Try GOLD - Free
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha
|November 23, 2024
"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
ദാവനഗരെയിൽ വന്നിട്ടു മാസം ഒന്നായെങ്കിലും ഇന്നസെന്റ് കമ്പനിയിലേക്കു പോകുന്നതൊന്നും ഞാൻ കണ്ടില്ല. അഞ്ചു കമ്പനിയുണ്ടന്നാണ് എന്നോടു പറഞ്ഞത്. ഇതിനിടയിൽ ഒരു കമ്പനിയിൽ എങ്കിലും പോകേണ്ടതല്ലേ? പോയിട്ടില്ല. ഒരുപക്ഷേ, എന്നെ വീട്ടിൽ ഒറ്റയ്ക്ക് ഇരുത്തേണ്ട എന്നു കരുതിയാകും പോകാത്തതെന്നാണു കരുതിയത്. പിന്നെ അഞ്ചു കമ്പനിയുള്ള സ്ഥിതിക്കു കാര്യങ്ങൾ നോക്കി നടത്താൻ ഒരു മാനേജർ എങ്കിലും ഉണ്ടാകുമല്ലോ? അപ്പോൾ പിന്നെ ഇന്നസെന്റിന് ഇങ്ങനെ വീട്ടിലിരിക്കാം.
ഒരു ദിവസം ഞാൻ പറഞ്ഞു, “നമ്മൾ ഇവിടെ വന്നിട്ട് ഇത്രയും നാളായല്ലോ? എനിക്കു നമ്മുടെ കമ്പനിയൊക്കെ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. എല്ലാ ദിവസവും ഇങ്ങനെ ഉപ്പുമാവും കഴിച്ച് എന്തിനാ ഇവിടെയിരിക്കുന്നത്?' "നമുക്ക് നാളെ രാവിലെ തന്നെ പോകാം' ഇന്നസെന്റ് പറഞ്ഞു.
പിറ്റേന്നു രാവിലെ നേരത്തെ എഴുന്നേറ്റു ഞാൻ വീട്ടു ജോലികളൊക്കെ തീർത്തു. ഉപ്പുമാവ് ഉണ്ടാക്കി. ചോറും വഴുതനങ്ങ ഉപ്പേരിയും ഉണ്ടാക്കി. വലിയ ഉത്സാഹത്തോടെയാണു പുറപ്പെട്ടത്. ബിസിനസുകാരനായ ഭർത്താവിന്റെ ബിസിനസ് സാമ്രാജ്യം കാണാനുള്ള ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു എന്നു പറയുന്നതാണു സത്യം.
ഒഴിഞ്ഞ ഒരിടത്ത് ഒരു പഴയ കെട്ടിടത്തിലാണു ഞങ്ങൾ എത്തിയത്. അവിടെ ഇന്നസെന്റ് മാച്ച് ബോക്സ് കമ്പനി എന്ന് എഴുതിയ ഒരു ബോർഡ് കണ്ടു. പലകപ്പട്ടിക കൊണ്ട് അഴിയടിച്ച വാതിൽ വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു. ഇരുമ്പുവല കൊണ്ടു മറച്ച ജനാലകൾ. അതിനുള്ളിലൂടെ വെടിമരുന്നിന്റെ ഗന്ധം നേർത്തുവരുന്നുണ്ട്. മരുന്ന് അരയ്ക്കാനുള്ള ഉപകരണം. തടി തീപ്പെട്ടിക്കൊള്ളിയാക്കുന്ന യന്ത്രം, പകുതി പണി പൂർത്തിയാക്കിയ തീപ്പെട്ടിക്കൊള്ളികൾ അവിടെയവിടെയായി ചിതറിക്കിടക്കുന്നു. ആളനക്കം ഉള്ളതായി തോന്നിയില്ല. മാത്രമല്ല ഇത്തിരി മുറ്റത്തു നിറയെ കരിയിലകൾ വീണു കിടന്നിരുന്നു. അതിനർഥം കുറേനാളായി ആരും അങ്ങോട്ടു ചെന്നിട്ടില്ല എന്നാണ്. കുറച്ചു മരക്കഷ്ണങ്ങൾ മാത്രം പുറത്തുണ്ട്. ചുറ്റുമുള്ള മരങ്ങളിൽ നിന്നുള്ള വള്ളികൾ മാറാല പോലെ ആ കെട്ടിടത്തിൽ പറ്റിപ്പിടിച്ചു വളർന്നിരിക്കുന്നു. തൊട്ടടുത്ത് ആൾ താമസമുള്ളതായി തോന്നിയില്ല. ചെറിയ കെട്ടിടങ്ങളുണ്ട്. പലതും ഇതുപോലെയുള്ള തീപ്പെട്ടി കമ്പനികളാണ്.
This story is from the November 23, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചൂടിലൽപം കൂൾ മേക്കപ് ട്രിക്
വേനലിൽ സ്വെറ്റ് പ്രൂഫ് മേക്കപ്പ് അണിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
1 min
April 25, 2026
Vanitha
ജീവിതം "പോസ് ആയിട്ടില്ല
അമ്മയുടെ അനുഭവം കണ്ടതുകൊണ്ടാണ് ലെന മെനോപോസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതും പുസ്തകം എഴുതിയതും
2 mins
April 25, 2026
Vanitha
ഭംഗി കണ്ടു വാങ്ങും മുൻപ്
നഴ്സറികളിലും ഓൺലൈൻ സ്റ്റോറുകളിലും കണ്ടിഷ്ടപ്പെട്ടു വാങ്ങുന്ന ചെടികൾ നിരാശപ്പെടുത്തിയോ? ഇതാവും കാരണം
1 mins
April 25, 2026
Vanitha
നാടകം വഴി സിനിമയിൽ
ഡീസ് ഈറെയിലെ വില്ലത്തിയായ അമ്മ റോളിലൂടെ ജയ കുറുപ്പ് അഭിനയത്തിന്റെ പുതിയ തലത്തിലേക്കു ചുവടു വച്ചുകഴിഞ്ഞു
2 mins
April 25, 2026
Vanitha
ആണുങ്ങൾക്കും അതു വരുമോ!
മധ്യവയസ്സ് പിന്നിടുമ്പോൾ ചില പുരുഷന്മാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വരുന്ന മാറ്റത്തിന്റെ കാരണം എന്തെന്നറിയാമോ?
2 mins
April 25, 2026
Vanitha
ഇതെന്റെ യുറേക്കാ നിമിഷം
'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ
1 min
April 25, 2026
Vanitha
ഓർമപ്പാലം കടന്ന് തീവണ്ടി
കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു
4 mins
April 25, 2026
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Listen
Translate
Change font size
