ആറുപതിറ്റാണ്ടിലേറെയായി നാടകകലയു മായി പ്രവർത്തിക്കുന്ന വളരെ പ്രഗത്ഭനായ ഒരു നാടകപ്രതിഭയാണ് ഇബ്രാഹിം വെങ്ങര. ബാല്യം മുതൽ തന്നെ നാടകത്തോട് അടങ്ങാത്ത ഒരു അഭി നിവേശം ഉണ്ടായിരുന്ന അദ്ദേഹം പക്ഷേ വളരെ അപ്രതീക്ഷിതമായിട്ടാണ് ഒരു നാടകനടനായി 1961 ൽ നാടകരംഗത്തേക്ക് വന്നത്. നാടകനടൻ, നാടക കൃത്ത്, നാടകസംവിധായകൻ, നാടകസമിതി ഉടമ എന്നിങ്ങനെ നാടകത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ നാടകങ്ങൾ കേരളത്തിലുടനീളമുള്ള വേദികളിൽ വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചിട്ടുള്ളവയാണ്.
സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയുന്നവയായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങൾ. അടിയന്തിരാവസ്ഥക്കാലത്ത് അദ്ദേഹം എഴുതിയ “ഭൂതവനം' എന്ന നാടകം അവതരിപ്പിച്ചതിന് അന്നത്തെ സർക്കാർ വിചാരണ കൂടാതെ മൂന്നു മാസം അദ്ദേഹത്തെ കണ്ണൂർ ജയിലിലാക്കിയിരുന്നു.
സെയ്തുമാടത്ത്, അലിക്കുഞ്ഞി കുഞ്ഞാമിന ദമ്പതിമാരുടെ മകനായി 1941 ൽ കണ്ണൂർ ജില്ലയിലെ വെങ്ങരയിലാണ് ഇബ്രാഹിം വെങ്ങരയുടെ ജനനം. മൂന്നുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ഏഴ് വയസ്സ് മുതൽ തളിപ്പറമ്പിൽ അമ്മയുടെ തറവാട്ടിലായി രുന്നു താമസം. വെങ്ങര മാപ്പിള എൽ.പി സ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ഇബ്രാഹിം, പിൽക്കാലത്ത് തളിപ്പറമ്പ് വയോജന വായനശാലയിൽ നിന്നാണ് എഴുതാനും, വായിക്കാനും പഠിച്ചത്. പന്ത്രണ്ട് വയസ്സുള്ളപ്പോൾ ഒരു നാടകം കണ്ടതിന്റെ പേരിൽ തറവാട്ടിൽ നിന്നും അടിച്ചിറക്കപ്പെട്ട അദ്ദേഹം പിന്നീട് ഇന്ത്യയിലെ പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സഞ്ചരിച്ച് വിവിധ ജോലികൾ ചെയ്തിരുന്നു. പതിനാല് വർഷങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ അദ്ദേഹം ഒരു നാടകനടനും, നാടകകൃത്തും നാടകസംവിധായകനുമായി മാറിയിരുന്നു.
സാങ്കേതിക സങ്കീർണ്ണതകൾ നിറച്ചുകൊണ്ട് നാടകമെന്ന കലാരൂപം പ്രേക്ഷകരിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഇബ്രാഹിം വെങ്ങര കരുത്തും, ഉൾക്കാമ്പും, ജീവിതവും നിറഞ്ഞ തന്റെ നാടകങ്ങളിലൂടെ ആസ്വാദകരെ പിടിച്ചുനിർത്തിയത്. ആദ്യനാടകരചനയായ “ആർത്തി, 1965 ൽ എഴുതി അവതരിപ്പിക്കുകയും “ആർത്തിയ്ക്ക് ആ വർഷത്തെ കേരള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. രണ്ട് ദേശീയ അവാർഡുകൾ, നാല് സംസ്ഥാന അവാർഡുകൾ, രണ്ട് കേരള സാഹിത്യ അക്കാദമി അവാർഡുകൾ, സംഗീത നാടക അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും, പുരസ്ക്കാര ങ്ങളും അദ്ദേഹത്തെ തേടിയെത്തി.
Esta historia es de la edición February 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...