BACKPACKER Bird
Vanitha
|December 07, 2024
ലഭ്യമാകുന്ന യാത്രാ സൗകര്യങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് ലോകം കറങ്ങാനിറങ്ങിയ പെൺകുട്ടി അരുണിമ
ഒറ്റയ്ക്ക് പോകാനോ...!! അച്ഛനെ കൂടെ കൂട്ടിക്കോ. അല്ലെങ്കിൽ കൂട്ടുകാരികളോടൊപ്പം പൊയ്ക്കോ. ഇടയ്ക്കിടെ വിളിച്ച് എവിടെയാണെന്നു പറയണേ...
കാലം ഏറെ മാറിയെങ്കിലും പെൺകുട്ടികളെ ചുറ്റിപ്പറ്റി നിൽക്കുന്ന ഇത്തരം നിബന്ധനകൾക്ക് മാറ്റമില്ല. അപ്പോഴാണു നമ്മുടെ നാട്ടിൽ നിന്നൊരു മിടുക്കി പുറത്തൊരു ബാഗും തൂക്കി ഇഷ്ടമുള്ള രാജ്യങ്ങളിലേക്കൊക്കെ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഒറ്റപ്പാലംകാരി അരുണിമ. ഇങ്ങനെ ഇറങ്ങിത്തിരിച്ചൊരു പെൺകുട്ടിയോടു നമ്മുടെ സമൂഹം പുലർത്തുന്ന മനസ്ഥിതി കാണാൻ ബാക്ക് പാക്കർ അരുണിമ എന്ന് യുട്യൂബ് ചാനലിനടിയിലെ കമന്റുകൾ തിരഞ്ഞാൽ മതി. "എന്റെ കേരളം എത്ര സുന്ദരം' എന്ന് ആരും പാടിപ്പോകുന്ന മട്ടിലാണു കമന്റുകൾ.
ഒറ്റയ്ക്കു യാത്ര ചെയ്യുന്നു, കിട്ടിയ വണ്ടിക്ക് ലിഫ്റ്റ് ചോദിക്കുന്നു, ഇഷ്ടാനുസരണം വസ്ത്രം ധരിക്കുന്നു, അപരിചിതരായ പുരുഷ സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യുന്നു, ഇതെല്ലാം കേരളത്തിലെ സദാചാര പൊലീസുകാരെ ചൊടിപ്പിക്കുന്നു.
ഇതു കണ്ടു വെറി പൂണ്ടു വിമർശന കമന്റുകൾ, അപഹാസ വിഡിയോകൾ, മോർഫ് ചെയ്ത വ്യാജ ചിത്രങ്ങൾ തുടങ്ങി അരുണിമയ്ക്കെതിരേ ഉയരുന്ന ആയുധങ്ങൾ അനവധിയാണ്. അവയെ ചിറകിൽ പറ്റിയ വെള്ളത്തുള്ളികളെയെന്നതു പോലെ കുടഞ്ഞെറിഞ്ഞ് ആ പക്ഷി പറന്നുയരുകയാണ്. നാടായ നാടുകൾ ചുറ്റി, കാണായ കാഴ്ചകൾ കാണാൻ...
ഒറ്റയ്ക്കൊരു നാൾ
യാത്ര ചെയ്യുന്ന കാര്യത്തിൽ എന്നെയാരും പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. അച്ഛൻ മോഹൻ ദാസ് നന്നായി യാത്ര ചെയ്യുന്നയാളാണ്. അച്ഛനൊപ്പം ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അടങ്ങിയൊതുങ്ങിയിരിക്കാൻ അന്നേ എനിക്കു പ്രയാസമായിരുന്നു.
അമ്മ വാസന്തി സ്ട്രോക്ക് ബാധിതയായിരുന്നു. എനിക്ക് 18 വയസ്സായപ്പോൾ മരിച്ചു. അച്ഛൻ, ഇളയമ്മ ധനലക്ഷ്മി, ചേട്ടൻ വിമൽ ദേവ്, ചേട്ടന്റെ വൈഫ് അയാന എന്നിവരടങ്ങുന്നതാണ് കുടുംബം. അച്ഛൻ ഡിസ്ട്രിക്റ്റ് മലേറിയ ഓഫിസറായിരുന്നു. വിരമിച്ചശേഷം സ്വന്തമായി പുസ്തകശാലയുണ്ട്. ഇളയമ്മ ബ്യൂട്ടി പാർലർ നടത്തുന്നു. ചേട്ടനും ഭാര്യയും ഓസ്ട്രേലിയയിലാണ്.
ബികോം വിത് അയാട്ട പഠിക്കുന്ന സമയത്താണ് ആദ്യ യാത്ര. ഗോവയിലേക്ക്. ട്രെയിൻ മാർഗം തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൂബ്ലി വഴി പോയി തിരിച്ചു ഞാൻ പഠിക്കുന്ന ഇടമായ എറണാകുളത്തേക്ക് എത്തി, എന്റെ പതിനെട്ടാം വയസ്സിൽ.
This story is from the December 07, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
കിളിയകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Listen
Translate
Change font size
