നമുക്കൊക്കെ വേണ്ടി മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു ജീവിതസഖി എവിടെയോ കാത്തിരിക്കുന്നുണ്ട്. ഒരു ദിവസം കണ്ടുമുട്ടുമെന്നു മേഘം സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടി പറയുന്നതു പോലെയാണ് ജി.പിയുടെയും ഗോപികയുടെയും കഥ.
അഞ്ജലിയായി കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലായിരുന്നു ഗോപിക. മൂന്നു വർഷമായി ജീവിക്കുന്നതു പോലും സാന്ത്വനം കഥാപാത്രമായിട്ടായിരുന്നു. സീരിയലിലെ കഥയിൽ അഞ്ജലിക്കു സന്തോഷമാകുമ്പോൾ ഗോപികയും ഹാപ്പി. അഞ്ജലി കരയുമ്പോൾ ഗോപികയും ഓഫ് ആകും. അതിനിടയ്ക്ക് വിവാഹമോ? ജി.പി ആണെങ്കിൽ ബാച്ചിലർ ലൈഫിന്റെ ആകാശത്തു പാറി നടക്കുന്നു. അവതാരകനായി പേരെടുത്തു. പിന്നെ, മലയാളവും തമിഴും കഴിഞ്ഞു തെലുങ്കിലെ വലിയ നിർമാതാക്കളുടെ സിനിമകളിൽ. അതിനിടിയിൽ പേളി മാണിയെ മുതൽ പ്രിയാമണിയെ വരെ കല്യാണം കഴിക്കുമെന്നു ഗോസിപ്പും. അപ്പോഴും ജി.പി പറഞ്ഞു, വെറുതെ വിട്, ജീവിച്ചു പൊക്കോട്ടെ.
അങ്ങനെ പാറി നടക്കുമ്പോഴാണ് ഇങ്ങനെ കയ്യും പിടിച്ചു ചേർന്നിരിക്കാനിടയായ ആ യാത്ര സംഭവിക്കുന്നത്. യാത്ര ചെയ്തത് ഇവരല്ല കേട്ടോ. ജിപിയുടെ അച്ഛന്റെ അനുജത്തി പത്മജ വേണുഗോപാലും ഗോപികയുടെ അച്ഛന്റെ ചേച്ചി ചന്ദ്രികയും
ഒരു യാത്രയുണ്ടാക്കിയ വിവാഹം. അതിനെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാമല്ലേ?
ജി.പി: മേമയും ഗോപികയുടെ വല്യമ്മയും സുഹൃത്തുക്കളായിരുന്നു. 15 വർഷം മുൻപ് ചാർ ധാമിലേക്കുള്ള യാത്രയിലാണ് അവർ പരിചയപ്പെടുന്നത്. ആ യാത്ര കഴിഞ്ഞിട്ടും സൗഹൃദം സൂക്ഷിച്ചു. അവരുടെ സംഭാഷണത്തിനിടയിലാണ് ഇങ്ങനെ ഒരു വിവാഹാലോചന ഉണ്ടായത്. മേമ എന്നോടു പറഞ്ഞു, നീ ഒന്നുപോയി ഗോപികയെ കാണണം.' ഷോകളിൽ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ പരിചയപ്പെട്ടിട്ടില്ല.
മേമ പറഞ്ഞെങ്കിലും ഞാൻ കാണാൻ പോയില്ല. ഒന്നാമത്തെ കാര്യം തിരുവന്തപുരത്തെ കോഫി ഷോപ്പിൽ വച്ചുകണ്ടാൽ വെറുതെ ഗോസിപ്പ് ആകേണ്ടല്ലോ. പിന്നെ, മേമയുടെ മെസേജുകളിൽ സ്നേഹം കുറഞ്ഞു, “ഓഹോ, ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലല്ലേ' എന്നായി. അങ്ങനെ വലിയ താൽപര്യമില്ലാതെ കാണാൻ തയാറാകുന്നു.
ഗോപിക: ഏട്ടനോട് ഒന്നര മാസം മുൻപേ പറഞ്ഞെങ്കിലും എന്നോട് ഒന്നര ആഴ്ച മുന്നേയാണ് "ജി.പി. കാണാൻ വരുന്നുവെന്ന കാര്യം വല്യമ്മ പറഞ്ഞത്. ചേട്ടൻ വിളിച്ചപ്പോൾ ഞാൻ ചെന്നൈയിൽ ആയിരുന്നു. അങ്ങോട്ടു വരട്ടേയെന്നു ചോദിക്കുന്നു. ഞാൻ സമ്മതവും നൽകി.
Esta historia es de la edición February 17, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 17, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്