Versuchen GOLD - Frei
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha
|November 09, 2024
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

ചിറകടിച്ചെൻ കൂടു തകരും നേരം ജീവജലം തരുമോ... ജീവജലം തരുമോ...
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്ന് വീട്ടിൽ നിന്ന് ഉയർന്നു കേൾക്കുന്നു. തൃശ്ശൂർ പോട്ടോർ റോഡരികിൽ വിശാലമായ മുറ്റത്ത് തലയെടുപ്പോടെ നിൽക്കുകയാണ് ന്യൂസ്പേപ്പർ ബോയ് സിനിമയിലെ നടൻ വി. ബാലരാമന്റെ വാണീവിലാസം വീട്. 84-ാം വയസ്സിലും ജീവകാരുണ്യപ്രവർത്തനങ്ങളും യോഗയുമൊക്കെയായി സദാ തിരക്കിലാണ് മാഷ്. എങ്കിലും ഓർമയുടെ അങ്ങേതുഞ്ചത്ത് ഇന്നുമുണ്ട് ചെറുതാരകമായി സിനിമയുടെ തിളക്കം. തൃശൂരിലെ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ അമരക്കാരനാണ് വി. ബാലരാമൻ. പ്രവർത്തനത്തിനൊപ്പം താൽപര്യമുള്ളവർക്കു പരിശീലനം നൽകുന്ന ചുമതലയും അദ്ദേഹത്തിനാണ്. ജീവ കാരുണ്യ പ്രവർത്തകരുടെ സംഘടനയായ കെയർ ഫോർ ഓളിന്റെയും യോഗാ ഫോർ ഓളിന്റെയും സ്ഥാപക പ്രസിഡന്റ് കൂടിയാണ് മാഷ്.
“ഈ പ്രായത്തിലും എന്നെ ഇത് ഉത്സാഹവാനായി നിർത്തുന്നത് എന്താണെന്നറിയാമോ? യോഗയും ജീവകാരുണ്യപ്രവർത്തനവും പിന്നെ, ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രെനായ ലച്ചുവും അനുവും തനുവും. കുട്ടികൾക്കൊപ്പം ഇരിക്കുമ്പോൾ ഞാൻ അവരിൽ ഒരാളാകും. എല്ലാ കുട്ടിക്കളികളിലും കൂടും.'' ഓരം ചേർന്ന് നിന്നു മുറ്റത്തേക്ക് തണൽ വിരിച്ചു നിൽക്കുന്ന മാവിന്റെ തണലിരുന്ന് പൊട്ടിച്ചിരിയോടെ മാഷ് പറയുന്നു. “എന്റെ ജീവവായു യോഗയും ജീവജലം പാലിയേറ്റീവ് കെയറുമാണ്. ഓരോ രോഗിയുടെയും ദിവസങ്ങൾ കൂടുതൽ മനോഹരമാക്കാനുള്ള ശ്രമമാണത്. എന്റെ ഭാര്യാസഹോദരൻ മണികണ്ഠന് കാൻസറായിരുന്നു. അദ്ദേഹം വിവാഹിതനായിരുന്നില്ല. ബന്ധുക്കളെന്നു പറയാൻ ഞാനും ഭാര്യ ജാനകിയും കുട്ടികളും മാത്രമേയുള്ളൂ.
ഈ രോഗാവസ്ഥയിൽ എങ്ങനെ പരിചരിക്കണം എന്ന് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് മണിയെ തൃശ്ശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ചു. ഞങ്ങൾ പതിവായി കാണാൻ പോകും. അതുവഴി പാലിയേറ്റീവ് കെയർ ഹോം പ്രവർത്തനങ്ങൾ മനസ്സിലാക്കി. അന്ന് അവിടെയുണ്ടായിരുന്ന ഇന്ദിര ഗോപിനാഥ് എന്ന വോളന്റിയറോട് "എന്നെയും നിങ്ങൾക്കൊപ്പം കൂട്ടാമോ?' എന്ന് ചോദിച്ചു. സന്തോഷത്തോടെ അവർ സമ്മതിച്ചു. അങ്ങനെ ആരംഭിച്ചതാണു പാലിയേറ്റീവ് കെയർ പ്രവർത്തനം.
വിടല്ലേ സന്തോഷം
Diese Geschichte stammt aus der November 09, 2024 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size