ക്ലാസിലിരുന്നു സ്ഥിരമായി ഉറങ്ങുന്നതു കണ്ടിട്ടാണു ടീച്ചർ ആ കുട്ടിയോടു രഹസ്യമായി ചെന്നു തട്ടി വിളിച്ചു പീരിയഡ് കഴിയുമ്പോൾ സ്റ്റാഫ് റൂമിലേക്കു വരാൻ പറഞ്ഞത്. എന്തു പറ്റി രാത്രി ഉറങ്ങിയില്ലേ?' എന്ന് ചോദിച്ചതും അവൾ ടീച്ചറെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. "അച്ഛനും അമ്മയും വഴക്കായിരുന്നു മിസേ... തല്ലും വാക്കുതർക്കവും. വെളുപ്പിനെ വരെ... 'ഏങ്ങിയേങ്ങി അവൾ പറഞ്ഞു.
ഇതൊരു കുഞ്ഞിന്റെ മാത്രം കാര്യമല്ല. മാതാപിതാക്കൾ പതിവായി വഴക്കിടുന്നതിന്റെ മാനസികാഘാതവും പേറി നടക്കുന്ന, പലപ്പോഴും അതേക്കുറിച്ച് ആരോടും ഒന്നും മിണ്ടാൻ കൂടി പറ്റാത്ത ധാരാളം കുട്ടികൾ നമുക്കിടയിലുണ്ട്. വീട്ടിലെ വഴക്കുകൾ പൂർണമായും ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിലും അവ ആരോഗ്യകരമായി കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ മുതിർന്നവർ ശീലിക്കേണ്ടതുണ്ട്.
ആഘാതങ്ങൾ പല തോതിൽ
വീടിന്റെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നവരാണു കുട്ടികൾ സുരക്ഷിതത്വം ഉള്ളൊരിടമായിരുന്നാൽ മാത്രമേ ഇത് എന്റെ ഇടമാണെന്നു കുട്ടിക്കു തോന്നു. മറിച്ചു സ്ഥിരം വഴക്കുണ്ടാകുന്നൊരു സ്ഥലത്തെക്കുറിച്ച് ഇവിടം സുരക്ഷിതമാണ്' എന്ന ചിന്ത വരില്ല, വഴക്കു നടക്കാൻ സാധ്യതയുള്ളോരു സ്ഥലം എന്നതു കുട്ടിയെ സംബന്ധിച്ച് അപകടമേഖലയിൽ ഇരിക്കും പോലെയാണ്. എപ്പോൾ വേണമെങ്കിലും അച്ഛനും അമ്മയും പൊട്ടിത്തെറിക്കാം എന്ന ചിന്ത കുട്ടിയിൽ എപ്പോഴുമുണ്ടാകും. ആരുടെയെങ്കിലും മുഖം ചെറുതായൊന്നു മാറുന്നതു കണ്ടാൽ തന്നെ കുട്ടി ഭയപ്പെടും. ആ ഭയം പതിയെ ഉത്കണ്ഠയിലേക്കു മാറും. വീട്ടിലിരുന്നാൽ മാത്രം വരുന്ന ഇത്തരം ആകുലതകൾ പതിയെ മറ്റെവിടെയിരുന്നാലും കുട്ടിയുടെ മനസ്സിൽ സ്ഥിരമായി വന്നു തുടങ്ങും.
മറ്റു കുട്ടികളും മാതാപിതാക്കളും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നതു കാണുമ്പോൾ ഇവർ സങ്കടം അനുഭവിക്കാൻ സാധ്യതയുണ്ട്. അവർക്കുണ്ടല്ലോ വഴക്കുണ്ടാക്കാത്ത അച്ഛനമ്മമാർ, എനിക്കില്ലല്ലോ' എന്നുള്ള താരതമ്യത്തിൽ മക്കൾ ഉഴലും. ഇതു കുട്ടികളെ വിഷാദത്തിലേക്കു വരെ നയിക്കാം.
"എന്റെ വീട്ടിൽ ഇങ്ങനെയൊക്കെ നടക്കുന്നത് അപ്പുറത്തെ വീട്ടുകാർ കേൾക്കുമോ? അതേക്കുറിച്ച് അവർ ചോദിക്കുമോ?' എന്നോർത്തുള്ള അപമാനഭാരവും വരും. ചിലപ്പോൾ മറ്റുള്ളവരോടു മിണ്ടാനും മറ്റും മടി കാണിക്കും. ഭാവിയിൽ ഇതു കുട്ടിയുടെ ആത്മവിശ്വാസത്തെ തന്നെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
Esta historia es de la edición July 08, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 08, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
രയീശന്റെയും ദിവ്യയുടെയും ഹൃദയഹാരിയായ ജീവിതകഥ
ഹൃദയഹാരിയായ ജീവിതവിശേഷങ്ങൾ പങ്കുവച്ച് രതീഷ് ബാലകൃഷ്ണൻ പൊതുവാളും ദിവ്യ വിശ്വനാഥും
നെഞ്ചോടു ചേർത്തു പറയാം ഒറ്റയ്ക്കല്ല
അവിവാഹിതരായ ആ അമ്മമാരോട് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ....കുറ്റപ്പെടുത്തലിനും കല്ലേറിനും വിട്ടുകൊടുക്കാതെ രക്ഷിതാക്കൾ ചേർത്തു പിടിച്ചിരുന്നെങ്കിൽ...അവരൊന്നും ഇങ്ങനെ ഒറ്റയ്ക്കു പൊള്ളേണ്ടി വരില്ലായിരുന്നു.
Wedding Just like a WOW!
മകളുടെ വിവാഹം അതിമനോഹരമാക്കി മാറ്റിയ വിശേഷങ്ങളുമായി പാർവതിയും പ്രസീതയും ശോഭ കുഞ്ചനും
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ