളാകും. എല്ലാ കുട്ടിക്കളികളിലും കൂടും.'' ഓരം ചേർന്ന് നിന്നു മുറ്റത്തേക്ക് തണൽ വിരിച്ചു നിൽക്കുന്ന മാവിന്റെ തണലിരുന്ന് പൊട്ടിച്ചിരിയോടെ മാഷ് പറയുന്നു. “എന്റെ ജീവവായു യോഗയും ജീവജലം പാലിയേറ്റീവ് കെയറുമാണ്. ഓരോ രോഗിയുടെയും ദിവസങ്ങൾ കൂടുതൽ മനോഹരമാക്കാനുള്ള ശ്രമമാണത്. എന്റെ ഭാര്യാസഹോദരൻ മണികണ്ഠന് കാൻസറായിരുന്നു. അദ്ദേഹം വിവാഹിതനായിരുന്നില്ല. ബന്ധുക്കളെന്നു പറയാൻ ഞാനും ഭാര്യ ജാനകിയും കുട്ടികളും മാത്രമേയുള്ളൂ.

ഈ രോഗാവസ്ഥയിൽ എങ്ങനെ പരിചരിക്കണം എന്ന് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് മണിയെ തൃശ്ശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ചു. ഞങ്ങൾ പതിവായി കാണാൻ പോകും. അതുവഴി പാലിയേറ്റീവ് കെയർ ഹോം പ്രവർത്തനങ്ങൾ മനസ്സിലാക്കി. അന്ന് അവിടെയുണ്ടായിരുന്ന ഇന്ദിര ഗോപിനാഥ് എന്ന വോളന്റിയറോട് "എന്നെയും നിങ്ങൾക്കൊപ്പം കൂട്ടാമോ?' എന്ന് ചോദിച്ചു. സന്തോഷത്തോടെ അവർ സമ്മതിച്ചു. അങ്ങനെ ആരംഭിച്ചതാണു പാലിയേറ്റീവ് കെയർ പ്രവർത്തനം.

വിടല്ലേ സന്തോഷം

Vanitha से और कहानियाँ

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size