ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 13 വർഷം ഞങ്ങൾക്കൊപ്പം ഒരു കുടുംബാംഗത്തെ പോലെ ജീവിച്ച കൊക്കോ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പഗ്ഗ് ഇനത്തിൽപ്പെട്ട നായ ചത്തു പോയത്. മനുഷ്യരുടേത് മരണവും മൃഗങ്ങളുടേത് ചാകലും എന്നാണല്ലോ പറയുന്നത്.
കൊക്കോയുടെ വേർപാട് ഞങ്ങളെയെല്ലാം വല്ലാതെ വേദനിപ്പിച്ചു. 2009 ൽ ഞാൻ ഡൽഹിയിൽ 15-ാം ലോക്സഭയിലെ അംഗമായും തുടർന്ന് കേന്ദ്ര മന്ത്രിസഭയിൽ സീനിയർ മന്ത്രി ശരദ് പവാറിനോടൊപ്പം കൃഷി, ഭക്ഷ്യവിതരണം, ഉപഭോക്തൃസംരക്ഷണം, സഹകരണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായും 2010 ൽ ഭക്ഷ്യവിതരണം ഉപഭോക്തൃ സംരക്ഷണം, സഹകരണം എന്നീ വകുപ്പുകളുടെ സ്വതന്ത ചുമതലയുള്ള മന്ത്രിയായും പ്രവർത്തിക്കുമ്പ ഴാണ് 17- ബൽവന്ത്റായ് മേത്ത റോഡിൽ എനിക്കൊരു ബംഗ്ലാവ് ലഭിക്കുന്നത്.
1984 ൽ 8-ാം ലോക്സഭയിൽ അംഗമായി ഡൽഹിയിൽ എത്തുമ്പോൾ 84 സൌത്ത് അവന്യൂവിലെ ഫ്ലാറ്റിലാണ് ഞാനും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. 12 വർഷം ഞങ്ങൾ അവിടെ താമസിച്ചു. എന്റെ മൂത്തമകൻ ബിജു സെന്റ് പോൾസിൽ 11-12 ക്ലാസുകളിലും മകൾ രേഖ മാറ്റർഡേയിൽ 8-ാം ക്ലാസിലും ജോ 5-ാം ക്ലാസ്സിൽ ഡോൺ ബോസ്കോയിലുമാണ് പഠനം നടത്തിയത്. കൊച്ചിയിൽ നിന്ന് പാർലമെന്റ് അംഗമായി ഞാൻ ഡൽഹിയിലെത്തുമ്പോൾ തേവര പെരുമാനൂർ ആംഗ്ലോ ഇന്ത്യൻ സ്ക്കൂളിൽ പഠിച്ചിരുന്ന മൂന്നു മക്കളുടെയും പഠനം ഡൽഹിയിലേക്ക് പെട്ടെന്ന് മാറ്റേണ്ടി വന്നു. 1984 മുതൽ 1996 വരെയുള്ള 12 വർഷക്കാലം സൌത്ത് അവന്യൂവിൽ എ.കെ. ആന്റണി, എം.എം. ജേക്കബ്ബ്, തലേക്കുന്നിൽ ബഷീർ തുടങ്ങിയവരുമൊക്കെയായി സന്തോഷത്തോടെ പാർലമെന്റ് ജീവിതം മുന്നോട്ടു പോയി.
1996 ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടതിനെ തുടർന്ന് കൊച്ചിക്ക് തിരിച്ചുവന്ന് തേവര കോളേജിൽ കെമിസ്ട്രി അധ്യാപനം തുടർന്നു. 1998 മുതൽ 2001 വരെ കെമിസ്ട്രി വിഭാഗം തലവനായി. ആ സമയത്തിനുള്ളിൽ മൂന്നു മക്കളും ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ കോളേജുകളിൽ ചേർന്നിരുന്നു. 2001-ൽ കേരള നിയമസഭയിലേക്ക് എറണാകുള ത്തുനിന്ന് എംഎൽഎ ആയി. 2009 വരെ ഒമ്പതു വർഷക്കാലം തിരുവനന്തപുരത്തായി താമസം. അതിൽ 2001 മുതൽ 2004 വരെ സംസ്ഥാന ടൂറിസം, ഫിഷറീസ്, എക്സൈസ് മന്ത്രിയായപ്പോൾ, തിരുവനന്തപുരത്ത് ഒരു ബംഗ്ലാവിലായിരുന്നു താമസം . പിന്നീട് എംഎൽഎ ഹോസ്റ്റലിലും.
Esta historia es de la edición April 21, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 21, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം