ഇല കൊഴിഞ്ഞ വസന്തങ്ങൾ
Vanitha
|April 27, 2024
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും
ഇരുപത് വർഷം മുൻപുള്ള നവംബർ മാസത്തിൽ പെയ്ത ആ മഴ ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും തോർന്നിട്ടില്ല. അന്നാണ് അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞത്. പത്തുവർഷങ്ങൾക്കു മുൻപു മറ്റൊരു ഡിസംബർ കുളിരിൽ അമ്മയും ഞങ്ങളെ വിട്ടുപോയി.
ഓർമ വച്ച നാൾ മുതൽ തിരക്കിനിടയിലാണ് അച്ഛനെ കണ്ടിട്ടുള്ളത്. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവിടാൻ സമയം കണ്ടത്തിയിരുന്നു. അമ്മ പറയുന്ന നാട്ടുവർത്തമാനങ്ങൾ കേട്ടു ഞങ്ങളെ രണ്ടു വശത്തുമിരുത്തും. അങ്ങനെയിരിക്കുമ്പോൾ അച്ഛൻ ചോദിക്കും; അച്ഛനെ ഇഷ്ടമാണോടാ....' “അച്ഛനെ ഒത്തിരി ഇഷ്ടം' എന്നു പറയുമ്പോൾ ആ കണ്ണുകൾ നനയും. ഞങ്ങളുടെ സ്നേഹം ആഗ്രഹിക്കുന്ന ദുർബലനായ ഒരച്ഛനായി അദ്ദേഹം മാറും.
" രാത്രി ഉറങ്ങും മുൻപ് അരികിൽ കിടത്തി ലോകസാഹിത്യത്തിലെ കഥകൾ പറഞ്ഞുതരും. അച്ഛൻ കഥാപാത്രമായി മാറും. പിന്നെ, ആ കഥാപാത്രം സംസാരിക്കുന്നതു പോലെ സംസാരിക്കും. അതു കേട്ടു കേട്ടു ഞങ്ങൾ ഉറങ്ങും. അച്ഛന്റെ സുന്ദരമായ ശബ്ദത്തിൽ എത്രയോ കഥാപാത്രങ്ങൾ ഞങ്ങളുടെ ഓർമയിൽ ഉണർന്നിരിക്കുന്നു.
മക്കളുണ്ടാകാത്ത ദമ്പതികൾ ഒരു നേർച്ച പോലെ മറ്റുള്ളവർക്കു കിണറുകുത്തിക്കൊടുക്കുന്ന പതിവുണ്ട് ഞങ്ങളുടെ നാട്ടിൽ. അങ്ങനെ ഞങ്ങളുടെ മുത്തച്ഛനും കിണറു കുഴിച്ചു കൊടുക്കുകയും അതിനുശേഷമാണ് അച്ഛൻ പിറക്കുകയും ചെയ്തതെന്നു കേട്ടിട്ടുണ്ട്. അതുപോലെ തന്നെ മുത്തച്ഛനും മുത്തശ്ശിയും മക്കളില്ലാതെ വിഷമിച്ചിരുന്ന കാലത്ത് ഒരു സന്യാസി വീട്ടിൽ വന്നെന്നും നല്ലൊരു മകനുണ്ടായി കീർത്തി നേടുമെന്ന് അദ്ദേഹം അനുഗ്രഹിച്ചുവെന്നും ഞങ്ങൾ കേട്ടിട്ടുള്ള കഥകളാണ്.
അച്ഛൻ ഒറ്റമകനായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തു വല്ലാത്ത ഏകാന്തത അച്ഛൻ അനുഭവിച്ചിരുന്നു. പുസ്തകങ്ങളായിരുന്നു അച്ഛന് കൂട്ട്. മാവേലിക്കര പബ്ലിക് ലൈബ്രറി, പിന്നെ സന്ധ്യാസമയത്ത് ക്ഷേത്ര മൈതാനങ്ങളിലൂടെയുള്ള സഞ്ചാരം ഭക്തിഗാനങ്ങൾ. രാമായണവും ഭാഗവതവും. പിന്നെ പാഠകവും ഹരികഥയും. അങ്ങനെയായിരുന്നു അച്ഛന്റെ കുട്ടിക്കാലം.
അതുകൊണ്ടൊക്കെയാകും മുതിർന്നപ്പോൾ കുടുംബം അടുത്തുവേണമെന്ന് എപ്പോഴും നിർബന്ധമായിരുന്നു. ഞങ്ങൾ വിവാഹിതരായി രണ്ടിടങ്ങളിലേക്കു ചേക്കേറി. എങ്കിലും മിക്ക ദിവസങ്ങളിലും അച്ഛനെ വിളിക്കണമെന്ന അലിഖിത നിർദേശം ഞങ്ങൾ പാലിച്ചു.
തുടക്കം കവിതയിൽ
Cette histoire est tirée de l'édition April 27, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
