Essayer OR - Gratuit
ബ്രെയിൻ റോട്ട് പരിഹരിക്കാം
Vanitha
|October 25, 2025
മാനസികമായ ക്ഷീണം ചിന്തയെയും പ്രവൃത്തിയെയും ബാധിക്കും. ഏകാഗ്രത കുറയ്ക്കും. ബ്രെയിൻ റോട്ട് തിരിച്ചറിയാനും ഈ അവസ്ഥ പരിഹരിക്കാനും
എപ്പോഴും കൈവിരലുകളോ മനസ്സോ മൊബൈലിലേക്കാണോ നീളുന്നത്? മൊബൈൽ കയ്യിലെടുക്കുന്നത് ഇമെയിൽ നോക്കാനോ ജോലി സംബന്ധമോ പഠനസംബന്ധമോ ആയ കാര്യങ്ങൾക്കാകും. അറിയാതെ കൈ നീളുന്നതു സോഷ്യൽ മീഡിയയിലേക്ക് കണ്ണിൽപ്പെടുന്ന റീൽസിലോ വീഡിയോയിലോ കുടുങ്ങും. പിന്നെ എണ്ണമില്ലാത്തത് വിഡിയോകളിലേക്കു ചാടിച്ചാടി നേരം പോകും.
ഈ അവസ്ഥ പരിചയമുണ്ടോ? എങ്കിൽ ബെയ്ൻ റോട്ട് എന്തെന്നറിയേണ്ടതുണ്ട്. അമിതമായി ഇന്റർനെറ്റ്, സോഷ്യൽമീഡിയ ഇവ ഉപയോഗിക്കുന്നതു മൂലം ബുദ്ധിപരവും വൈകാരികവുമായ ബുദ്ധിമുട്ടുകളുണ്ടാകുന്ന അവസ്ഥയാണു ബ്രെയിൻ റോട്ട്. ഈ അവസ്ഥ കാരണമുണ്ടാകുന്ന മാനസികമായ ക്ഷീണം ചിന്തയെയും പ്രവൃത്തിയെയും ബാധിക്കും. ഏകാഗ്രത കുറയ്ക്കും ബ്രെയിൻ റോട്ട് തിരിച്ചറിയാനും ഈ അവസ്ഥ പരിഹരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കിക്കോളൂ..
ലക്ഷണങ്ങൾ അറിയാം
അമിതമായി ഇന്റർനെറ്റിലെയോ സോഷ്യൽ മീഡിയയിലേയോ ദൃശ്യങ്ങൾ നിരന്തരമായി കാണുന്നതു മൂലം ശ്രദ്ധയും ഓർമയുമുൾപ്പെടെയുള്ള തലച്ചോറിന്റെ കഴിവുകൾ കുറയുന്ന അവസ്ഥയാണു ബ്രയിൻ റോട്ട് ശ്രദ്ധക്കുറവ്, ഓർമക്കുറവ്, ഉറക്കമില്ലായ്മ, അമിതമായ ഉത്കണ്ഠ, എടുത്തുചാട്ടം, പെട്ടെന്നു ദേഷ്യം വരിക, ശബ്ദത്തോട് അസഹിഷ്ണുത ഒട്ടേറെ കാര്യങ്ങൾ ആസൂത്രണം ചെയ്തു മുന്നോട്ടു പോകാൻ കഴിയാതെ വരിക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
റീൽസ്, ഷോട്സ്, യാതൊരു ഗുണവും നൽകാത്ത വിഡിയോസ് തുടങ്ങിയവ അമിതമായി കാണുന്നതു ബ്രെയിൻ റോട്ടിനു കാരണമാകാമെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. പഴയതു പോലെ കൃത്യമായി ജോലി ചെയ്യാൻ പറ്റുന്നില്ല. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. മനസ്സിലാക്കിയ പല കാര്യങ്ങളും ഓർമയിൽ നിൽക്കുന്നില്ല. തുടർച്ചയായി പല കാര്യങ്ങൾ ചെയ്യുമ്പോൾ തൊട്ടു മുൻപു ചെയ്ത കാര്യങ്ങൾ ഓർമയിൽ നിൽക്കുന്നില്ല, സംഖ്യകളും തീയതികളും വസ്തുതകളും പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയാതെ വരുന്നു. കുറച്ചു നേരം ജോലി ചെയ്യുമ്പോൾത്തന്നെ മടുപ്പ് അനുഭവപ്പെടുകയും ജോലി അവസാനിപ്പിച്ചിട്ടു പോകാൻ തോന്നുകയും ചെയ്യുക. ഇത്തരം അവസ്ഥയുണ്ടെങ്കിൽ ബെയ്ൻ റോട്ട് ബാധിച്ചിട്ടുണ്ടെന്നു സംശയിക്കണം.
എന്തൊക്കെയോ പ്രധാനപ്പെട്ട വിവരങ്ങൾ കിട്ടാനുണ്ടെന്ന തോന്നലിൽ ഇടയ്ക്കിടെ മൊബൈൽ എടുത്തു നോക്കുക, ഇന്റർനെറ്റോ റേഞ്ചോ ഇല്ലാതെ വരുമ്പോൾ അസ്വസ്ഥത വരിക ഇവയെല്ലാം അപകടസൂചനകളാണ്.
Cette histoire est tirée de l'édition October 25, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
