Facebook Pixel പാസം മുതലുള്ള ആത്മബന്ധു | Manorama Weekly - entertainment - Lee esta historia en Magzter.com

Intentar ORO - Gratis

പാസം മുതലുള്ള ആത്മബന്ധു

Manorama Weekly

|

March 25, 2023

ഒരേയൊരു ഷീല

- ദിലീപ്

പാസം മുതലുള്ള ആത്മബന്ധു

പാസം എന്ന വാക്കിനു തമിഴിൽ സ്നേഹം എന്നാണ് അർഥം. പാസത്തിൽ നിന്നു തന്നെയാണ് ഷീലയുടെയും ശാരദയുടെയും ബന്ധം തുടങ്ങിയത്. ഷീലയുടെ ആദ്യ സിനിമയായ “പാസ'ത്തിന്റെ തമിഴ്  പതിപ്പിൽ എംജിആറും ഷീലയും ആണ് അഭിനയിച്ചതെങ്കിൽ തെലുങ്ക് പതിപ്പായ “ആത്മബന്ധു'വിൽ അഭിനയിച്ചത് എൻടി ആറും ശാരദയുമായിരുന്നു. അവർ തമ്മിൽ അന്നു തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. പാസത്തോടൊപ്പം തന്നെ ഷീല ഭാഗ്യജാതക'ത്തിലൂടെ മലയാളത്തിൽ എത്തുകയും ഒന്നിനു പിറകെ ഒന്നായി കൈനിറയെ ചിത്രങ്ങൾ ഷീലയെ തേടിയെത്തുകയും ചെയ്തു. ശാരദ മലയാളത്തിൽ എത്തുന്നതിനു മുൻപേ നാടകനടിയെന്ന നിലയിൽ പേരെടുത്തിരുന്നു. രക്തക്കണ്ണീർ എന്ന തെലുങ്കു നാടകത്തിലെ അവരുടെ കഥാപാത്രം ഏറെ ജനപ്രീതി നേടി. തെലു ങ്കു സിനിമയിൽ ആദ്യ കാലത്ത് അവരുടെ പ്രസിദ്ധി കോമഡി റോളുകൾക്കായിരുന്നു.

ആന്ധ്രയിലെ തെനാലി ഗ്രാമത്തിൽ ജനിച്ച ശാരദയുടെ യഥാർഥ നാമം സരസ്വതീ ദേവി എന്നാണ്. സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്ത് അതേ പേരിൽ വേറെയും നടിമാർ ഉണ്ടായിരുന്നതുകൊണ്ട് അവർ പേരു മാറ്റി. 1965ൽ റിലീസ് ചെയ്ത "ഇണപ്രാവുകൾ' എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയപ്പോൾ റാഹേൽ എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. പക്ഷേ, പിന്നീട് ശാരദ എന്ന പേരു തന്നെ മലയാളത്തിലും സ്വീകരിച്ചു. പിന്നീട് മലയാളത്തിന്റെ ദുഃഖപുത്രിയും അഭിനയസരസ്വതിയുമായി, ശാരദ. മൂന്നു തവണ ദേശീയ പുരസ്കാരം നേടി “ഉർവശി ശാരദ'യായി. മലയാളികളുടെ മനസ്സിൽ ശാലീനതയുടെ പര്യായമായി.

ചിത്രമേള

ഷീലയും ശാരദയും ഒന്നിച്ചഭിനയിച്ച ഓർമകൾ ഷീല സിനിമകളെക്കുറിച്ചുള്ള പങ്കുവയ്ക്കുന്നു.

“ചിത്രമേളയാണ് മലയാളത്തിൽ ഞാനും ശാരദയും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമ. മൂന്നു കഥകളായിരുന്നു ആ സിനിമ. നഗരത്തിന്റെ മുഖങ്ങൾ എന്നാണു ഞാൻ അഭിനയിച്ച കഥയുടെ പേര്. അതിൽ ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല. കാരണം, അതൊരു പരീക്ഷണ സിനിമയായിരുന്നു. ടി.എസ്. മുത്തയ്യയുടെ സിനിമയാണ് ത്. മൂന്നു കഥകൾ ഒരു സിനിമയിൽ അവതരിപ്പിക്കുകയാണു മുത്തയ്യ ചെയ്തത്. നഗരത്തിന്റെ മുഖങ്ങൾ, പെണ്ണിന്റെ പ്രപഞ്ചം, അപസ്വരങ്ങൾ എന്നിവയാണ് ആ സിനിമകൾ. പെണ്ണിന്റെ പ്രപഞ്ചത്തിൽ ശാരദയും "നഗരത്തിന്റെ മുഖങ്ങളിൽ ഞാനും അഭിനയിച്ചു. പക്ഷേ, ഷൂട്ടിങ് സമയത്തു ഞങ്ങൾ കണ്ടിട്ടില്ല.

MÁS HISTORIAS DE Manorama Weekly

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Manorama Weekly

Manorama Weekly

ഇനിയും

അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു

time to read

4 mins

March 07, 2026

Manorama Weekly

Manorama Weekly

നായ്ക്കളെ കുളിപ്പിക്കുമ്പോൾ

പെറ്റ്സ് കോർണർ

time to read

1 min

March 07, 2026

Manorama Weekly

Manorama Weekly

ടിക്കറ്റ് വച്ച് പ്രസംഗം

കഥക്കൂട്ട്

time to read

2 mins

March 07, 2026

Manorama Weekly

Manorama Weekly

ജോർജ് തോമസ് സാറും സർഗവേദിയും

വഴിവിളക്കുകൾ

time to read

1 mins

March 07, 2026

Translate

Share

-
+

Change font size