മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു അടൂർ ഭാസി. സിനിമയുടെ ഹാസ്യത്തിനു പുതിയ മാനം നൽകിയ നടനാണദ്ദേഹം. 1927ൽ യശഃശരീരനായ സാഹിത്യകാരൻ ഇ.വി.കൃഷ്ണപിള്ളയുടെയും മലയാള ഗദ്യ കുലപതി സി .വി.രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഏഴു മക്കളിൽ നാലാമനായി ജനിച്ച അടൂർ ഭാസി ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ 1990ൽ മരണമടയുന്നതു വരെ എഴുന്നൂറോളം സിനിമകളിൽ ഹാസ്യതാരമായും നായകനായും വില്ലനായും അഭിനയിച്ചു. അഭിനയജീവിതത്തിന്റെ തുടക്കം നാടകത്തിലായിരുന്നു. കുറച്ചു കാലം പത്രപ്രവർത്തകനായും ജോലി ചെയ്തു. 1953ൽ "തിരമാല' എന്ന സിനിമയിലൂടെയാണു വെള്ളിത്തിരയിലെത്തിയത്. "മുടിയനായ പുത്രനി'ലെ കരയോഗം കൃഷ്ണൻ നായർ എന്ന കഥാപാത്രത്തോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. കെ.ഭാസ്കരൻ നായർ എന്നായിരുന്നു യഥാർഥ നാമം. അടൂർ ഭാസിയും ബഹദൂറും ചേർന്ന കോമഡി രംഗങ്ങൾ അക്കാലത്തെ സിനിമകളുടെ അവിഭാജ്യഘടകമായി തീർന്നു. അത്തരം രംഗങ്ങളുടെ തിരക്കഥയും സംവിധാനവും വരെ അടൂർ ഭാസിയായിരുന്നു എന്നാണ് അദ്ദേഹത്തോടൊപ്പം അഭിനയിച്ചിരുന്ന താരങ്ങളുടെ സാക്ഷ്യം. അടൂർ ഭാസിയെക്കുറിച്ച് ഷീല ഇങ്ങനെ ഓർക്കുന്നു :
“ഉദയായുടെ സിനിമകളിൽ അഭിനയിക്കുമ്പോഴാണ് അടൂർ ഭാസിയെ ശ്രദ്ധിച്ചു തുടങ്ങിയത്. എവിടെ അടൂർ ഭാസിയുണ്ടോ അവിടെ എല്ലാവരും ചിരിയായിരിക്കും. പണ്ടൊക്കെ കോമഡി രംഗങ്ങൾ വേറെയാണു ഷൂട്ട് ചെയ്യുക. അതിന്റെ തിരക്കഥ പ്രധാന തിരക്കഥയിൽ ഉണ്ടാകുകയില്ല. അടൂർ ഭാസിയെക്കുറിച്ചുള്ള ഒരു ഓർമ മലയാള ചലച്ചിത്ര പരിഷത്ത് ഉണ്ടാക്കിയതാണ്. അതിനു നേതൃത്വം നൽകിയത് നസീറും അടൂർ ഭാസിയും സത്യനുമായിരുന്നു. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും ബസിൽ സഞ്ചരിച്ച് നാടകം നടത്തി. നാടകങ്ങളിൽ ഞങ്ങളും അഭിനയിച്ചിരുന്നു.
ശാകുന്തളം നാടകമാണ് അവതരിപ്പിച്ചത്. അതിൽ അടൂർ ഭാസിയാണ് ശകുന്തള. ദുഷ്യന്തനായി അഭിനയിച്ചത് ബഹദൂർ, ശകുന്തളയുടെ വളർത്തച്ഛനായ കണ്വമഹർഷിയായി നസീർ. സത്യൻ വേറെന്തോ ഒരു വേഷം. ഞാൻ ശകുന്തളയുടെ അമ്മയോ മറ്റോ ആയിരുന്നു. മുഴുവനും കോമഡിയാണ്. അതിന്റെ തിരക്കഥ എഴുതിയതു അടൂർ ഭാസി ആയിരുന്നു.
അന്ന് ബസിൽ സഞ്ചരിച്ചു നാടകം അവതരിപ്പിക്കുമ്പോൾ പല സ്ഥലത്തും കെ.ആർ.ഗൗരിയമ്മയും ഞങ്ങൾക്കൊപ്പം വന്നു. അവരായിരുന്നു ഉദ്ഘാടനം ചെയ്തത്. ഒരിക്കൽ അവരുടെ കാറിൽ നിന്നിറങ്ങി ഞങ്ങളുടെ ബസിൽ ഞങ്ങൾക്കൊപ്പം യാത്ര ചെയ്തു. ഒരു മന്ത്രി എന്നല്ല, ഞങ്ങളുടെ കൂടെയുള്ള ഒരു അമ്മയായി തന്നെയാണ് അവർ പെരുമാറിയത്.
Esta historia es de la edición February 01,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 01,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.